ഒമ്പതാം ക്ലാസ് വിദ്യാഭ്യാസമുള്ള സീരിയൽ നടി പാലക്കാട് നിന്നും നാടു വിട്ടത്10 വര്‍ഷം മുന്‍പ് ... മൂന്നു വിവാഹത്തിലായി മൂന്നു മക്കള്‍; ഒടുക്കം വീട്ടുകാർക്ക് മുൻപിൽ ആളാകാൻ സബ് ഇന്‍സ്‌പെക്ടറായി വേഷം കെട്ടി... യൂണിഫോമില്‍ ഒപ്പം നിന്നെടുത്ത സെല്‍ഫി സഹോദരി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംഭവിച്ചത് മറ്റൊന്ന്....
സബ് ഇന്‍സ്‌പെക്ടര്‍ വേഷം ധരിച്ച് ആള്‍മാറാട്ടം നടത്തിയ യുവതി അറസ്റ്റില്‍. കൊറ്റനാട് ചാലാപ്പള്ളി നടമലക്കുന്ന് പാറയ്ക്കല്‍ വിജയന്റെ മകള്‍ പ്രീതി(30)യെ ആണ് പെരുമ്ബെട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
യൂണിഫോമില്‍ ഒപ്പം നിന്നെടുത്ത സെല്‍ഫി സഹോദരി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംശയം തോന്നിയ നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പ്രീതി അറസ്റ്റിലായത്. വീട്ടുകാരുടെ മുന്നില്‍ ആളാകാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു വേഷം കെട്ടിയതെന്നാണ് പ്രീതി പോലീസിനോട് പറഞ്ഞത്.
വര്‍ഷങ്ങളായി പാലക്കാട്ടാണ് യുവതി താമസിക്കുന്നത്. ഇടയ്ക്ക് ചില സീരിയലുകളില്‍ പോലീസ് വേഷവും കെട്ടിയിരിക്കുന്നതായി പറയുന്നു. എറണാകുളത്ത് നിന്നും എസ്.ഐ വേഷം ധരിച്ച് ബസില്‍ കയറി നാട്ടില്‍ വന്ന യുവതി അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ എത്തിയത്.
തുടര്‍ന്നാണ് മൂത്ത സഹോദരിക്കും ബന്ധുക്കള്‍ക്കുമൊപ്പം സെല്‍ഫി എടുത്തതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും. വിവരം അറിഞ്ഞ് എത്തിയ പോലീസ് ഇവരെ ചോദ്യം ചെയ്ത ശേഷം ഇന്നലെ രാവിലെ കസ്റ്റഡില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആള്‍മാറാട്ടം തട്ടിപ്പിന് ഉപയോഗിച്ചതായി വിവരമൊന്നുമില്ലെന്ന് പോലീസ് പറയുന്നു.
ഒമ്ബതാം ക്ലാസ് വിദ്യാഭ്യാസമുള്ള പ്രീതി 10 വര്‍ഷം മുന്‍പ് നാടുവിട്ടു പോയതാണ്. പാലക്കാട്ടാണ് താമസമെന്നും മൂന്നു വിവാഹത്തിലായി മൂന്നു മക്കള്‍ ഉണ്ടെന്നും പോലീസ് പറയുന്നു. ഒന്നു രണ്ടു സീരിയലുകളില്‍ താന്‍ പോലീസ് വേഷം ചെയ്തിട്ടുണ്ടെന്ന പ്രീതിയുടെ മൊഴി അനുസരിച്ച് ചില സംവിധായകരുമായി പോലീസ് ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും കിട്ടിയില്ല.
https://www.facebook.com/Malayalivartha