മൊഴികളിലെ വൈരുധ്യവും വിനയായതോടെ രേണുകയും സഹോദരി സൗമ്യയും അറസ്റ്റിൽ! ഒരു ലക്ഷത്തിലേറെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും സാക്ഷി മൊഴികളും ആയപ്പോൾ ഒറ്റയ്ക്കാണ് ഭാര്യയെ കൊന്നതെന്നുള്ള മൊഴി പൊളിഞ്ഞു... ഉത്രവധ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...
ഉത്രയ്ക്ക് അണലിയുടെ കടിയേറ്റ സംഭവത്തിലെ ദുരൂഹതകളാണ് സൂരജിന്റെ കുടുംബാംഗങ്ങളെ പൊലീസിന്റെ നിരീക്ഷണത്തിലാക്കിയത്. മൊഴികളിലെ വൈരുധ്യവും വിനയായി. അതാണു സൂരജിന്റെ അമ്മ രേണുകയുടെയും സഹോദരി സൗമ്യയുടെയും അറസ്റ്റിലെത്തിച്ചത്. വീടിനു പുറത്തു വച്ചാണ് അണലി കടിച്ചതെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍ താന്‍ വീട്ടിനുള്ളില്‍ വച്ച് കടിപ്പിച്ചതാണെന്ന് സൂരജ് മൊഴി നല്‍കി.
ഇതോടെ മൊഴി മാറ്റി. അണലി കടിച്ച ശേഷം മൂന്നര മണിക്കൂര്‍ കഴിഞ്ഞാണ് ഉത്രയെ ആശുപത്രിയിലെത്തിച്ചത്. സൂരജിനെ പോലെ ഉത്രയെ ആശുപത്രിയിലെത്തിക്കാന്‍ വീട്ടുകാരും തിടുക്കം കാട്ടിയില്ലെന്നും പൊലീസ് കണ്ടെത്തി. ഉത്രയുടെ സ്വര്‍ണവും പണവും സംബന്ധിച്ച ചോദ്യങ്ങളിലും ഒഴിഞ്ഞുമാറ്റ നിലപാടായിരുന്നു ബന്ധുക്കള്‍ക്ക്. ഉത്രയെ കൊലപ്പെടുത്തും മുന്‍പ് തന്നെ സ്വര്‍ണാഭരണങ്ങള്‍ സൂരജ് ലോക്കറില്‍ നിന്നും മാറ്റി.
പിന്നീട് വീട്ടുകാര്‍ക്ക് കൈമാറി. സ്വര്‍ണം തങ്ങളുടെ പക്കല്‍ ഇല്ലെന്ന് വരുത്താന്‍ വീട്ടു പുരയിടത്തിലെ റബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ ചോദ്യം ചെയ്തപ്പോഴാണ് കുഴിച്ചിട്ട വിവരം പൊലീസ് അറിയുന്നത്. കുഴിച്ചിട്ട സ്ഥലം സുരേന്ദ്രന്‍ മറന്നു പോയെങ്കിലും രേണുക സ്ഥലം കൃത്യമായി കാണിച്ചു കൊടുത്തു. ഇതോടെ സംശയം ബലപ്പെട്ടു.എന്നാല്‍ കൊലപാതകത്തില്‍ സൂരജിനൊഴികെ മറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസ് കണ്ടെത്തി.
ഒരു ലക്ഷത്തിലേറെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും സാക്ഷി മൊഴികളും പരിശോധിച്ചെങ്കിലും കൊലപാതകവുമായി ഇവരെ ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചില്ല. ഉത്രയുടെ മാതാപിതാക്കള്‍ ഒട്ടേറെ തെളിവുകള്‍ നല്‍കിയതും അറസ്റ്റിനു വഴിവച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്‍, എസ്‌ഐ: ഡി.രമേശ്കുമാര്‍, എഎസ്‌ഐമാരായ ആശിഷ് കോഹൂര്‍, സി.മനോജ്കുമാര്‍, ജെ.എം.മിര്‍സ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഖില്‍ പ്രസാദ്, മിനി, ടി.ഷീബ എന്നിവരാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha