Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക: കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്; വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്ന് അഭിഭാഷക...


മോഹൻലാലിന് കോൺഫിഡന്റ് ഗ്രൂപ്പിൽ നിക്ഷേപമോ..? അഭ്യൂഹങ്ങൾ തള്ളി എം.ഡി ടി.എ ജോസഫ്...


വാക്കുകൾക്ക് ഇന്നും പഴയ മൂർച്ച; തളർത്താൻ നോക്കിയവർക്ക് മറുപടിയുമായി രാഹുലിന്റെ തിരിച്ചുവരവ്...


വർഷങ്ങളായി വേട്ടയാടി, ഒടുവിൽ നീതി : വി.എസ്‌ ശിവകുമാർ; നിയമസഭയിലെ പ്രസ്‌താവന പിൻവലിച്ച്‌ മന്ത്രി വീണാ ജോർജ്‌ മാപ്പു പറയണം...


പിണറായിയെയും ഞെട്ടിച്ച് ധൂർത്തിൽ കടത്തിവെട്ടി.. ചീഫ് സെക്രട്ടറി എ. ജയതിലകിന്റെയും സംഘത്തിന്റയും വെറും മൂന്ന് മാസത്തെ ചായകുടി.. സര്‍ക്കാര്‍ ചെലവഴിച്ചത് ആറ് ലക്ഷത്തിലധികം രൂപയാണെന്ന കണക്കുകള്‍..

എല്ലാം ക്ലീന്‍... നിയമസഭാ തിരഞ്ഞെടുപ്പിനു ഏതാനും മാസങ്ങളും തദ്ദേശതെരഞ്ഞടുപ്പിന് ദിവസങ്ങളും മാത്രം ശേഖരിക്കെ മത നേതാക്കളുടെ ആസ്ഥാനം എന്നിവ സന്ദര്‍ശിക്കാനുള്ള സിപിഎം നേതാക്കളുടെ ലിസ്റ്റ് പാര്‍ട്ടി തയ്യാറാക്കുന്നു

23 OCTOBER 2020 10:35 AM IST
മലയാളി വാര്‍ത്ത

നിയമസഭാ തിരഞ്ഞെടുപ്പിനു ഏതാനും മാസങ്ങളും തദ്ദേശതെരഞ്ഞടുപ്പിന് ദിവസങ്ങളും മാത്രം ശേഖരിക്കെ അരമനകള്‍,സാമുദായിക സംഘടനകള്‍, ഇസ്ലാം മത നേതാക്കളുടെ ആസ്ഥാനം എന്നിവ സന്ദര്‍ശിക്കാനുള്ള സിപിഎം നേതാക്കളുടെ ലിസ്റ്റ് പാര്‍ട്ടി തയ്യാറാക്കുന്നു.

എന്‍ എസ് എസ്, എസ് എന്‍ ഡി പി തുടങ്ങിയവ സാമുദായിക സംഘടനകളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. എസ് എന്‍ ഡി പി സി പി എമ്മിന്റെ കൈയിലാണ്. മുന്നാക്ക വിഭാഗക്കാരുടെ സംവരണം വഴി എന്‍ എസ് എസിനെ ഇതിനും സ്വാധീനിച്ചു കഴിഞ്ഞു.

ഇതിനിടെ ഓരോ ലോക്കല്‍ കമ്മിറ്റിയുടെ പരിധിയിലും വിശ്വാസികളുടെ യോഗം വിളിക്കാന്‍ സി.പി.എം. നിര്‍ദേശിച്ചു. ക്ഷേത്ര, പള്ളിക്കമ്മിറ്റി ഭാരവാഹികളുടെയും ദേവസ്വം ജീവനക്കാരുടെയും യോഗങ്ങളാണ് പ്രത്യേകം പ്രത്യേകമായി വിളിക്കുന്നത്. സ്വകാര്യ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയും യോഗങ്ങളില്‍ പങ്കെടുപ്പിക്കും.

ശബരിമല യുവതീപ്രവേശന വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയോട് അകന്ന വിഭാഗങ്ങളെ ഒപ്പംകൂട്ടാന്‍ യോഗങ്ങള്‍ സഹായിക്കുമെന്നാണ് സി.പി.എം. നേതൃത്വത്തിന്റെ വിലയിരുത്തല്‍. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന സംഘപരിവാര്‍ പ്രചാരണംമൂലം ക്ഷേത്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ യോഗങ്ങളില്‍ വിശദീകരിക്കും. ദേവസ്വം ബോര്‍ഡിനും സ്വകാര്യ ക്ഷേത്രങ്ങള്‍ക്കും സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ സഹായങ്ങളും ചര്‍ച്ചചെയ്യും.

