കുഞ്ഞാടിനെ കാണാനില്ലെന്ന് പറഞ്ഞ് അലറി പെൺകുട്ടി; 'ചിരി'യിലേക്ക് വന്ന ഫോൺ വിളിയിൽ പകച്ച് പോലീസ്; ഞൊടിയിടയിൽ സംഭവിച്ചത്; പോലീസ് മാസ്സ്

പോലീസിനെ ചിരി എന്ന പദ്ധതിയിലേക്ക് വന്ന ആ വിളി... മണിക്കുട്ടി എന്ന് തന്റെ കുഞ്ഞാടിനെ കാണാനില്ല എന്ന് പറഞ്ഞ് അലറി ഒരു പെൺകുട്ടിയുടെ ദീന രോദനം... ആരോ മോഷ്ടിച്ചു കൊണ്ടു പോയ ആടിനെ ഓർത്ത് വിലപിക്കുന്ന പെൺകുട്ടിയുടെ മുമ്പിൽ നിസ്സഹായരായി നിന്ന് പോലീസ് പിന്നെ ചെയ്തത്.... ഈ പ്രവൃത്തിക്ക് നന്മ എന്നല്ലാതെ വേറൊന്നും പറയാനില്ല.. പൊന്നോമനയായിരുന്നു മണിക്കുട്ടി. പുല്ലുതിന്നുകൊണ്ടിരുന്ന ആടിനെ ആരോ കട്ടുകൊണ്ടുപോയപ്പോഴാണ് ഗായത്രി കരഞ്ഞുകൊണ്ട് 'ചിരി'യിലേക്ക് വിളിച്ചത്. പോലീസുകാർ ഓടിയെത്തി.പക്ഷെ അപ്പോഴേക്കും മണിക്കുട്ടി കണ്ണെത്താദൂരത്തേക്ക് മറഞ്ഞിരുന്നു. എങ്കിലും, ഗായത്രിയുടെ സങ്കടം ആ പോലീസുകാർ ഏറ്റെടുത്തു. മണിക്കുട്ടിക്ക് പകരമാകില്ലെങ്കിലും മറ്റൊരു സുന്ദരിക്കുഞ്ഞാടിനെ അവർ ഗായത്രിക്ക് വാങ്ങി നൽകുകയായിരുന്നു. അഞ്ചിരി ആനക്കയം പട്ടിയാർമറ്റത്തിൽ വീട്ടിൽ സുഗതന്റെയും റീനയുടെയും മകൾ ഗായത്രിക്കാണ്, നഷ്ടപ്പെട്ട ആടിനുപകരം ഒരു കുഞ്ഞാടിനെ പോലീസുദ്യോഗസ്ഥർ വാങ്ങിനൽകിയത്. ഒന്നരവയസ്സ് പ്രായമുള്ള മണിക്കുട്ടിയെ കുടുംബത്തിലെ അംഗത്തെപ്പോലെയായിരുന്നു ഒമ്പതാംക്ലാസുകാരി ഓമനിച്ചുവളർത്തിയിരുന്നത്. റോഡരികിൽ കെട്ടിയിട്ടിരുന്ന അവളെ 24 ദിവസംമുമ്പ് ആരോ മോഷ്ടിക്കുകയായിരുന്നു...
കെട്ടഴിഞ്ഞ് എവിടെങ്കിലും അലഞ്ഞുനടക്കുന്നുണ്ടാകും എന്ന പ്രതീക്ഷയിൽ രണ്ടുദിവസം ഗായത്രിയും വീട്ടുകാരും തിരഞ്ഞുനടന്നു; എവിടെയും കണ്ടില്ല. ആകെ വിഷമിച്ചിരിക്കുമ്പോഴായിരുന്നു , കുട്ടികളുടെ പരാതി പറയാനായുള്ള സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ 'ചിരി' പദ്ധതിയെക്കുറിച്ച് ഗായത്രി അറിയുന്നത്... പിന്നൊന്നും ആലോചിച്ചില്ല, ടോൾഫ്രീ നമ്പരിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. പരാതി അവിടെനിന്ന് തൊടുപുഴ പോലീസ്സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു...
ഒട്ടും താമസിക്കാതെ എസ്.ഐ. ബൈജു പി.ബാബുവും സംഘവും സ്ഥലത്തെത്തി. അപ്പോഴാണ് ഗായത്രി എത്രത്തോളം മണിക്കുട്ടിയെ സ്നേഹിച്ചിരുന്നു എന്ന് അവർക്ക് മനസ്സിലായത്. മണിക്കുട്ടിക്കായി സമീപപ്രദേശം മുഴുവൻ പോലീസുകാർ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്തിയില്ല. തുടർന്നാണ് മറ്റൊരു ആടിനെ വാങ്ങിനൽകാൻ എസ്.ഐ.യും സി.ഐ. സുധീർ മനോഹറും തീരുമാനിക്കുന്നത്. പോലീസുദ്യോഗസ്ഥരായ അനീഷ്, സുനിൽ, ജെസി ജോർജ്, സെബാസ്റ്റ്യൻ, രോഹിത്, നിഷാദ്, ഷാജി തുടങ്ങിയവരും കൂടെനിന്നുഅങ്ങനെ, കരിങ്കുന്നത്തുനിന്ന് നാലുമാസം പ്രായമായ ഒരു ആടിനെ വാങ്ങി ബുധനാഴ്ച ഗായത്രിയുടെ വീട്ടിലെത്തി. ഗായത്രിയുടെയും കുടുംബത്തിെന്റയും സന്തോഷംകണ്ട് മനം നിറഞ്ഞാണ് പോലീസുകാർ മടങ്ങിയത്.പുതിയ കുഞ്ഞാടിന് എന്ത് പേരിടണമെന്ന ആലോചനയിലാണ് ഇപ്പോൾ ഗായത്രി. 'കുഞ്ഞാട് മണിക്കുട്ടിയുടെ കുഞ്ഞിനെപ്പോലുണ്ട്. കൊണ്ടുപോയത് ആരായാലും അവളെ ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു'-ഗായത്രി പറഞ്ഞു. അങ്ങനെ ചിരി എന്ന പോലീസിനെ പുതിയ കൂട്ടായ്മയിൽ ഒരു നന്മ പിറന്നിരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ വിഷമിച്ചിരുന്ന ആ പെൺകുട്ടിയുടെ മുഖത്ത് ചിരി പകർന്ന ചിരി കൂട്ടായ്മ വ്യത്യസ്തമായിരിക്കുന്നു.
https://www.facebook.com/Malayalivartha

























