പഴയ ഇന്ത്യയല്ല... അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് തുടക്കമിട്ട ചൈനയ്‌ക്കെതിരെ കര്‍ശന നിലപാടുമായി ഇന്ത്യ; ചൈനീസ് പട്ടാളത്തിന് കടുത്ത വെല്ലുവിളിയുയര്‍ത്തി ഇന്ത്യന്‍ സേന കുതിച്ചതിന് പിന്നാലെ ചൈനയുടെ സാമ്പത്തിക അടിത്തറയും ഇളക്കി; എങ്ങനേയും ചര്‍ച്ച നടത്താന്‍ വന്ന ചൈനീസ് മന്ത്രിമാര്‍ക്ക് രാജ്‌നാഥ് സിംഗിന്റെ ശക്തമായ താക്കീത്

ഇന്ത്യയോട് കളിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് പല വട്ടം ഇന്ത്യ ചൈനയ്ക്ക് കാട്ടിക്കൊടുത്തതാണ്. ലഡാക്കില്‍ സംഘര്‍ഷം ഉണ്ടാക്കിയപ്പോള്‍ തന്നെ ഇന്ത്യ തിരിച്ചടി നല്‍കിയതാണ്. അന്ന് ചൈനയ്ക്ക് 40ലേറെ സൈന്യത്തെ നഷ്ടമായിരുന്നു. മാത്രമല്ല ടിക് ടോക് ഉള്‍പ്പെടെയുള്ള നിരവധി ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ശക്തമായ വെല്ലുവിളിയും ഉയര്‍ത്തി. എന്നാല്‍ വീണ്ടും ചൈന പ്രകോപനം ഉണ്ടാക്കിയതോടെ ഇന്ത്യന്‍ സേന അതിര്‍ത്തിയില്‍ വലിയ കുതിപ്പാണ് നടത്തിയത്. ഇതിന് പിന്നാലെ പബ്ജി ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിച്ച് ചൈനയുടെ സാമ്പത്തിക അടിത്തറ ഇളക്കി. ഇതോടെ ചര്‍ച്ചയ്ക്കായി എത്തിയ ചൈനീസ് മന്ത്രിമാര്‍ക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശക്തമായ താക്കീതാണ് നല്‍കിയത്.
യഥാര്‍ഥ നിയന്ത്രണ രേഖയിലെ തല്‍സ്ഥിതി മാറ്റാന്‍ ഏകപക്ഷീയമായി ശ്രമിക്കരുതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെന്‍ഗെയോട് പറഞ്ഞു. മോസ്‌കോയില്‍ വെള്ളിയാഴ്ചയാണ് രാജ്‌നാഥ് സിങ്ങും വെയ് ഫെന്‍ഗെയും കൂടിക്കാഴ്ച നടത്തിയത്. കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം ഉടലെടുത്ത ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളുടേയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്.
രണ്ട് മണിക്കൂര്‍ 20 മിനിട്ടായിരുന്നു കൂടിക്കാഴ്ച. നിലവിലെ പ്രശ്‌നം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാന്‍ ചൈന തയാറാകണമെന്ന് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. കൂടുതല്‍ ഇടപെടലുകള്‍ നടത്തി പ്രശ്‌നം വഷളാക്കരുത്. കടന്നു കയറാനുള്ള ചൈനയുടെ നീക്കം ഉഭയകക്ഷി കരാറുകള്‍ക്ക് വിരുദ്ധമാണ്. നിയന്ത്രണ രേഖയിലെ കടന്നു കയറ്റവും ഇടപെടലുകളും അവസാനിപ്പിക്കുന്നതിന് നയതന്ത്രപരമായും സൈനികപരമായും ചര്‍ച്ച തുടരേണ്ടതുണ്ട്.
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന വളരെ ഉത്തരവാദിത്തത്തോടെയാണ് പെരുമാറുന്നത്. അതേസമയം രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്നതിനിടെ അഞ്ചു ദിവസം മുന്‍പ് ചൈന അതിര്‍ത്തിയില്‍ കടന്നു കയാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ ഈ നീക്കം പരാജയപ്പെട്ടു. പാംഗോങ് തടാകത്തിന്റെ കിഴക്കന്‍ തീരത്തെ പ്രധാനപ്പെട്ട കുന്നുകളില്‍ ഇന്ത്യ സേനയെ വിന്യസിച്ചു. രണ്ടും മൂന്നും മലനിരകളില്‍ നിന്നും ചൈനയുടെ ഓരോ നീക്കവും സൈന്യം നിരീക്ഷിക്കുന്നുണ്ട്.
അതേസമയം അതിര്‍ത്തിസംഘര്‍ഷം പരിഹരിക്കാന്‍ സംയുക്ത നീക്കം വേണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്കെയും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായ ശേഷവും ചൈനയുടെ പ്രകോപനം ഉണ്ടായിരിക്കുകയാണ്.
പ്രശ്‌നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഇന്ത്യയ്ക്കാണെന്നാണു ചൈന പുറത്തുവിട്ട പ്രസ്താവനയിലെ പരാമര്‍ശം. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള 5 പേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന വിവരംകൂടി പുറത്തുവന്നതോടെ സംഘര്‍ഷം വീണ്ടും കനത്തു.
ചൈന അതിര്‍ത്തിയോടു ചേര്‍ന്നുള്ള അപ്പര്‍ സുബാന്‍സിരി ജില്ലയിലെ നാചോ മേഖലയില്‍ കാട്ടില്‍ നായാട്ടിനു പോയ സംഘത്തിലെ 5 പേരാണു ചൈനയുടെ പിടിയിലായത്. മറ്റു 2 പേര്‍ രക്ഷപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍എ നിനോങ് എറിങ് വിവരം പുറത്തുവിട്ടതിനു പിന്നാലെ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു.
അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ഇന്നു രാവിലെ റിപ്പോര്‍ട്ട് കിട്ടുമെന്നും അറിയിച്ചു. സൈന്യവും വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചിട്ടില്ല. പരമാധികാരം കാത്തുസൂക്ഷിക്കാന്‍ ഇന്ത്യ സജ്ജമെന്ന വ്യക്തമായ സന്ദേശം ഇന്ത്യ ചൈനയ്ക്ക് നല്‍കി കഴിഞ്ഞു. ഇനിയും പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി ഉറപ്പാണ്.
"
https://www.facebook.com/Malayalivartha
























