കോവിഡ് രോഗവാസ്ഥ കൂടുതലുള്ള യുവതിയെ വിദഗ്ധ ചികില്‍സയ്ക്ക് അയച്ചപ്പോൾ ആംബുലൻസിൽ ഡ്രൈവറും യുവതിയും മാത്രമായിരുന്നു... യുവതിയെ കണ്ടപാടെ കൺട്രോൾ പോയ ഡ്രൈവറുടെ ക്രൂരത; ആറന്മുളയിൽ പട്ടാപകൽ കൊവിഡ് രോഗിയോട് കാമവെറി തീർത്ത് ആംബുലൻസ് ഡ്രൈവർ! ഞെട്ടലോടെ കേരളം...

ആറന്മുളയിൽ കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ചു. ആംബുലൻസ് ഡ്രൈവറാണ് പീഡിപ്പിച്ചത്. കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആംബുലൻസ് ഡ്രൈവറാണ് നൗഫൽ. ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ട് പോകും വഴിയാണ് സംഭവം. വധശ്രമ കേസിലെ പ്രതിയാണ് നൗഫലാണ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരങ്ങള്‍ പൊലീസ് അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്. കായംകുളം കീരിക്കാട് സ്വദേശി നൗഫലാണ് പിടിയിലായത്. കോഴഞ്ചേരിയില്‍ നിന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു പീഡനം.
ഈ പെണ്‍കുട്ടിക്കൊപ്പം മറ്റൊരു യുവതിയും ആംബൂലിന്‍സിലുണ്ടായിരുന്നു. ഈ യുവതിയെ കോഴഞ്ചേരിയിലെ ആശുപത്രിയില്‍ ചികില്‍സയ്ക്ക് പ്രവേശിപ്പിച്ചു. അതിന് ശേഷമാണ് രോഗവാസ്ഥ കൂടുതലുള്ള യുവതിയെ വിദഗ്ധ ചികില്‍സയ്ക്ക് അയച്ചത്.
ഈ യാത്രയില്‍ യുവതിയും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ യാത്രയ്ക്കിടെയാണ് പീഡനമുണ്ടായത്. ചികില്‍സാ കേന്ദ്രത്തിലെത്തിയ പെണ്‍കുട്ടി തനിക്ക് നേരിട്ട ദുരവസ്ഥയെ കുറിച്ച് ബന്ധപ്പെട്ടവരോട് പറഞ്ഞു. ഇതോടെ പൊലീസ് എത്തി. കേസുമെടുത്തു. പെണ്‍കുട്ടി ഇപ്പോഴും ക്വാറന്റീനിലാണ്. പ്രാഥമിക ചികില്‍സയും നല്‍കി. പെണ്‍കുട്ടിയെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കും. കേസിന്റെ വിശദാംശങ്ങളൊന്നും പുറത്തു വിടുന്നില്ല. പിടിയിലായ ആള്‍ പൊലീസ് സ്‌റ്റേഷനിലാണുള്ളത്. എന്നാല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തു വിടുന്നില്ല.
എന്നാൽ സംസഥാനത്ത് ആശങ്കയോടെ കോവിഡ് തുടരുകയാണ്. കഴിഞ്ഞ ദിവസവും സമ്പര്‍ക്ക രോഗികളുടെ എണ്ണം വളരെ കൂടുതലായിരുന്നു . കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത 2479 കൊവിഡ് കേസുകളില്‍ 2255 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഉറവിടം അറിയാത്ത 149 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 463 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 267 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 225 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 140 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 102 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 36 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധയും ആശങ്ക സൃഷ്ടിക്കുന്നതാണ്. 34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂര്‍ ജില്ലയിലെ 8, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5 വീതവും, എറണാകുളം ജില്ലയിലെ 4, കൊല്ലം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയില്‍ എ ആര്‍ ക്യാമ്പിലെ 60 പേര്‍ക്കും രോഗം ബാധിച്ചു.
https://www.facebook.com/Malayalivartha
























