വസ്ത്രവ്യാപാരവും ഹോട്ടല്‍ ബിസിനസും പരാജയപ്പെട്ടു തുടങ്ങിയപ്പോൾ ലഹരിമരുന്നു വില്‍പന! ഗോവയില്‍ വെച്ച് ഒരു സംഗീത പരിപാടിയില്‍ വെച്ച് പരിചയത്തിലായ റിജേഷുമായി ബന്ധപ്പെട്ടതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു... ബിനീഷിൻറെ സഹായത്തിന് മുൻപിൽ നന്ദിയായി ബികെ-47! ബിനീഷിന്റെ തലയിൽ ഇടിത്തീയായി അനൂപ്...

കൊച്ചിയിലെ വസ്ത്രവ്യാപാരം പരാജയപ്പെട്ട സമയത്ത് അടുത്ത സുഹൃത്തെന്ന നിലയില്‍ ബിനീഷ് കോടിയേരി സഹായിച്ചിട്ടുണ്ടെന്നും അതിനുള്ള നന്ദിയായി ബിനീഷിന്റെ ചുരുക്കപ്പേരു വച്ച് 'ബികെ-47' എന്ന ബ്രാന്‍ഡില്‍ ഷര്‍ട്ടുകള്‍ ഇറക്കിയതായും ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ അനൂപ് മൊഴി നല്‍കി. വസ്ത്രവ്യാപാരവും ഹോട്ടല്‍ ബിസിനസും പരാജയപ്പെട്ടു തുടങ്ങിയപ്പോഴാണു ലഹരിമരുന്നു വില്‍പനയിലേക്കു കടന്നതെന്നാണ് അനൂപിന്റെ കുറ്റസമ്മത മൊഴി. അടുത്ത ബന്ധുക്കള്‍ക്കും ബിനീഷ് അടക്കമുള്ള സുഹൃത്തുക്കള്‍ക്കും ഇക്കാര്യം അറിയില്ലെന്നും അനൂപ് മൊഴി നല്‍കി .
ബെംഗളൂരുവില്‍ ഹോട്ടല്‍ ആരംഭിക്കുന്നതിനായി ബിനീഷ് കൊടിയേരി പണം നല്‍കി സഹായിച്ചതായി ബെംഗളൂരു ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ അനുപ് മുഹമ്മദ് മൊഴി നല്‍കിയിട്ടുണ്ട്. കമ്മനഹള്ളിയില്‍ തനിക്ക് ഹോട്ടല്‍ നല്‍കുന്നതിന് വേണ്ടിയായിരുന്നു ബിനീഷ് പണം നല്‍കിയതെന്നും നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് ബിനീഷ് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. ലഹരിക്കടക്ക് കേസില്‍ നാര്‍ക്കോട്ടിക്സ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച പരാര്‍മങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
2015ലാണ് ബിനീഷ് കൊടിയേരി തനിക്ക് പണം നല്‍കിയതെന്ന് വ്യക്തമാക്കിയ അനൂപ് 2018ല്‍ ഹോട്ടല്‍ ബിസിനസിന് തകര്‍ച്ച നേരിട്ടെന്നും ഇതോടെ ഹോട്ടലിന്റെ നടത്തിന് മറ്റൊരു സംഘത്തിന് കൈമാറിയെന്നും അനൂപ് വെളിപ്പെടുത്തിയിരുന്നു. തവണകളായി ആറ് ലക്ഷത്തോളം രൂപ തന്ന് സഹായിച്ചെന്നാണ് അനൂപ് വ്യക്തമാക്കിയിട്ടുള്ളത്. അനൂപുമായി ബിനീഷിന് അടുപ്പമുണ്ടെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ തനിക്ക് അനൂപിനെ അറിയാമെന്നും ഹോട്ടല്‍ ബിസിനസ് തുടങ്ങുന്നതിനായി ആറ് ലക്ഷം രൂപ നല്‍കി സഹായിച്ചെന്നും ബിനീഷ് കൊടിയേരിയും സമ്മതിച്ചിരുന്നു.
