ജലീല്‍ രാജിവച്ചാല്‍ പിന്നെ മുഖ്യനിലേക്ക്... സ്വര്‍ണ്ണക്കടത്തില്‍ നിന്നും ഊരാന്‍ വിമാനത്താവളവും വിറ്റെന്ന്... ഇനി വില്‍ക്കാനുള്ളത്...
സ്വര്‍ണ്ണ ക്കടത്ത് കേസ് മുഖ്യമന്ത്രി പിണറായി വിജയനിലോ മന്ത്രി കെ. റ്റി. ജലീലിലോ എത്താതെ ശിവശങ്കരനില്‍ ഒതുക്കാന്‍ ഡല്‍ഹി ആസ്ഥാനമായി ശ്രമങ്ങള്‍ ആരംഭിച്ചു.
ബി ജെ പിയുടെ സമുന്നത നേതാവിന്റെ ഡല്‍ഹി ഇടപെടലാണ് ഇതിന് വഴി വച്ചതെന്ന് സൂചനയുണ്ട്. എന്നാല്‍ ബിജെപി കേരള നേത്യത്വം സംസ്ഥാന സര്‍ക്കാരിനെതിരെ കര്‍ശന നടപടി വേണവെന്ന് പ്രധാനമന്ത്രിയോടും ബിജെ പി ദേശീയ അധ്യക്ഷനോടും ആവശ്യപ്പെട്ട സാഹചര്യത്തില്‍ സമുന്നത നേതാവിന്റെ ശ്രമങ്ങള്‍ വിജയിക്കാനുള്ള സാധ്യത 50 ശതമാനം മാത്രമാണ്.
കരണ്‍ അദാനിയുടെ ഭാര്യയുടെ കമ്പനിയില്‍ നിന്നും കേരള സര്‍ക്കാര്‍ വിമാനത്താവളം സ്വകാര്യവത്കരണത്തിന്റെ നിയമോപദേശം വാങ്ങിയത് അദാനിയെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. കരണ്‍ അദാനിയുടെ കമ്പനിയാണെന്ന് അറിയാതെയല്ല കേരള സര്‍ക്കാര്‍ അവരില്‍ നിന്ന് നിയമ ഉപദേശം വാങ്ങിയത്. അതായത് അദാനിക്ക് തന്നെ വിമാനത്താവളം നല്‍കുക എന്ന ലക്ഷ്യമാണ് കേരള സര്‍ക്കാരിന് ഉണ്ടായിരുന്നതെന്ന് ചുരുക്കം.
കരണ്‍ അദാനിയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. അദ്ദേഹം ബി ജെ പിയുടെ വിശ്വസ്തനാണ്. ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് അദ്ദേഹത്തിനെതിരായ ക്രിമിനല്‍ കേസ് കേന്ദ്ര സര്‍ക്കാരിനെ സ്വാധീനിച്ച് ഒതുക്കിയത് കരണ്‍ അദാനി വഴിയാണ്. അദ്ദേഹവും വിമാനത്താവളം അദാനിത് നല്‍കിയതിനെ അനുകൂലിക്കുന്നു.
അദാനിയുടെ ഭാര്യയുടെ കമ്പനി കേരള സര്‍ക്കാരിന്റെ നിയമ കണ്‍സള്‍ട്ടന്റല്ല.വിമാനതാവളം കേസിന് വേണ്ടി മാത്രം കേരള സര്‍ക്കാര്‍ അവരെ സമീപിക്കുകയായിരുന്നു.അതും ഇക്കാര്യത്തില്‍ ദുരൂഹമാണ്.
വിമാനത്താവളം അദാനിക്ക് നല്‍കിയാല്‍ സ്വര്‍ണ്ണക്കടത്ത് അദാനി തന്നെ ഒതുക്കുമെന്ന് കേരള സര്‍ക്കാര്‍ കരുതുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനകം ആരോപിച്ച് കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവിന്റെ അനുഭവം ഉദാഹരണം.
എന്നിട്ടും തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെണ്ടര്‍ വിളിച്ചത് അദാനിയുമായി ബന്ധമുള്ള സ്ഥാപനത്തില്‍ നിന്നും സഹായം തേടിയാണെന്ന ആരോപണത്തില്‍ വിശദീകരണവുമായി സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐഡിസി രംഗത്തെത്തി. വിമാനത്താവളത്തില്‍ എത്തുന്ന ഒരു യാത്രക്കാരന് 135 രൂപ എന്ന നിരക്കാണ് നടത്തിപ്പിനുള്ള കരാര്‍ ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. 168 രൂപ വാഗ്ദാനം ചെയ്ത അദാനിക്ക് കരാര്‍ കിട്ടി. കേരള സര്‍ക്കാര്‍ ക്വാട്ട് ചെയ്യുന്നത് 135 രൂപയാണെന്ന് അദാനി നേരത്തെ മനസ്സിലാക്കിയെന്ന് വ്യക്തം.
