നാല് മാസം ഗര്‍ഭിണിയായ ഭാര്യ ഹക്കീമിന് നൽകിയ അന്ത്യചുംബനം താങ്ങാവുന്നതിനുമപ്പുറമായിരുന്നു.. ആദ്യ കൺമണിയെ കാണാനാകാതെയുള്ള യാത്ര പറച്ചിൽ നാട്ടുകാർക്കും തീരാവേദനയായി! പച്ചക്കറി കച്ചവടം നടത്തി കുടുംബം നോക്കിയിരുന്ന മിഥിലാജിന്റെ വിയോഗവും കണ്ണീരായി; എ.എ റഹീം പറയുന്നു...

വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട രണ്ട് പേരും കുടുംബങ്ങളുടെ ഏക ആശ്രയം. വിവിധ തൊഴിലുകള്‍ ചെയ്താണ് രണ്ടുപേരും കുടുംബത്തെ നോക്കിയിരുന്നത്.
ഹക്കീമിന്റെ ഭാര്യ നാല് മാസം ഗര്‍ഭിണിയാണെന്നും അന്ത്യചുംബന കാഴ്ച താങ്ങാനായില്ലെന്നും ഡിവൈഎഫ്‌ഐ നേതാവ് ഒരു ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
ഹക്കിം മുഹമ്മദ് നേരത്തെ വെമ്ബായത്ത് കട നടത്തിയിരുന്നു. മത്സ്യം കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായും ജോലി നോക്കിയിരുന്നു. ഒന്നര വയസുള്ള കുട്ടിയുണ്ട്.
മിഥിലാജിനു നേരത്തെ കുപ്പിവെള്ളം വിവിധ കടകളിലെത്തിക്കുന്ന ജോലിയായിരുന്നു.
കോവിഡ് മൂലം പച്ചക്കറി കച്ചവടത്തിലേക്ക് മാറി. അഞ്ചും ഏഴും വയസായ രണ്ട് മക്കളും ഭാര്യയും വാപ്പയും ഉമ്മയും അടങ്ങുന്ന കുടുംബത്തിന്റെഏക ആശ്രയമായിരുന്നു.
https://www.facebook.com/Malayalivartha

