ക്രിസ്ത്യന്‍, മുസ്‌ലിം പള്ളികളിലും സ്ഥാപനങ്ങളിലും മതേതര വിശ്വാസികള്‍ ഭാരവാഹികളായി വരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്നും സി.പി.എം. കീഴ്ഘടകങ്ങളോട് പറഞ്ഞിട്ടുണ്ട്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ലോക്കല്‍തല യോഗങ്ങളില്‍ പങ്കെടുക്കാത്തവരെ നേതാക്കള്‍ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ഇടത്തരക്കാരുടെ യോഗവും വിളിച്ചുചേര്‍ക്കും. കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഡെപ്പോസിറ്റ് കളക്ഷന്‍ ഏജന്റുമാര്‍ എന്നിവരുടെ യോഗങ്ങളും സംഘടിപ്പിക്കാന്‍ പറഞ്ഞിട്ടുണ്ട്. ഈ യോഗങ്ങളുടെ സമയക്രമം ഏരിയ, ലോക്കല്‍ കമ്മിറ്റികള്‍ നിശ്ചയിച്ചുകൊടുക്കും. ഇത്തരം യോഗങ്ങളെല്ലാം നവംബര്‍ 10നുമുന്‍പ് പൂര്‍ത്തിയാക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം.ഇത്രയും സാഥാരണക്കാരുടെ കാര്യം. നേതാക്കളുടെ കാര്യമാണ് വരാന്‍ പോകുന്നത്.

ജോസ് കെ. മാണി ഇടതുമുന്നണിയിലെത്തിയതോടെ അരമനകളുടെ കാര്യം അദ്ദേഹം നോക്കുമെന്ന് ഉറപ്പായി. മധ്യതിരുവിതാംകൂറില്‍ ജോസ് കെ മാണിയുടെ സ്വാധീനം മറ്റാര്‍ക്കുമില്ല. കെ.എം. മാണി കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ ഇന്നും ഒരു വികാരമാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്താനാണ് സി പി എം ശ്രമിക്കുന്നത്. അതു കൊണ്ടാണ് അദ്ദേഹത്തെ വളരെ പെട്ടെന്ന് ഇടതു മുന്നണിയില്‍ പ്രവേശനം നല്‍കിയത്.

കെ.റ്റി. ജലീലിനെ ഉപയോഗിച്ച് ഇസ്ലാം മത പണ്ഡിതരെ സ്വാധീനിക്കാനാണ് മറ്റൊരു ശ്രമം. കാന്തപുരം ഇടതു മുന്നണിയുടെ പോക്കറ്റിലാണ്. മന്ത്രി ജലീലിനെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും അദ്ദേഹത്തിന് ഗുണകരമാക്കി മാറ്റാന്‍ സി പി എമ്മിന് കഴിഞ്ഞു. ഖുറാനും ഈന്തപ്പഴവുമൊക്കെ അദ്ദേഹത്തെ രക്ഷിച്ചുവെന്നു വേണം പറയാന്‍. വഴി മാറുന്ന കാറ്റുകള്‍ തങ്ങള്‍ക്ക് ഒപ്പം നിര്‍ത്താന്‍ സി പി എമ്മിനോളം പോന്ന ഒരു പാര്‍ട്ടിയില്ല.

നവരാത്രി വിഗ്രഹങ്ങളുടെ കാല്‍നട യാത്ര ഒഴിവാക്കാന്‍ സി പി എം ശ്രമിച്ചു. വളരെ പെട്ടെന്ന് തന്നെ അത് മാറ്റി. വിഗ്രഹങ്ങളെ പല്ലക്കില്‍ തന്നെ എഴുന്നള്ളിച്ചു. ശബരിമലയില്‍ പോലും വളരെ സൂക്ഷിച്ചുമാത്രമാണ് സര്‍ക്കാര്‍ ദര്‍ശനം ക്രമീകരിച്ചത്. വിശ്വാസികളെ ഒരു തരത്തിലും വെറുപ്പിക്കാന്‍ സിപിഎം ശ്രമിക്കില്ല. എല്ലാവരെയും ഒരുമിച്ചുനിര്‍ത്തി തുടര്‍ ഭരണമാണ് അവര്‍ ലക്ഷ്യമിടുന്നത്.

പണ്ട് കോടിയേരിയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തിരുന്നത്. ഇപ്പോള്‍ മത മാനേജ്‌മെന്റിന് കോടിയേരിക്കൊപ്പം പിണറായിയും രംഗത്തുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (4 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (4 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (4 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (5 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (5 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (5 hours ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (5 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (5 hours ago)

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ  (6 hours ago)

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃകയെന്ന് വി ശിവന്‍കുട്ടി  (6 hours ago)

സെക്രട്ടേറിയറ്റിനു മുന്നിലെ അടച്ചുപൂട്ടിയ സ്പാ ലൈസന്‍സ് ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പിതാവിന്റെ പേരില്‍  (6 hours ago)

എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ഹൈവേ റോഡില്‍ വിമാനം ലാന്‍ഡ് ചെയ്ത് പൈലറ്റ്; പൈലറ്റിന്റെ മനസാന്നിദ്ധ്യം കൊണ്ട് ഒഴിവായത് വന്‍ ദുരന്തം  (6 hours ago)

അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അനന്തരവന്‍  (6 hours ago)

ചൂരക്കറി വിവാദത്തിനുശേഷം ഇടതുസര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി സി.ദിവാകരന്‍  (7 hours ago)

Malayali Vartha Recommends