നിന്റെ അമ്മയ്ക്കെന്താണു വീട്ടിൽ പണി? നേരത്തേ അരി അടുപ്പത്തിട്ടൂടേ’’? ‘‘ടീച്ചറേ വയ്ക്കാൻ അരി ഇല്ലായിരുന്നു'' ആ മറുപടിക്ക് ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ചത് ! ടീച്ചറിനെ ഓർത്ത് കേരളത്തിന്റെ കറുത്ത മുത്ത്

അങ്ങനെ മറ്റൊരു അധ്യാപക ദിനത്തിന് കൂടി സാക്ഷി ആയിരിക്കുകയാണ് നാമേവരും... നമ്മെ പഠിപ്പിക്കുകയും നമുക്ക് അറിവുകൾ പറഞ്ഞുതന്ന അധ്യാപകരെയും ഓർക്കുന്ന ദിനമാണ് ഇന്ന്..... എല്ലാവരും പഠിപ്പിച്ച അധ്യാപകരെ ആശംസകൾ അറിയിക്കുകയും അവരുമായി ബന്ധപ്പെട്ടുള്ള നല്ല നല്ല ഓർമ്മകൾ ചികഞ്ഞ് എടുക്കുകയും ചെയ്യുന്ന ദിനം കൂടിയാണിന്ന് പലർക്കും അധ്യാപകർ വെറും അധ്യാപകർ മാത്രമല്ല ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഏറ്റവും വലിയ ആത്മബന്ധം അധ്യാപകരുമായി പലരും സൂക്ഷിക്കുന്നുണ്ട്..... ചിലരെ സംബന്ധിച്ച് അദ്ധ്യാപകർ വെറും അധ്യാപകരെ അല്ല എന്ന് പറയാൻ ഒരു കാരണമുണ്ട് ചിലർക്ക് അധ്യാപകർ അവരുടെ മാതാപിതാക്കളെ സ്ഥാനത്ത് വരെ പ്രതിഷ്ഠിക്കാൻ പാകത്തിനായിരിക്കും ജീവിതത്തിൽ പ്രവർത്തിച്ചിട്ടുണ്ടാകുക... ഈ അധ്യാപക ദിനത്തിൽ അത്തരത്തിൽ വേറിട്ട അനുഭവമാണ് ഫുട്ബോളറും കേരളത്തിന്റെ കറുത്ത മുത്തുമായ ഐ എം വിജയന് മലയാളികളോട് പങ്കു വെക്കാനുള്ളത്.. ഐഎം വിജയൻ ഇന്ന് ചവിട്ടിനിൽക്കുന്ന വിജയപാത ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിനെ യും വീഥികൾ താണ്ടിയത് ആയിരുന്നു.... എന്നാൽ അവിടെ എല്ലാം തന്നെ പിന്തുണച്ച ഒരു അധ്യാപകയെ പറ്റി ഓർക്കുകയാണ് അദ്ദേഹം..... അദ്ദേഹത്തിന്റെ വാക്കുകൾ ഈറനണിയിക്കുന്ന താണ്
താൻ സ്കൂളിൽ ഉഴപ്പനായിരുന്നു എന്നു പലർക്കും തോന്നിയിട്ടുണ്ടാകും. സത്യത്തിൽ ഉഴപ്പനൊന്നും ആയിരുന്നില്ല. പഠിക്കാൻ മിടുക്കുണ്ടായിരുന്നില്ല എന്നതാണു സത്യം. തൃശൂർ സിഎംഎസ് സ്കൂളിലാണു പഠിച്ചത്. വടക്കുന്നാഥന്റെ നേരേ മുൻപിലാണ്. ഉച്ചയ്ക്ക് ഊണു കഴിക്കാൻ വീട്ടിൽപ്പോയാൽ ക്ലാസ് തുടങ്ങിയിട്ടേ തിരിച്ചെത്തുമായിരുന്നുള്ളൂ. 