കാമുകിയുടെ പേരിൽ തർക്കം അവസാനിച്ചത് കൊലയിലേക്ക്; മുനമ്ബം കൊലപാതകക്കേസില്‍ രണ്ട് പേര്‍ കൂടി പിടിയിൽ, ആറ് മാസം മുന്‍പുണ്ടായ തര്‍ക്കവും കൊലയ്ക്ക് കാരണമായി, മുഖത്തു നിന്നു രക്തം വാർന്നൊഴുകി! കൈയ്ക്കും അടിയേറ്റിരുന്നു
മുനമ്പം കൊലപാതകക്കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. ശരത്ത്, ജിബിന്‍ എന്നിവരാണ് പിടിയിലായത്. ശരത്തിന്റ കാമുകിയോട് കൊല്ലപ്പെട്ട പ്രണവ് മോശമായി പെരുമാറിയെന്ന് പ്രതികള്‍ പറയുന്നത്. അതോടൊപ്പം തന്നെ ആറ് മാസം മുന്‍പുണ്ടായ തര്‍ക്കവും കൊലയ്ക്ക് കാരണമെന്ന് പ്രതികള്‍ മൊഴി നല്‍കി.
എന്നാൽ നേരത്തെ കൊലപാതകക്കേസില്‍ ഒരാള്‍ പിടിയിലായിരുന്നു. അമ്ബാടി എന്ന 19 കാരനെയാണ് പോലീസ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ കാപ ചുമത്തുമെന്നും ആലുവ റൂറല്‍ എസ്.പി വ്യക്തമാക്കി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. പ്രതികള്‍ ലഹരി ഉപയോഗിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന സംഘമാണ് എന്ന് പോലീസ് കണ്ടെത്തുകയുണ്ടായി. കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്നും എസ്.പി കാര്‍ത്തിക്ക് കൂട്ടിച്ചേര്‍ത്തു.
പള്ളത്താംകുളങ്ങര ബീച്ചിലേക്ക് എത്തുന്ന ഭാഗത്തു പോക്കറ്റ് റോഡിലാണു മൃതദേഹം കണ്ടെത്തിയത്. മുഖത്തു നിന്നു രക്തം വാർന്നൊഴുകിയ നിലയിലാണ് കണ്ടെത്തിയത്. ഒപ്പം കൈയ്ക്കും അടിയേറ്റിരുന്നു. പുലർച്ചെ 4 മണിയോടെയാണു സംഭവം നടന്നതെന്നാകാം സൂചന. മുൻവൈരാഗ്യത്തെത്തുടർന്നു പ്രതികൾ പ്രണവിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് കരുതുന്നു. എന്നാൽ പ്രണവ് അടിയേറ്റു വീണതോടെ പ്രതികൾ സ്ഥലം വിട്ടു. ഒരു മണിക്കൂറിനു ശേഷം ഇതുവഴി ജോലിക്കിറങ്ങിയ മത്സ്യത്തൊഴിലാളികളാണു മൃതദേഹം കണ്ടത് തന്നെ.
https://www.facebook.com/Malayalivartha