നീറ്റ് പരീക്ഷ ഇന്ന്; പരീക്ഷയെഴുതുന്നത് 15 ലക്ഷം പേര്‍

മെഡിക്കല്‍ പ്രവേശനത്തിനുളള നീറ്റ് പരീക്ഷ ഇന്ന് നടക്കും. 15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരീക്ഷ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എഴുപത്തിനാലായിരത്തി എണ്‍പത്തിമൂന്ന് കുട്ടികള്‍ ഇക്കുറി അധികമായി പരീക്ഷയെഴുതുന്നുണ്ട്.
കേരളത്തില്‍ നിന്ന് 1,15,959 പേരാണ് പരീക്ഷ എഴുതുക. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും പരീക്ഷ. പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു
ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വൈകിട്ട് അഞ്ചു മണിവരെയാണ് പരീക്ഷ നടക്കുക.കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷാ കേന്ദ്രങ്ങളിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായി
പരീക്ഷാ ഹാളുകൾ ഫയർഫോഴ്സ് കഴിഞ്ഞ ദിവസം അണുവിമുക്തമാക്കി. ശരീര താപനില പരിശോധിച്ച ശേഷമാകും വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുക. രോഗലക്ഷണങ്ങളുള്ളവർക്കായി പ്രത്യേകം ക്ലാസ് മുറികൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർത്ഥികൾ രാവിലെ 11 ന് പരീക്ഷാകേന്ദ്രത്തിലെത്തണം. ഹാൾ ടിക്കറ്റ്, ഫോട്ടോ പതിച്ച ഐ.ഡി കാർഡ്, കൊവിഡ് നെഗറ്റീവാണെന്നുള്ള സ്വയം സാക്ഷ്യപത്രം, സുതാര്യമായ വെള്ളക്കുപ്പി, സാനിറ്റൈസർ എന്നിവ മാത്രമാണ് ഹാളിൽ അനുവദിക്കുക.
വിദ്യാർത്ഥികൾ ഡ്രസ് കോഡ് പാലിക്കണം. മാസ്ക്, ഗ്ലൗസ് എന്നിവ നിർബന്ധമായി ധരിക്കണം. ഇന്ന് പരീക്ഷയ്ക്കെത്താത്തവർക്ക് വീണ്ടും അവസരം ലഭിക്കില്ല. ചില പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങൾ വിദ്യാർത്ഥികളെ നേരത്തേ അറിയിച്ചിട്ടുണ്ട്.പരീക്ഷ കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രോ ഓരോ പത്ത് മിനിട്ട് ഇടവേളയിലും സർവീസ് നടത്തും. രാവിലെ എട്ട് മുതൽ സർവീസ് ആരംഭിച്ചു
https://www.facebook.com/Malayalivartha
























