Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

നെഞ്ചിടിക്കാന്‍ വരട്ടെ... മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍ഐഎ ഓഫീസിലെത്തിയതോടെ ചാര്‍ച്ചകള്‍ സജീവമാകുന്നു; സ്വര്‍ണക്കടത്ത് വഴി ലഭിച്ച പണം എങ്ങോട്ട് പോകുന്നുവെന്ന ചോദ്യം ശക്തമാകുന്നു; മന്ത്രി ജലീലിന്റെ രാജിക്കായി മുറവിളി ശക്തം

17 SEPTEMBER 2020 09:57 AM IST
മലയാളി വാര്‍ത്ത

മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍ഐഎ ഓഫീസിലെത്തിയതോടെ അദ്ദേഹത്തിന് കുരുക്ക് മുറുകുന്നു. ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്ന ഭാരതത്തിലെ ആദ്യത്തെ മന്ത്രി എന്ന റെക്കോര്‍ഡ് ഇനി ജലീലിന് സ്വന്തം. സ്വര്‍ണ്ണക്കടത്ത് വഴി ലഭിച്ച പണം നിരോധിത തീവ്ര വാദ സംഘടനകള്‍ക്ക് കൈമാറിയെന്ന ശക്തമായ സംശയം നിലനില്‍ക്കേയാണ് ജലീലിന്റെ ചോദ്യം.

ജലീലിനെ പ്രതിയാക്കിയാല്‍ പോലും അത്ഭുതപ്പെട്ടേണ്ടതില്ല. കാരണം തെളിവുകള്‍ ശക്തമാണെന്നാണ് പറയുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ആറുമണിയോടെ സ്വകാര്യ കാറിലാണ് ജലീല്‍ എത്തിയത്. മന്ത്രിയുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്. സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം. മന്ത്രി ജലീല്‍ കണ്ണടച്ച് പാലുകുടിക്കുന്ന മിട്ടു പൂച്ചയാണെന്നാണ് കസ്റ്റംസിന്റെ സംശയം.
മന്ത്രി ജലീലിനോട് കോണ്‍സുല്‍ ജനറലാണ് മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്ളവര്‍ക്ക് കള്ളക്കടത്ത് ഇടപാടില്‍ പങ്കുണ്ടെന്ന നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയെയും എന്‍ഐഎ ചോദ്യം ചെയ്യുന്നത്.

ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ ജലീലിന് രാജിവയ്ക്കാതിരിക്കാന്‍ കഴിയില്ല. പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. റേഡിലിറങ്ങാന്‍ ജലീലിനെ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ഭീഷണി.

ജലീല്‍ കൈപ്പറ്റിയ നയതന്ത്ര പാര്‍സലില്‍ സ്വര്‍ണ്ണവും പണവും ഉണ്ടായിരുന്നുവെന്നാണ് കസ്റ്റംസിനും എന്‍ ഐ എക്കും ലഭിച്ച വിവരം. അതിന്റെ തെളിവ് എന്‍ ഐ എക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിശുദ്ധ ഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണ്ണം കൊണ്ടുവന്നാല്‍ ആരും സംഗയിക്കില്ലെന്നാണ് കള്ളക്കടത്തുകാര്‍ കരുതുന്നത്.
ഈ സാഹചര്യത്തില്‍ താന്‍ എത്ര തന്നെ അറിഞ്ഞില്ലെന്ന് പറഞ്ഞാലും അവര്‍ മന്ത്രിയെ പ്രതിയാക്കും. അങ്ങനെയൊന്നും സംഭവിക്കരുതെന്നാണ് ജലീലും പിണറായിയും ആഗ്രഹിക്കുന്നതെങ്കിലും അങ്ങനെ തന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ജലീലിനും പിണറായിക്കും അറിയാം.

കാരണം ജലീല്‍ കുരുങ്ങിയ കുരുക്ക് എളുപ്പം അഴിച്ചെടുക്കാന്‍ കഴിയുന്നതല്ല. മതഗ്രന്ഥം കൊണ്ടു വന്ന പെട്ടിയുടെ തൂക്കം കസ്റ്റംസിനറിയാം. അതില്‍ സ്വര്‍ണ്ണവും പണവും ഉണ്ടായിരുന്നുവെന്നു മറിയാം. അതുകൊണ്ടാണ് അദ്ദേഹം ചോദ്യം ചെയലില്‍ നിന്നും ഒഴിഞ്ഞു മാറാത്തത്. ഒഴിഞ്ഞുമാറിയാല്‍ കാര്യങ്ങള്‍ കീഴമേല്‍ മറിയും.

പക്ഷേ ജലീലിന്റെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറല്ല. കാരണം ജലീല്‍ പ്രതിനിധാനം ചെയ്യുന്നത് ഒരു പ്രബല സമൂഹത്തെയാണ്. മുസ്ലീം സമുദായത്തിലേക്കുള്ള പിണറായിയുടെ പാലമാണ് ജലീല്‍. അതുപയോഗിച്ച് ജലീലിനെ രക്ഷിക്കുക എന്ന തന്ത്രമായിരിക്കും സി പി എമ്മും പിണറായിയും സ്വീകരിക്കുക. എ എന്‍ . ഷംസീര്‍ വഴി ജലീല്‍ കോടിയേരിയിലും പിടിമുറുക്കിയിട്ടുണ്ട്. സിമിയുടെ മുന്‍ പ്രസിഡന്റായ ജലീലിന്റെ ജാതകം മുഴുവന്‍ എന്‍ ഐ എയുടെ കൈയിലുണ്ട്. സി പി എമ്മിലെത്തി ഇത്രയധികം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജലീലിന് സിപിഎം പാര്‍ട്ടി അംഗത്വം നല്‍കാത്തതിന്റെ രഹസ്യവും ഇതു തന്നെയാണെന്നാണ് പറയുന്നത്.

