രാത്രിയിൽ അരങ്ങേറിയ ആ ക്രൂര കൊലപാതകത്തിന്റെ ഞെട്ടൽ മാറാതെ കേരളം; ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, അഞ്ചുപേരടങ്ങുന്ന സംഘം വാളും കത്തിയുമായി വെട്ടുന്നതും കുത്തുന്നതും വ്യക്തം
തിരുവോണ ദിവസത്തിൽ തലസ്ഥാന നഗരിയെ ഞെട്ടിക്കുന്ന വാർത്ത കേട്ടായിരുന്നു ഉണർന്നത്.വെഞ്ഞാറമൂട് തേമ്പാംമൂടിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവം. എന്നാൽ ഇതിന്റെ സിസിടിവി ദൃശ്യം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. രാത്രിയിൽ അരങ്ങേറിയ ആ ക്രൂര കൊലപാതകത്തിന്റെ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആണ് പുറത്തായത്. സിസിടിവി ദൃശ്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്ന സാഹചര്യത്തിൽ ആണ് ഇപ്പോൾ ഈൗ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തായത്.
ദൃശ്യങ്ങളില്‍ പത്തോളം പേരെ കാണാം. അഞ്ചുപേരടങ്ങുന്ന സംഘം വാളും കത്തിയുമായി വെട്ടുന്നതും കുത്തുന്നതും കാണാം.അതേസമയം കൊലപാതകം രാഷ്ട്രീയകാരണങ്ങളാലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഡിഐജി. എല്ലാ സാധ്യതയും അന്വേഷിക്കും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ നേരത്ത അറിയാം. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായും ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദിന്‍ പ്രതികരിച്ചിരുന്നു.
അതേ സമയം ഇരട്ടക്കൊലപാതകം കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞുള്ള ആക്രമണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. വെഞ്ഞാറമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൈശാചികമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിന്റെയും അറിവോടെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കൊലപാതകത്തിന്റെ രീതി പരിശോധിക്കുമ്പോൾ ആസൂത്രിതമായ കൊലപാതകമായിട്ടാണ് കാണാൻ കഴിയുന്നത്. ഈ സംഭവം നടന്ന തേമ്പാമൂട് പ്രദേശം കോൺഗ്രസിന്റെ അക്രമികൾ താവളമടിക്കുന്ന ഗുണ്ടാ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന ക്രിമിനലുകളുടെ കേന്ദ്രമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേ സമയം വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസിനോ അതിന്റെ പ്രവർത്തകർക്കോ യാതൊരു ബന്ധവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കൊലപാതകം കോൺഗ്രസിന്റെ മേൽ കെട്ടിവെക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.'കോൺഗ്രസ് പാർട്ടി ആരെയെങ്കിലും കൊല്ലാനോ പിടിക്കാനോ നിൽക്കാറില്ല. ഭരണം തകർന്നു, ഭരണത്തിന്റെ മുഖം നഷ്ടപ്പെട്ടു, അത് മറച്ചുവെക്കാനാണ് കൊലപാതകം കോൺഗ്രസിന്റെ മേൽ കെട്ടിവെക്കുന്നത്. ഇതൊന്നും വിജയിക്കില്ല. ജനങ്ങൾ വസ്തുത തിരിച്ചറിയുമെന്നും ' ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരല്ല പിടിയിലായിട്ടുള്ളത്. എസ്ഡിപിഐയുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് പറയുന്നത്. കോൺഗ്രസുമായി ഒരു ബന്ധമുള്ളവർ പിടിയിലായിട്ടില്ലെന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ മനസ്സിലായിട്ടുള്ളത്. അവിടെ ഒരു രാഷ്ട്രീയ സംഘർഷവും നിലനിന്നിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നിഷ്പക്ഷവും നീതിപൂർവ്വവുമായ അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha























