തിരുവോണ ദിവസത്തിൽ കേരളം നടുങ്ങുന്ന നൊമ്പര വാർത്ത; രജനിയുടെ ആത്മഹത്യ രാഷ്ട്രീയ പ്രചരണായുധമാക്കിയവർ പിഎസ് സി റാങ്കു പട്ടിക റദ്ദായതിനെ ന്യായീകരിക്കുന്നു, 7 നില കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കിയ രജനി എസ്. ആനന്ദിന്റെ അയൽപക്കത്താണ് അനു
തിരുവോണ ദിവസത്തിൽ കേരളം നടുങ്ങുന്ന നൊമ്പര വാർത്തയിൽ തേങ്ങുകയാണ്. അനു എന്ന യുവാവിന്റെ ആത്മഹത്യ ഏവരെയും കണ്ണീർ നനയിപ്പിക്കുന്നു.എന്നാൽ വര്ഷങ്ങൾക്ക് മുൻപ് വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതു കാരണം എൻജിനീയറിങ് പഠനം തുടരാനാകാതെ ഹൗസിങ്
ഹൗസിങ് ബോർഡിന്റെ 7 നില കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കിയ രജനി എസ്. ആനന്ദിന്റെ അയൽപക്കത്താണ് പിഎസ് സി റാങ്കു പട്ടിക റദ്ദായതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത എസ്. അനുവിന്റെ വീട്. രജനിയുടെ ആത്മഹത്യയെ രാഷ്ട്രീയ പ്രചരണായുധമാക്കിയവർ പിഎസ് സി റാങ്കു പട്ടിക റദ്ദായതിനെ ന്യായീകരിക്കുന്ന വിചിത്ര സ്ഥിതി വിശേഷമാണിപ്പോൾ.
2004 ജൂലായ് 22 നായിരുന്നു വെള്ളറട പാട്ടക്കുടിവിള സ്വദേശിയും അടൂർ കോളജ് ഓഫ് എൻജിനീയറിംങ് വിദ്യാർഥിയുമായിരുന്ന രജനിയുടെ മരണം. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്ന രജനി പഠനം തുടരാനായി വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ പറഞ്ഞ് ബാങ്ക് വായ്പ നിഷേധിച്ചു. ഇതിൽ മനം നൊന്തായിരുന്നു പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന ഹൗസിംങ് ബോർഡ് കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി രജനി ജീവനൊടുക്കിയത്. രജനിയുടെ വീടിനു സമിപത്തെ തട്ടിത്തമ്പലത്താണ് അനുവിന്റെ വീട്.
ചുരുങ്ങിയ കാലയളവിലേക്ക് കാലാവധി നീട്ടിയെങ്കിലും പിഎസ് സി റാങ്ക് പട്ടിക റദ്ദായതിനാൽ ഏറെ ആഗ്രഹിച്ച ജോലി ലഭിച്ചില്ല. മറ്റു പല റാങ്കു ലിസ്റ്റുകളിലും ഇടം പിടിച്ചിരുന്നെങ്കിലും സർക്കാർ ജോലിയെന്ന ആഗ്രഹം സ്വപ്നമായി അവശേഷിക്കുമോയെന്ന മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. രജനിയുടെ ആത്മഹത്യ ഇടതു സംഘടനകൾ സ്വാശ്രയ കോളജുകൾക്കെതിരേയുളള സമരായുധമാക്കിയിരുന്നു. അന്ന് രാഷ്ട്രീയ മുതലെടുപ്പു നടത്തിയവർ അനുവിന്റെ മരണത്തിൽ മൗനം പാലിക്കുകയാണിപ്പോൾ.
കനത്ത പ്രാരബ്ധങ്ങൾക്കൊടുവിലും വീട്ടുകാരുടെ ഏക പ്രതീക്ഷയായിരുന്നു അനുവിന് ഒരു ജോലി. പഠിക്കാൻ മിടുക്കനായ അനുവിനെ വീട്ടുകാർ പ്രോത്സാഹിപ്പിച്ചിരുന്നു.ഇതിനിടയിൽതന്നെ പി.എസ്.സി. പരിശീലനവും നടത്തിയിരുന്നു. കിട്ടുന്ന സമയങ്ങളിലെല്ലാം പഠിത്തത്തിൽ മുഴുകി. പല റാങ്കുപട്ടികകളിലും ഇടംപിടിച്ചെങ്കിലും ജോലി ലഭിച്ചില്ല. പിന്നീട് എക്സൈസ് സിവിൽ ഓഫീസർ റാങ്ക് പട്ടികയിൽ 77-ാം റാങ്ക് ലഭിച്ചപ്പോൾ ജോലി ഉറപ്പിച്ചു. കൂട്ടുകാരോടും വീട്ടുകാരോടും അതൊക്കെ പങ്കുവെച്ചു. എങ്ങനെയെങ്കിലും ജോലിയിൽ കയറി വീട്ടുകാരുടെ സാമ്പത്തിക പരാധീനതകൾ പരിഹരിക്കണമെന്നതായിരുന്നു അനുവിന്റെ ലക്ഷ്യം.
തട്ടിട്ടമ്പലത്ത് ആകെയുള്ള രണ്ടരസെന്റിൽ നിർമിച്ച വീടിന്റെ പണി ഇതുവരെ പൂർത്തിയായില്ല. അതിനായെടുത്ത ബാങ്ക് വായ്പ ബാക്കിയാണ്. ആകെയുള്ള വരുമാനം ചായക്കട പണിയിൽനിന്ന് അച്ഛന് കിട്ടുന്ന തുച്ഛമായ കൂലിയും സഹോദരൻ മനുവിന് സ്വകാര്യ കമ്പനിയിൽനിന്ന് കിട്ടുന്ന ശമ്പളവുമാണ്. പി.എസ്.സി. റാങ്ക് പട്ടിക റദ്ദായതോടെ െെകയെത്തുംദൂരത്തുവന്ന ജോലിയും ലഭിക്കില്ലെന്നായി. അനുവിന്റെ പ്രതീക്ഷകൾ തകരുകയായിരുന്നു. അതോടെ ആത്മഹത്യ തെരെഞ്ഞെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