ഒടുവില്‍ ജലീല്‍ സ്വമേധയാ രാജിവയ്ക്കും. ഇല്ലെങ്കില്‍ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയാതെ വരും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ ടി ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തില്‍ ഉടന്‍ മാറ്റം വരും.

ജലീലില്‍ നിന്ന് ഏജന്‍സി ചില വിവരങ്ങള്‍ തേടുക മാത്രമാണ് ചെയ്തതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. പോളിറ്റ് ബ്യൂറോ വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. എന്നാല്‍ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിയാകുമ്പോള്‍ പാര്‍ട്ടിക്ക് അതില്‍ ന്യായീകരണങ്ങള്‍ നിരത്താന്‍ കഴിയില്ല

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ ജലീലിന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷം നാടിന്റെ സമാധാനം തകരാന്‍ സാധ്യതയുണ്ട്. ഒരു മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തിലെ ആദ്യ സംഭവമെന്നും രാജി വയ്ക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.അപ്പോള്‍ എന്‍ ഐ എ ചോദ്യം ചെയ്താലോ?

ബിജെപിയും മന്ത്രിയുടെ രാജിക്കായി ആവശ്യം കടുപ്പിക്കുകയാണ്. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്താനാണ് ബിജെപിയുടെ തീരുമാനം. അതാണ് വെള്ളിയാഴ്ച രാത്രി വൈകി സെക്രട്ടേറിയറ്റിന് മുന്നില്‍ തുടങ്ങിയതാണ് സമരം.

ആദ്യം തന്നെ ചോദ്യം ചെയ്ത വിവരം മറച്ചുവയ്ക്കാനാണ് ജലീല്‍ ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരെത്തി മന്ത്രിയെ നേരില്‍ കണ്ടത്. വെള്ളിയാഴ്ച വൈകിട്ട് പ്രതികരിച്ച ഘട്ടത്തില്‍ പോലും ഇതുവരെ എന്‍ഫോഴ്‌സ്‌മെന്റ് തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇതുവരെ നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്നുമാണ് കെടി ജലീല്‍ പറഞ്ഞത്. മന്ത്രിയെ ചോദ്യം ചെയ്ത കാര്യം കൊച്ചിയിലെ ഉദ്യോഗസ്ഥര്‍ ആരും സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ദില്ലിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവിയാണ് പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്‍ഫോഴ്‌സ്‌മെന്റിന് പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും കെടി ജലീലിനെ ചോദ്യം ചെയ്യുമെന്ന് അന്നേ കേട്ടിരുന്നു.

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് ജലീല്‍ യു എ ഇ കോണ്‍സുലുമായി ബന്ധപ്പെട്ടതെന്ന കാര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. മതഗ്രന്ഥത്തിന്റെ പേരില്‍ ജലീല്‍ ഏറ്റുവാങ്ങിയത് സ്വര്‍ണ്ണമാണെന്ന ബി ജെ പിയുടെ ആരോപണം തള്ളികളയാന്‍ ദേശീയ അന്വേഷണ ഏജന്‍സി തയ്യാറല്ല. ബി ജെ പിക്ക് ഇക്കാര്യം വ്യക്തമായി അറിയാം. അതു കൊണ്ടാണ് ഇഡി മേധാവിയെ കൊണ്ട് ജലീലിനെ ചോദ്യം ചെയ്ത വിവരം ബി ജെ പി കേന്ദ്രനേത്യത്വം പുറത്തുവിട്ടത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ മലപ്പുറം സ്വദേശികളായ ചിലരുമായി മന്ത്രി ജലീലിന് ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേരളം കത്തിയമരുമെന്ന് ഉറപ്പായി കഴിഞ്ഞു.

ഇടതുമുന്നണിയുടെ സ്വകാര്യ സ്വത്താണ് കേരളം എന്ന ചിന്താഗതിക്കാണ് മാറ്റമുണ്ടാകാന്‍ പോകുന്നത്. പിണറായി മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ വിവാദമുണ്ടാക്കിയ മന്ത്രിയാണ് ജലീല്‍. എന്നിട്ടും അദ്ദേഹത്തെ പിണറായി സംരക്ഷിക്കാന്‍ കാരണം ന്യൂനപക്ഷത്തിനിടയില്‍ അദ്ദേഹത്തിനുള്ള സ്വാധീനം കൊണ്ടുമാത്രമാണ്. ഒരു നിരോധിത തീവ്രവാദ സംഘടനയുമായി ജലീലിന് ബന്ധമുണ്ടെന്നും ബിജെപി കരുതുന്നു. പ്രസ്തുത സംഘടന വഴി വിദേശ പണം തീവ്രവാദ പ്രവര്‍ത്തനത്തിനെത്തുന്നു എന്നാണ് ദേശീയ ഏജന്‍സികളുടെ സംശയം. ഇതന്വേഷിക്കാനാണ് യഥാര്‍ത്ഥത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി കേരളത്തിലെത്തിയത്. ചുരുക്കത്തില്‍ ജലീലിന് മന്ത്രികസേരയില്‍ ഇനി മണിക്കൂറുകളുടെ ആയുസ്സ് മാത്രമാണ് ഉള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends