Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

76 അതി നിര്‍ണായകം... മയക്ക് മരുന്ന് കേസിലെ സാമ്പത്തിക വശം അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എത്തുന്നു; പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും മൂന്ന് മാസങ്ങളില്‍ സംസാരിച്ചത് 76 തവണ; അനൂപിന്റെ കാരിയര്‍മാരായി റഷ്യന്‍ ഇറാനിയന്‍ യുവതികള്‍

05 SEPTEMBER 2020 08:54 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ ലഹരിപിടിപ്പിച്ച് മയക്ക് മരുന്ന് കേസ്. മയക്ക് മരുന്ന് മാഫിയയുടെ നനിഗൂഢ ബന്ധമാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിനിടെ ബിനീഷ് കോടിയേരിയെ പറ്റിയും ആരോപണം ഉയരുന്നുണ്ട്. ബിജെപിയും കോണ്‍ഗ്രസും ഇത് രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. എന്നാല്‍ മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ, തൂക്കിക്കൊല്ലുന്നെങ്കില്‍ കൊല്ലട്ടേ ഇടപെടില്ല എന്നാണ് കോടിയേരി ബാലകൃഷ്ണന്റെ നിലപാട്.

അതേസമയം ബിനീഷ് കോടിയേരിയെ പ്രതിരോധത്തിലാക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ ലഹരിക്കടത്തു കേസിലെ പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 76 തവണ സംസാരിച്ചുവെന്നാണ് കണ്ടെത്തല്‍. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ബെംഗളൂരുവില്‍ എത്തുന്നതിനു 2 ദിവസം മുന്‍പ് 8 മിനിറ്റ് നേരം ഇരുവരും സംസാരിച്ചു.

ഇതേസമയം, അനൂപിന്റെ ഫോണില്‍ സേവ് ചെയ്ത റമീസ് റമി എന്ന പേര് സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതി റമീസിന്റേതാണോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നു. അനൂപിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നു എന്നു ബിനീഷ് കോടിയേരി പറയുമ്പോഴും ഇരുവരും തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നു എന്നതാണ് ഫോണ്‍ കോള്‍ രേഖകള്‍ വ്യക്തമാക്കുന്നത്. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും വിളിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കോളുകള്‍ ജൂണിലാണ് വിളിച്ചത് 58. ജൂലൈയില്‍ 10. ഓഗസ്റ്റില്‍ 8. ഇതിനു പുറമേ വാട്‌സാപ് വഴിയും ഇരുവരും ദീര്‍ഘനേരം സംസാരിച്ചിട്ടുണ്ട്. മാത്രമല്ല, ബിനീഷിന്റെ അടുത്ത സുഹൃത്തുക്കളില്‍ പലരെയും അനൂപ് പലതവണ വിളിച്ചിട്ടുണ്ട്. 75 തവണ വിളിച്ച നമ്പറുകളും ഉണ്ട്. കൊച്ചിയിലെ പ്രമുഖ സംവിധായകനെ ജൂണിലും ജൂലൈയിലുമായി 22 തവണ അനൂപ് വിളിച്ചു.

ബംഗളുരുവില്‍ പിടിയിലായ മലയാളി ലഹരിമരുന്നു സംഘവും തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് പ്രതികളും തമ്മിലുള്ള ബന്ധത്തിലേക്കും അന്വേഷണം നീളുകയാണ്.

തിരുവനന്തപുരത്തുനിന്ന് എന്‍.ഐ.എയെ വെട്ടിച്ച് ബംഗളുരുവിലേക്കു കടക്കാനും അവിടെ ഹോട്ടല്‍മുറി തരപ്പെടുത്താനും സ്വപ്‌ന സുരേഷിനും സരിത്തിനും മയക്കുമരുന്നുകേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ സഹായം കിട്ടിയിരുന്നോ എന്നാണ് പരിശോധന. അനൂപിന്റെ ഉറ്റ സുഹൃത്തായ ബിനീഷിന്റെ പങ്കും അന്വേഷിക്കുമെന്നാണ് സൂചന.

സ്വര്‍ണക്കടത്തു കേസിലെ അഞ്ചാം പ്രതി കെ.ടി. റമീസിനു മയക്കുമരുന്നു കേസിലെ പ്രതികളുമായുള്ള ബന്ധത്തെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതു സ്ഥിരീകരിക്കാനായി റമീസിനെയും സ്വപ്‌നയെയും ജയിലിലെത്തി ചോദ്യംചെയ്യും. ലഹരികടത്തും കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരുമെന്നതിനാലാണ് ഇ.ഡി. അന്വേഷിക്കുന്നത്.

അനൂപിനും ഒപ്പം പിടിയിലായ പാലക്കാട് സ്വദേശിനിയും കന്നട നടിയുമായ അനിഖയ്ക്കും റമീസുമായി ബന്ധമുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇ.ഡി. ബംഗളുരു പോലീസിനോടും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയോടും ചോദിച്ചിട്ടുണ്ട്. സ്വപ്‌നയുടെ മൊഴിയില്‍ പറയുന്ന ചില വ്യക്തികളുമായി മയക്കുമരുന്ന് സംഘം ബന്ധപ്പെട്ടിരുന്നോ എന്നാണു പ്രധാനമായും പരിശോധിക്കുന്നത്. അനൂപിനു കൊച്ചിയിലും ബംഗളുരുവിലുമുള്ള ബന്ധങ്ങളും അന്വേഷിക്കുന്നു. വ്യക്തമായ സൂചനകള്‍ ലഭിച്ചാല്‍ അനൂപിനെയും ബിനീഷിനെയും ചോദ്യംചെയ്യും.
കാരിയര്‍മാരായി ഉപയോഗിക്കാനായും മോഡലിങിനും ഇവന്റ് മാനേജ്‌മെന്റിനുമായും റഷ്യന്‍, ഇറാനിയന്‍ യുവതികളെ എത്തിക്കുന്ന ഇടപാടും അനൂപിനും സംഘത്തിനും ഉള്ളതായി സൂചനയുണ്ട്. നേരത്തെ ബംഗളുരുവിലെ ഹോട്ടലില്‍ നിന്നു മയക്കുമരുന്നുമായി പിടിയിലായ റഷ്യന്‍ യുവതിയുടെ ലാപ്‌ടോപ്പില്‍നിന്ന് പ്രതികളോടൊപ്പമുള്ള ചിത്രങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതിലും അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം നടി രാഗിണി അറസ്റ്റിലായത് മലയാള താരങ്ങളേയും അമ്പരപ്പിലാക്കുന്നുണ്ട്. അന്വേഷണം എങ്ങോട്ട് നീങ്ങുമെന്ന് ഒരു പിടിയുമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (6 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (6 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (11 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends