Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

എല്ലാം ക്ലീന്‍... നിയമസഭാ തിരഞ്ഞെടുപ്പിനു ഏതാനും മാസങ്ങളും തദ്ദേശതെരഞ്ഞടുപ്പിന് ദിവസങ്ങളും മാത്രം ശേഖരിക്കെ മത നേതാക്കളുടെ ആസ്ഥാനം എന്നിവ സന്ദര്‍ശിക്കാനുള്ള സിപിഎം നേതാക്കളുടെ ലിസ്റ്റ് പാര്‍ട്ടി തയ്യാറാക്കുന്നു

23 OCTOBER 2020 10:35 AM IST
മലയാളി വാര്‍ത്ത

നിയമസഭാ തിരഞ്ഞെടുപ്പിനു ഏതാനും മാസങ്ങളും തദ്ദേശതെരഞ്ഞടുപ്പിന് ദിവസങ്ങളും മാത്രം ശേഖരിക്കെ അരമനകള്‍,സാമുദായിക സംഘടനകള്‍, ഇസ്ലാം മത നേതാക്കളുടെ ആസ്ഥാനം എന്നിവ സന്ദര്‍ശിക്കാനുള്ള സിപിഎം നേതാക്കളുടെ ലിസ്റ്റ് പാര്‍ട്ടി തയ്യാറാക്കുന്നു.

എന്‍ എസ് എസ്, എസ് എന്‍ ഡി പി തുടങ്ങിയവ സാമുദായിക സംഘടനകളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. എസ് എന്‍ ഡി പി സി പി എമ്മിന്റെ കൈയിലാണ്. മുന്നാക്ക വിഭാഗക്കാരുടെ സംവരണം വഴി എന്‍ എസ് എസിനെ ഇതിനും സ്വാധീനിച്ചു കഴിഞ്ഞു.

ഇതിനിടെ ഓരോ ലോക്കല്‍ കമ്മിറ്റിയുടെ പരിധിയിലും വിശ്വാസികളുടെ യോഗം വിളിക്കാന്‍ സി.പി.എം. നിര്‍ദേശിച്ചു. ക്ഷേത്ര, പള്ളിക്കമ്മിറ്റി ഭാരവാഹികളുടെയും ദേവസ്വം ജീവനക്കാരുടെയും യോഗങ്ങളാണ് പ്രത്യേകം പ്രത്യേകമായി വിളിക്കുന്നത്. സ്വകാര്യ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയും യോഗങ്ങളില്‍ പങ്കെടുപ്പിക്കും.

ശബരിമല യുവതീപ്രവേശന വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയോട് അകന്ന വിഭാഗങ്ങളെ ഒപ്പംകൂട്ടാന്‍ യോഗങ്ങള്‍ സഹായിക്കുമെന്നാണ് സി.പി.എം. നേതൃത്വത്തിന്റെ വിലയിരുത്തല്‍. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന സംഘപരിവാര്‍ പ്രചാരണംമൂലം ക്ഷേത്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ യോഗങ്ങളില്‍ വിശദീകരിക്കും. ദേവസ്വം ബോര്‍ഡിനും സ്വകാര്യ ക്ഷേത്രങ്ങള്‍ക്കും സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ സഹായങ്ങളും ചര്‍ച്ചചെയ്യും.

