ബന്ധുവിന്റെ ഫോൺ സന്ദേശം കേട്ട് ഓടിയെത്തിയ ഭാര്യ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; മണ്ണിൽ കിടക്കുന്ന ഭർത്താവിനെ അവർക്ക് കണ്ടു നില്ക്കാൻ കഴിഞ്ഞില്ല ; ബസ്സുകാരുടെ ക്രൂരത

നമ്മുടെ സമൂഹത്തിൽ മനസ്സാക്ഷിയുള്ള വളരെ വിരളം പേരെ ഉള്ളൂ. ചില മനുഷ്യജീവിതങ്ങളെ സഹായിക്കുന്നവരുടെ വാർത്തകൾ നാം അറിഞ്ഞിട്ടുണ്ട്ചിലരുടെ നന്മ പ്രവർത്തികൾക്ക് നാം മനം നിറഞ്ഞ കയ്യടി ച്ചിട്ടുണ്ട്. അതേ കേരളത്തിൽ ചിലരുടെ ക്രൂരതകളും നമ്മെ കരയിപ്പിച്ചു ട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും അത്തരത്തിലൊരു ക്രൂരതയുടെ വാർത്തയാണ് പുറത്തുവരുന്നത്. കോവിഡ് കാലത്ത് മറ്റുള്ളവരെ സഹായിക്കുക എന്നത് വളരെ ഭയത്തോടെ കാണുന്ന ഒരു സ്ഥിതിയാണ് ഇപ്പോൾ സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഒരു സംഭവമാണ് ഉദയംപേരൂരിൽ അരങ്ങേറിയിരുന്നത്കു.ഴഞ്ഞുവീണതിനെ തുടർന്ന് ബസുകാർ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ആ മനുഷ്യൻ ഒടുവിൽ മരണത്തിന് കീഴടങ്ങേണ്ടി വന്നു. ഉദയംപേരൂരിൽ ആണ് സംഭവം നടന്നത്. സ്വകാര്യ ബസിൽ യാത്രയ്ക്കിടെ കുഴഞ്ഞുവീണയാളെ റോഡരികിൽ കിടത്തി ബസ് ജീവനക്കാർ കടന്നുകളഞ്ഞു. വീട്ടുകാർ വിവരമറിഞ്ഞെത്തിയപ്പോഴേക്കും കാര്യങ്ങൾ കൈ വിട്ടു പോയിരുന്നു. ഓടിയെത്തിയ വീട്ടുകാർ ആളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂത്തോട്ടയിൽ വ്യാഴാഴ്ച രണ്ടരയോടെയാണ് മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. ഉദയംപേരൂർ ഉണിക്കുന്നത്ത് കുറുപ്പശ്ശേരിൽ പുഷ്പാംഗദൻ (57) ആണ് മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പുഷ്പാംഗദന്റെ ഭാര്യ ഉദയംപേരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്.
ചോറ്റാനിക്കരയിൽ ഒരു ഡോക്ടറുടെ ഡ്രൈവറാണ് പുഷ്പാംഗദൻ. കിഴക്കേക്കോട്ടയിൽ നിന്നാണ് പുഷ്പാംഗദൻ 'ചിയേഴ്സ്' ബസിൽ വീട്ടിലേക്ക് പോകാനായി കയറിയത്. ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്റ്റോപ്പിൽ ഇറങ്ങേണ്ടതായിരുന്നു അദ്ദേഹം. എന്നാൽ ശാരീരിക അസ്വസ്ഥതയെ തുടർന്നു കുഴഞ്ഞുവീണ പുഷ്പാംഗദനെ ആശുപത്രിയിലെത്തിക്കാതെ ബസ് മുന്നോട്ടു പോവുകയായിരുന്നു.. എന്നാൽ ഒരു ഉപകാരം ബസ്സുകാർ ചെയ്തു. അതുകൊണ്ട് മാത്രം വീട്ടുകാർക്ക് കാര്യം അറിയാൻ സാധിച്ചു. പുഷ്പാംഗദന്റെ ഫോണിൽ അവസാനം വിളിച്ച കൂട്ടുകാരന്റെ നമ്പറിൽ ബസ് ജീവനക്കാർ വിളിച്ചുപറയുക മ മാത്രമാണ് ചെയ്തത്. ഇദ്ദേഹമാണ് പിന്നീട് വീട്ടുകാരെ വിവരം അറിയിച്ചത്...
അയൽവാസികളായ രണ്ടു പേരെയും കൂട്ടി കാറിൽ പൂത്തോട്ടയിലെത്തിയപ്പോൾ ഭർത്താവ് മണ്ണിൽ കിടക്കുന്നതാണ് കണ്ടതെന്ന് ഭാര്യ രാജി പറഞ്ഞു.ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ പോലീസ് വന്നിട്ട് കൊണ്ടുപോയാൽ മതിയെന്നു പറഞ്ഞ് ചിലർ തടഞ്ഞതായും വീട്ടുകാർ പറഞ്ഞു. പിന്നീട് വീട്ടുകാർ നാലു മണിയോടെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ആളെ രക്ഷിക്കാനായില്ല. പുഷ്പാംഗദൻ ഹൃദ്രോഗത്തിന് മരുന്നുകൾ കഴിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ട്.ബസിന്റെ അവസാന സ്റ്റോപ്പായ പൂത്തോട്ടയിൽ പുഷ്പാംഗദനെ ഇറക്കിക്കിടത്തിയ ശേഷം ബസ് ജീവനക്കാർ സർവീസ് തുടരുകയായിരുന്നു. പൂത്തോട്ടയിൽ എത്തുംമുമ്പ് വഴിയിൽ ഒരു സ്വകാര്യ ആശുപത്രിയും പുത്തൻകാവ് സർക്കാർ ആശുപത്രിയും ഉണ്ടായിരുന്നിട്ടും അവിടെയൊന്നും ആളെ കൊണ്ടുപോകാൻ കൂട്ടാക്കിയില്ലെന്ന് പരാതിയിലുണ്ട്. അശ്വതി, ആദിത്യൻ എന്നിവരാണ് പുഷ്പാംഗദന്റെ മക്കൾ. ശവസംസ്കാരം വെള്ളിയാഴ്ച രണ്ടിന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവമാണ് ഉദയംപേരൂരിൽ അരങ്ങേറി ഇരിക്കുന്നത്. വ വരുന്ന വഴിക്ക് ഉള്ള ഏതെങ്കിലും ആശുപത്രിയിൽ ആ മനുഷ്യനെ ഇറക്കിയിരുന്നു എങ്കിൽ വിലയേറിയ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു. എന്നാൽ അതിന് പോലും ശ്രമിക്കാതെ ബസ്സുകാർ ആ മനുഷ്യനോട് ക്രൂരത കാണിക്കുകയായിരുന്നു. അതിദാരുണമായ സംഭവമാണ് അരങ്ങേറി ഇരിക്കുന്നത്. മനുഷ്യത്വത്തിന് അല്പം കണിക അവർ അദ്ദേഹത്തോട് കാണിച്ചിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.
https://www.facebook.com/Malayalivartha
