2020ല്‍ ബെംഗളൂരുവില്‍ തന്നെ മറ്റൊരു ഹോട്ടല്‍ ബിസിനസ് തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും കൊവിഡ് പ്രതിസന്ധി മൂലം അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും അനൂപ് നാര്‍ക്കോട്ടിക്കിക്സിനോട് വെളിപ്പെടുത്തി. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഹെന്നൂര്‍ റോഡിലായിരുന്നു ഹോട്ടല്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ലഹരിമരുന്ന് ബിസിനസ് ആരംഭിക്കുന്നതെന്നും നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.
ഗോവയില്‍ വെച്ച് ഒരു സംഗീത പരിപാടിയില്‍ വെച്ച് പരിചയത്തിലായ റിജേഷുമായി ബന്ധപ്പെട്ടാണ് ലഹരിമരുന്ന് ബിസിനസിലേക്ക് കടക്കുന്നത്. പണം സമാഹരിക്കുന്നതിന് വേണ്ടി റസ്റ്റോറന്റിന് വേണ്ടി വാങ്ങിയ അടുക്കള ഉപകരണങ്ങള്‍ വിറ്റിരുന്നുവെന്നും താന്‍ ലഹരിമരുന്ന് ബിസിനസ് ആരംഭിച്ചതിനെക്കുറിച്ച് വീട്ടുകാര്‍ക്കൊ ബന്ധുക്കള്‍ക്കോ അറിയില്ലെന്നും മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച ബെംഗളൂരുവിലെ കല്യാണ്‍ നഗറിലെ ഒരു ഹോട്ടലില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് കന്നഡ സീരിയല്‍ നടി അനിഖ, മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലാവുന്നത്.
ബെംഗളൂരുവില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിനെ വര്‍ഷങ്ങളായി അറിയാമെന്ന് തുറന്ന് സമ്മതിച്ച ബിനീഷ് കൊടിയേരി അനൂപിന് മയക്കുമരുന്ന് സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് തനിക്കറിയില്ലെന്നാണ് ബിനീഷ് വ്യക്തമാക്കിയത്. അനൂപ്, റിജേഷ് രവീന്ദ്രന്‍ എന്നീ മലയാളികള്‍ ലഹരിമരുന്ന് കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ബിനീഷിനെതിരെ ആരോപണമുന്നയിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് രംഗത്തെത്തിയത്. ടീ ഷര്‍ട്ട് ബിസിനസ് പൊട്ടിയപ്പോള്‍ ഹോട്ടല്‍ ബിസിനസ് തുടങ്ങാന്‍ പണം നല്‍കി. താന്‍ മാത്രമല്ലെന്നും ഇത്തരത്തില്‍ പല സുഹൃത്തുക്കളും പണം നല്‍കിയതായും ബിനീഷ് വ്യക്തമാക്കി. പണം നല്‍കിയത് കടമായിട്ടായിരുന്നുവെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരുവില്‍ പോകുന്ന സമയങ്ങളില്‍ തനിക്കായി മുറി ബുക്ക് ചെയ്ത് തരാറുള്ളത് അനുപാണ്. എന്നാല്‍ കുമരകത്ത് നടന്ന നിശാ പാര്‍ട്ടിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തേത് എന്ന തരത്തില്‍ പ്രചരിക്കുന്നത് നാലോ അഞ്ചോ വര്‍ഷം മുമ്ബുള്ള ഫോട്ടോ ആണെന്നും ബിനീഷ് പറയുന്നു. ലോക്ക്ഡൌണ്‍ കാലയളവില്‍ കുമരകത്തെ ഒരു ഹോട്ടലില്‍ അനൂപിന്റെ നേതൃത്വത്തില്‍ നിശാ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇവിടെ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു. ഈ സമയം ബിനീഷ് കൊടിയേരി ആലപ്പുഴയില്‍ ഉണ്ടായിരുന്നുവെന്നാണ് ഫിറോസ് ഉന്നയിക്കുന്ന ആരോപണം. ലോക്ക്ഡൌണിനിടെ ബിനീഷ് ബെംഗളൂരുവിലെ ഹോട്ടലില്‍ തങ്ങിയെന്നും ഫിറോസ് പറയുന്നുണ്ട്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>https://www.facebook.com/Malayalivartha
























