പിണറായിയുടെ കഷ്ടകാലം ,പി ജയരാജനും ടീമും ഇറങ്ങി......... കോടിയേരി പടുകുഴിയിൽ ജലീലണ്ണൻ മതി അപ്പൊ ബിനീഷ് ..എന്ത് ചെയ്യും നിലവിളി തുടങ്ങി.......
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരിൽ തന്നെ അനുദിനം ശത്രുക്കൾ കുതിച്ചുയരുന്നു എന്നാണ് കേട്ടുകേൾവി .പ്രമുഖ രാഷ്ട്രീയ നിരീക്ഷകർ എല്ലാം തന്നെ വ്യക്തമാക്കുന്ന രണ്ടു പ്രധാന കാര്യങ്ങളുണ്ട് .കണ്ണൂർ ലോബിയുടെ കയ്യിൽ നിന്നും തത്കാലം സി പി എമ്മിനെ രക്ഷിച്ചെടുക്കാൻ കഴിയില്ലത്രേ ......അവർ പിടിമുറുക്കിക്കഴിഞ്ഞു .പാർട്ടി ചരിത്രം പരിശോധിച്ചാൽ വ്യക്തമായി ബോധ്യമാകുന്ന ഒട്ടനവധി കാര്യങ്ങളിൽ ഏറ്റവും പ്രസക്തമാണ് ജയരാജന്മാരുടെയും പിണറായിയുടെയും കൊടിയേരിയുടെയും ഒക്കെ തട്ടകമായ കണ്ണൂർ ജില്ല .കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലും വടകരയിലും സി പി എം അമ്പേ പരാജയപ്പെട്ടുവെങ്കിലും പിണറായിക്ക് കാര്യമായ കൂസലൊന്നുമില്ലായിരുന്നു .കണ്ണൂർ ജില്ലയിൽ തന്നെ പിണറായിക്ക് ശക്തമായ എതിർപ്പ് ഉയരുകയാണ് .പിണറായിയെ പാർട്ടിക്കുള്ളിൽ ഇനിയും ഏകാധിപതിയായി തുടർന്നാൽ പിന്നെ പി ജയരാജനെപ്പോലുള്ളവർ പാർട്ടിക്കുവേണ്ടി കഷ്ടപെട്ടതു വെറുതെയാകും എന്ന് വ്യക്തം .മന്ത്രി കെ ടി ജലീലിനെ സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട പല ദുരൂഹതകൾക്കും ഉത്തരം പറയാൻ അന്വേഷണ സംഘം വിളിപ്പിച്ചപ്പോൾ ഇല്ലാത്ത ക്ളീൻ ചിറ്റ് നൽകി അദ്ദേഹത്തെ മോചിപ്പിക്കാൻ കോടിയേരിക്കും ദേശാഭിമാനി പത്രത്തിനും തിടുക്കമായിരുന്നു .സ്വന്തം മകനായ ബിനീഷിനോടു പോലും കാണിക്കാത്ത പ്രത്ത്യേക തരത്തിൽ ഉള്ള വാത്സല്യം ചൊരിയുന്ന കണ്ട മാധ്യമപ്രവർത്തകർ അന്ധാളിച്ചുപോയോ എന്നും സംശയിക്കേണ്ടതായുണ്ട് .ബിനീഷ് തെറ്റ് ചെയ്തെങ്ങിൽ തൂക്കി കൊല്ലട്ടെ പക്ഷെ ജലീലിനെ തൊട്ടുപോകരുത് എന്നായിരുന്നു കോടിയേരിയുടെ സ്റ്റാൻഡ് .പാർട്ടി സെക്രെട്ടറിയായ താൻ മന്ത്രിസഭയ്ക്ക് ഫുൾ മാർക്ക് കൊടുത്താൽ ബിനീഷിന്റെ കാര്യം പിണറായി നോക്കിക്കൊള്ളും എന്ന് പാവം കോടിയേരി വിശ്വസിച്ചു .ഇപ്പോഴിതാ കോടിയേരിക്ക് ഇരുട്ടടി കിട്ടിയ പോലെയാണ് .പിണറായുടെ മൂട് താങ്ങിയ കോടിയേരിയെ പി ജയരാജന്റെ നേതൃത്വത്തിലുള്ള കണ്ണൂർ ശക്തി പണികൊടുക്കുമെന്നാണ് കേട്ടറിവ് .പിണറായിയെ ഒതുക്കാൻ ഇതിലും നല്ല അവസരം ഇല്ല .പണ്ട് അച്യുതാനന്ദൻ പയറ്റിയ പാർട്ടിക്കുള്ളിലെ വിഭാഗീയത അതിനേക്കാൾ ശക്തിയോടെ കണ്ണൂർ തട്ടകത്തിൽ പയറ്റാൻ ജലീൽ വിഷയം തന്നെ ധാരാളം .
