ആ ഭയാനകമായ ദിനം അവൾക്ക് മറക്കാനാകില്ല; അവശയായ തന്റെ ശരീരത്തിലേക്ക് കാമവെറിയോടെ പാഞ്ഞടുത്ത ആ നീചൻ; ചോരയൊലിക്കുന്ന ആ നാളിലെ കൊടുംക്രൂരത ; ആംബുലൻസിനുള്ളിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു ; കുളിമുറിയിലെ ശ്രമം തടഞ്ഞത് ആ ഇടപെടൽ

ആ ഭയാനകമായ രാത്രി അവൾക്ക് മറക്കാൻ ആകില്ല... ആ ഭയാനകമായ ദിനവും അവളെ വേട്ടയാടി.. കാമഭ്രാന്തൻ കാമവെറി യിൽ സ്വന്തം മാനം നഷ്ടപ്പെട്ട ആ പെൺകുട്ടി ഒടുവിൽ ആ കടുംകൈ ചെയ്യാൻ മുതിർന്നു . ആംബുലൻസ് ഡ്രൈവറിൽനിന്ന് പീഡനം നേരിട്ട കോവിഡ് ബാധിത ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊറോണ ചികിത്സ മുറിയിലായിരുന്നു ആത്മഹത്യാശ്രമം നടന്നത്. നഴ്സുമാരും ആശുപത്രി സുരക്ഷ ജീവനക്കാരും സമയത്ത് ഇടപെട്ടതിനെ തുടർന്ന് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്..
വ്യാഴാഴ്ച ഉച്ചക്കു ശേഷമാണ് സംഭവം. ഉച്ചഭക്ഷണത്തിനു ശേഷം കുളിമുറിയിലേക്ക് പോയ പെൺകുട്ടി പുറത്തു വരാൻ വൈകി. തുടർന്ന് നഴ്സുമാർ വാതിൽ തുറക്കാൻ ശ്രമിച്ചു. എന്നാൽ പെൺകുട്ടി അവ്യക്തമായി പ്രതികരിച്ചതല്ലാതെ വാതിൽ തുറന്നില്ല. തുടർന്ന് സുരക്ഷാജീവനക്കാർ വാതിൽ തകർത്ത് അകത്തുകയറി. അപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ പെൺകുട്ടിയെ കണ്ടത്. ഉടൻ തന്നെ പെൺകുട്ടിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റി.
ഒരാഴ്ച മുമ്പാണ് പെൺകുട്ടി ലൈംഗിക അതിക്രമത്തിന് വിധേയ ആയത്. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസ് ഡ്രൈവർ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. ആദ്യം പത്തനംതിട്ട ആശുപത്രിയിൽ ആയിരുന്ന പെൺകുട്ടിയെ പിന്നീടാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha

