ക്രിസ്ത്യന്‍, മുസ്‌ലിം പള്ളികളിലും സ്ഥാപനങ്ങളിലും മതേതര വിശ്വാസികള്‍ ഭാരവാഹികളായി വരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്നും സി.പി.എം. കീഴ്ഘടകങ്ങളോട് പറഞ്ഞിട്ടുണ്ട്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ലോക്കല്‍തല യോഗങ്ങളില്‍ പങ്കെടുക്കാത്തവരെ നേതാക്കള്‍ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ഇടത്തരക്കാരുടെ യോഗവും വിളിച്ചുചേര്‍ക്കും. കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഡെപ്പോസിറ്റ് കളക്ഷന്‍ ഏജന്റുമാര്‍ എന്നിവരുടെ യോഗങ്ങളും സംഘടിപ്പിക്കാന്‍ പറഞ്ഞിട്ടുണ്ട്. ഈ യോഗങ്ങളുടെ സമയക്രമം ഏരിയ, ലോക്കല്‍ കമ്മിറ്റികള്‍ നിശ്ചയിച്ചുകൊടുക്കും. ഇത്തരം യോഗങ്ങളെല്ലാം നവംബര്‍ 10നുമുന്‍പ് പൂര്‍ത്തിയാക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം.ഇത്രയും സാഥാരണക്കാരുടെ കാര്യം. നേതാക്കളുടെ കാര്യമാണ് വരാന്‍ പോകുന്നത്.

ജോസ് കെ. മാണി ഇടതുമുന്നണിയിലെത്തിയതോടെ അരമനകളുടെ കാര്യം അദ്ദേഹം നോക്കുമെന്ന് ഉറപ്പായി. മധ്യതിരുവിതാംകൂറില്‍ ജോസ് കെ മാണിയുടെ സ്വാധീനം മറ്റാര്‍ക്കുമില്ല. കെ.എം. മാണി കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ ഇന്നും ഒരു വികാരമാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്താനാണ് സി പി എം ശ്രമിക്കുന്നത്. അതു കൊണ്ടാണ് അദ്ദേഹത്തെ വളരെ പെട്ടെന്ന് ഇടതു മുന്നണിയില്‍ പ്രവേശനം നല്‍കിയത്.

കെ.റ്റി. ജലീലിനെ ഉപയോഗിച്ച് ഇസ്ലാം മത പണ്ഡിതരെ സ്വാധീനിക്കാനാണ് മറ്റൊരു ശ്രമം. കാന്തപുരം ഇടതു മുന്നണിയുടെ പോക്കറ്റിലാണ്. മന്ത്രി ജലീലിനെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും അദ്ദേഹത്തിന് ഗുണകരമാക്കി മാറ്റാന്‍ സി പി എമ്മിന് കഴിഞ്ഞു. ഖുറാനും ഈന്തപ്പഴവുമൊക്കെ അദ്ദേഹത്തെ രക്ഷിച്ചുവെന്നു വേണം പറയാന്‍. വഴി മാറുന്ന കാറ്റുകള്‍ തങ്ങള്‍ക്ക് ഒപ്പം നിര്‍ത്താന്‍ സി പി എമ്മിനോളം പോന്ന ഒരു പാര്‍ട്ടിയില്ല.

നവരാത്രി വിഗ്രഹങ്ങളുടെ കാല്‍നട യാത്ര ഒഴിവാക്കാന്‍ സി പി എം ശ്രമിച്ചു. വളരെ പെട്ടെന്ന് തന്നെ അത് മാറ്റി. വിഗ്രഹങ്ങളെ പല്ലക്കില്‍ തന്നെ എഴുന്നള്ളിച്ചു. ശബരിമലയില്‍ പോലും വളരെ സൂക്ഷിച്ചുമാത്രമാണ് സര്‍ക്കാര്‍ ദര്‍ശനം ക്രമീകരിച്ചത്. വിശ്വാസികളെ ഒരു തരത്തിലും വെറുപ്പിക്കാന്‍ സിപിഎം ശ്രമിക്കില്ല. എല്ലാവരെയും ഒരുമിച്ചുനിര്‍ത്തി തുടര്‍ ഭരണമാണ് അവര്‍ ലക്ഷ്യമിടുന്നത്.

പണ്ട് കോടിയേരിയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തിരുന്നത്. ഇപ്പോള്‍ മത മാനേജ്‌മെന്റിന് കോടിയേരിക്കൊപ്പം പിണറായിയും രംഗത്തുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (1 hour ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (1 hour ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (1 hour ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (1 hour ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (2 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (3 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (3 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (3 hours ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (4 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (12 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (12 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (12 hours ago)

Malayali Vartha Recommends