5–ാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആ മറക്കാനാകാത്ത സംഭവം നടന്നത് ..... ഒരു ദിവസം ഉച്ചകഴിഞ്ഞുള്ള ക്ലാസ്സിലേക്കു താൻ പതിവുപോലെ വൈകിയെത്തുകയായിരുന്നു . എന്താണു വൈകിയത് എന്നു ചോദിക്കുന്നു പ്രഭാവതി ടീച്ചർ. അപ്പോൾ താൻ ഉത്തരം പറഞ്ഞത് ഇങ്ങനെ : ‘‘ചോറു വേകാൻ വെയ്റ്റ് ചെയ്തതാ ടീച്ചറേ...’’ പൂരപ്പറമ്പിൽ കളിക്കാൻ പോയിട്ടാണു വൈകുന്നതെന്നു ടീച്ചർ കരുതി. വഴക്കുപറഞ്ഞില്ല. ടീച്ചറുടെ മോന്റെ അതേപ്രായമായിരുന്നു തനിക്കും. അപ്പോൾ അടുത്ത ചോദ്യം ഇങ്ങനെ ആയിരുന്നു .. ‘‘നിന്റെ അമ്മയ്ക്കെന്താണു വീട്ടിൽ പണി? നേരത്തേ അരി അടുപ്പത്തിട്ടൂടേ’’? ‘‘ടീച്ചറേ വയ്ക്കാൻ അരി ഇല്ലായിരുന്നു. അമ്മ പലേടത്തും പണിക്കുപോയിട്ട് അരിയും സാധനങ്ങളുമൊക്കെ സംഘടിപ്പിച്ചുവരാൻ വൈകി എന്ന സത്യസന്ധമായ മറുപടി താനും നൽകി ’’. അതിനുശേഷം ടീച്ചർ ഇലയിൽപ്പൊതിഞ്ഞു ചോറും കറിയും എനിക്കായി കൊണ്ടുവരാൻ തുടങ്ങിയ കാര്യം അദ്ദേഹം ഓർത്തെടുക്കുന്നു . പിന്നെ, സ്കൂളിനു തൊട്ടടുത്തുള്ള ഹോട്ടലിൽ തനിക്കായി ഉച്ചഭക്ഷണം ഏർപ്പാടാക്കി. അവിടെ പോയി എനിക്കു കഴിക്കാം. കാശ് സ്കൂളിൽ നിന്നു കൊടുത്തോളും. സ്കൂൾ വിട്ടുപോന്നിട്ടും ടീച്ചറെ കാണാൻ ഞാൻ പോകും. ഇപ്പോഴും പോകാറുണ്ട്. അത്രയ്ക്കു ബന്ധമാണു ടീച്ചറുമായി. ടീച്ചർ പഠിപ്പിച്ച ഇംഗ്ലീഷ് ഞാൻ വേണ്ടതുപോലെ പഠിച്ചില്ല. പക്ഷേ സ്നേഹം എന്ന പാഠം സ്വന്തമാക്കി. തൃശൂരിൽ നടന്ന ഫെഡറേഷൻ കപ്പിൽ വിജയനും കേരള പൊലീസ് ടീമും ജയിക്കുന്നതു കാണാൻ പ്രഭാവതി ടീച്ചറും എത്തിയിരുന്നു. വിജയൻ അടുത്ത ദിവസം സ്നേഹസമ്മാനവുമായി ടീച്ചറുടെ വീട്ടിലും എത്തി.ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിൽ പങ്കുവയ്ക്കാൻ ഉണ്ടാകും. അധ്യാപകരുമായി ബന്ധപ്പെട്ട മനസ്സിന്റെ കോണുകളിൽ മറഞ്ഞുകിടക്കുന്ന നിരവധി മധുരമേറിയ ഓർമ്മകൾ ഈ അധ്യാപക ദിനത്തിൽ ഉണ്ടാകും. അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ പ്രധാന പങ്കുവഹിച്ച അധ്യാപകരെ ഓർക്കുവാനും ഉള്ള ദിനമായി മാറ്റിയെടുക്കാം ഇന്ന്. മാത്രമല്ല നമ്മുടെ ഇതുവരെയുള്ള ജീവിതത്തിൽ അറിവുകൾ പകർന്നു നൽകിയ ഒരു അധ്യാപകർക്കും ആശംസകൾ അറിയിക്കുന്നു ദിനം കൂടി ആകട്ടെ.
https://www.facebook.com/Malayalivartha
