ചീഫ് സെക്രട്ടറി അധ്യക്ഷനായ പ്രത്യേക സമിതിയാണ് 135 രൂപ എന്ന തുക നിശ്ചയിച്ചതെന്ന് കെഎസ്‌ഐഡിസി വിശദീകരിക്കുന്നു. അതിനാല്‍ സര്‍ക്കാര്‍ ഉന്നതര്‍ക്കെല്ലാം ഇക്കാര്യം നേരത്തെ വ്യക്തമായിരുന്നു.
വിമാനത്താവള നടത്തിപ്പ് ലഭിച്ച അദാനിയെ ശക്തമായി എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാറിനെ വെട്ടിലാക്കുന്ന ടെണ്ടര്‍ വിവരങ്ങളാണ് പുറത്തുവന്നത്. സര്‍ക്കാറിന് വേണ്ടി ടെണ്ടറില്‍ പങ്കെടുക്കാനായി വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസി മുടക്കിയത് രണ്ട് കോടിയിലേറെ രൂപ. സഹായം തേടിയത് രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് .കെപിഎംജിയും പിന്നെ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസും. ആദ്യത്തെ കമ്പനിയാണ് പ്രളയത്തില്‍ വിവാദമായത്.
നിയമസ്ഥാപനമായ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസും ടെണ്ടര്‍ നേടിയ അദാനിയും തമ്മിലെ ബന്ധമാണ് സര്‍ക്കാറിനെ കുരുക്കുന്നത്.. സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ണര്‍ സിറില്‍ ഷ്രോഫിന്റെ മകള്‍ പരീധി ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനിയുടെ ഭാര്യയാണ്. പരിധിക്കും കമ്പനിയില്‍ പങ്കാളിത്തമുണ്ടെന്ന് ലിംഗ്ഡിന്‍ പ്രൊഫൈല്‍ വ്യക്തമാക്കുന്നു. വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് കെഎസ്‌ഐഡിസി ടെണ്ടറില്‍ ക്വാട്ട് ചെയ്തത് 135 രൂപയായിരുന്നു. 168 നിര്‍ദ്ദേശിച്ച അദാനിക്ക് ടെണ്ടര്‍ കിട്ടി.
ഒന്നാമെതെത്തിയ കമ്പനിയും കെഎസ്‌ഐഡിസി തുകയും തമ്മില്‍ പത്ത് ശതമാനത്തിന്റെ വ്യത്യാസമേ ഉള്ളൂ എങ്കില്‍ റൈറ്റ് ഓഫ് റഫ്യൂസല്‍ പ്രകാരം കെഎസ്‌ഐഡിസിക്ക് വീണ്ടും ക്വാട്ട് ചെയ്യാന്‍ കേന്ദ്രം സമ്മതിച്ചിരുന്നു. എന്നാല്‍ അതിനും മുകളിലാണ് അദാനി നിര്‍ദ്ദേശിച്ച തുക എന്നത് കൊണ്ടാണ് കെഎസ്‌ഐഡിസിക്ക് കരാര്‍ കിട്ടാതിരുന്നത്. ടെണ്ടര്‍ തുക നിശ്ചയിക്കുന്നതില്‍ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയോ എന്ന് ഇതുവരെ വ്യക്തമല്ല. അദാനി ബന്ധമുള്ള സ്ഥാപനത്തില്‍ നിന്നും സഹായം തേടിയത് രാഷ്ട്രീയവിവാദമവുമായി
വിമാനത്താവളനടത്തിപ്പില്‍ നിയമ-രാഷ്ട്രീയപ്പോര് കടുപ്പിക്കുന്ന സര്‍ക്കാറിന് അദാനിബന്ധമുള്ള സ്ഥാപനവുമായുള്ള സഹകരണമടക്കം ഇനി വിശദീകരിക്കേണ്ടിവരും. അതേസമയം തിരുവനന്തപുരം വിമാനത്താവള ടെണ്ടറില്‍ അദാനിയുമായി ബന്ധമുള്ള സ്ഥാപനത്തില്‍ നിന്നും സര്‍ക്കാര്‍ സഹായം തേടിയത് തെളിഞ്ഞ സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ സര്‍ക്കാറുമായി ഇനി പ്രതിപക്ഷം സഹകരിക്കേണ്ടെന്ന നിലപാടിലേക്ക് യുഡിഎഫ് നേതൃത്വം എത്തിയതായാണ് സൂചന.
വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെയാണ് നേരത്തെ മുതല്‍ യുഡിഎഫ് നിലപാട് സ്വീകരിച്ചത്. ഇതേ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സമാന നിലപാടുള്ള സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് മുന്നോട്ട് പോകാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. എന്നാല്‍ അദാനിയുമായി ലേലം അട്ടിമറിക്കാന്‍ ഒത്തു കളിച്ചെന്ന ആരോപണം വന്നതോടെ ഈ തീരുമാനത്തില്‍ നിന്നും യുഡിഎഫ് പിന്നോട്ട് പോകുകയാണ്. ടെണ്ടര്‍ മന:പ്പൂര്‍വ്വം തോല്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് വ്യക്തമായതായി കെഎസ് ശബരിനാഥന്‍ എംഎല്‍എ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംയുക്തസമരവും സര്‍വ്വകക്ഷിയോഗവുമെല്ലാം പ്രഹസനമാണെന്നും ശബരിനാഥന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു
https://www.facebook.com/Malayalivartha