സ്വര്‍ണക്കടത്തു വിഷയം സജീവമാക്കി നിര്‍ത്താനുള്ള രാഷ്ട്രീയ എതിരാളികളുടെ ശ്രമങ്ങളെ ചെറുക്കാന്‍ ശ്രമിക്കുമ്പോഴും അന്വേഷണ ഏജന്‍സികളുടെ നീക്കം എവിടെയെത്തുമെന്നാണ് പരിഭ്രമവും സി പി എം നേതൃത്വത്തിനുണ്ട്. പരസ്യ പ്രതികരണത്തിനു മുതിരുന്നില്ലെങ്കിലും മുന്നണിയിലെ ഘടകകക്ഷികള്‍ സിപിഎം നേതൃത്വത്തോട് അതൃപ്തി വെളിവാക്കിയതോടെ ജലീല്‍ വിഷയത്തില്‍ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായി. ആരോപണങ്ങളുടെ കുത്തൊഴുക്കിനൊടുവില്‍ ജനങ്ങളോട് വിശദീകരണം നടത്തിയിട്ടെന്തു കാര്യമെന്നു പാര്‍ട്ടി ജില്ലാ ഘടകങ്ങളും ചോദിക്കുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയതില്‍ ഉന്നത നേതൃത്വത്തിനു പങ്കുണ്ടെന്നും വിവാദങ്ങളുടെ സാഹചര്യം ഒഴിവാക്കാന്‍ അവര്‍ വഴികള്‍ തേടിയില്ലെന്നുമുള്ള വിമര്‍ശനം താഴേത്തട്ടില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയിലുണ്ട് . ഇത് പരമാവധി പ്രയോജനപ്പെടുത്താൻ പി ജയരാജൻ അടക്കമുള്ളവർ ശ്രമിക്കുന്നുമുണ്ട് . പാര്‍ട്ടിയില്‍ എതിര്‍പ്പിലാതെ ഭരണം നടത്താന്‍ കഴിഞ്ഞിട്ടും ഓഫിസിനെ വിവാദങ്ങളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയാത്ത മുഖ്യമന്ത്രിക്കുനേരെയാണ് വിമര്‍ശനങ്ങളേറെയും. അവയൊന്നും പാര്‍ട്ടി വേദികളില്‍ തുറന്നു പറയാന്‍ കഴിയാതെ ന്യായീകരിക്കേണ്ടിവരുന്നതിന്റെ അമര്‍ഷവും രണ്ടാംനിര നേതൃത്വം പങ്കുവയ്ക്കുന്നു. പാര്‍ട്ടിയില്‍നിന്ന് അകന്ന്, മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. ഇടപെടാന്‍ പാര്‍ട്ടി നേതൃത്വത്തിനും കഴിയാതെ വന്നതോടെ സര്‍ക്കാര്‍ അവിചാരിതമായി കുഴിയില്‍ ചാടി.ഇങ്ങനൊരു സാഹചര്യത്തിലാണ് കോടിയേരി ഉൾപ്പടെയുള്ള നേതാക്കളെ ഒതുക്കാനായി രണ്ടാം നിരയിലെ നേതാക്കളുടെ അണിയറ പ്രവർത്തനങ്ങൾ സജീവമാകുന്നത് .പിണറായിയെ നീക്കി പാർട്ടിയുടെ നിയന്ത്രണം മുഴുവനായി പിടിച്ചെടുക്കാനുള്ള അണിയറ നീക്കം ആരംഭിച്ചിട്ട് മാസങ്ങളായി എന്ന് പറയാം .
"
https://www.facebook.com/Malayalivartha