Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

എല്ലാം ക്ലീന്‍... നിയമസഭാ തിരഞ്ഞെടുപ്പിനു ഏതാനും മാസങ്ങളും തദ്ദേശതെരഞ്ഞടുപ്പിന് ദിവസങ്ങളും മാത്രം ശേഖരിക്കെ മത നേതാക്കളുടെ ആസ്ഥാനം എന്നിവ സന്ദര്‍ശിക്കാനുള്ള സിപിഎം നേതാക്കളുടെ ലിസ്റ്റ് പാര്‍ട്ടി തയ്യാറാക്കുന്നു

23 OCTOBER 2020 10:35 AM IST
മലയാളി വാര്‍ത്ത

നിയമസഭാ തിരഞ്ഞെടുപ്പിനു ഏതാനും മാസങ്ങളും തദ്ദേശതെരഞ്ഞടുപ്പിന് ദിവസങ്ങളും മാത്രം ശേഖരിക്കെ അരമനകള്‍,സാമുദായിക സംഘടനകള്‍, ഇസ്ലാം മത നേതാക്കളുടെ ആസ്ഥാനം എന്നിവ സന്ദര്‍ശിക്കാനുള്ള സിപിഎം നേതാക്കളുടെ ലിസ്റ്റ് പാര്‍ട്ടി തയ്യാറാക്കുന്നു.

എന്‍ എസ് എസ്, എസ് എന്‍ ഡി പി തുടങ്ങിയവ സാമുദായിക സംഘടനകളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. എസ് എന്‍ ഡി പി സി പി എമ്മിന്റെ കൈയിലാണ്. മുന്നാക്ക വിഭാഗക്കാരുടെ സംവരണം വഴി എന്‍ എസ് എസിനെ ഇതിനും സ്വാധീനിച്ചു കഴിഞ്ഞു.

ഇതിനിടെ ഓരോ ലോക്കല്‍ കമ്മിറ്റിയുടെ പരിധിയിലും വിശ്വാസികളുടെ യോഗം വിളിക്കാന്‍ സി.പി.എം. നിര്‍ദേശിച്ചു. ക്ഷേത്ര, പള്ളിക്കമ്മിറ്റി ഭാരവാഹികളുടെയും ദേവസ്വം ജീവനക്കാരുടെയും യോഗങ്ങളാണ് പ്രത്യേകം പ്രത്യേകമായി വിളിക്കുന്നത്. സ്വകാര്യ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയും യോഗങ്ങളില്‍ പങ്കെടുപ്പിക്കും.

ശബരിമല യുവതീപ്രവേശന വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയോട് അകന്ന വിഭാഗങ്ങളെ ഒപ്പംകൂട്ടാന്‍ യോഗങ്ങള്‍ സഹായിക്കുമെന്നാണ് സി.പി.എം. നേതൃത്വത്തിന്റെ വിലയിരുത്തല്‍. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന സംഘപരിവാര്‍ പ്രചാരണംമൂലം ക്ഷേത്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ യോഗങ്ങളില്‍ വിശദീകരിക്കും. ദേവസ്വം ബോര്‍ഡിനും സ്വകാര്യ ക്ഷേത്രങ്ങള്‍ക്കും സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ സഹായങ്ങളും ചര്‍ച്ചചെയ്യും.

ക്രിസ്ത്യന്‍, മുസ്‌ലിം പള്ളികളിലും സ്ഥാപനങ്ങളിലും മതേതര വിശ്വാസികള്‍ ഭാരവാഹികളായി വരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്നും സി.പി.എം. കീഴ്ഘടകങ്ങളോട് പറഞ്ഞിട്ടുണ്ട്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ലോക്കല്‍തല യോഗങ്ങളില്‍ പങ്കെടുക്കാത്തവരെ നേതാക്കള്‍ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ഇടത്തരക്കാരുടെ യോഗവും വിളിച്ചുചേര്‍ക്കും. കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഡെപ്പോസിറ്റ് കളക്ഷന്‍ ഏജന്റുമാര്‍ എന്നിവരുടെ യോഗങ്ങളും സംഘടിപ്പിക്കാന്‍ പറഞ്ഞിട്ടുണ്ട്. ഈ യോഗങ്ങളുടെ സമയക്രമം ഏരിയ, ലോക്കല്‍ കമ്മിറ്റികള്‍ നിശ്ചയിച്ചുകൊടുക്കും. ഇത്തരം യോഗങ്ങളെല്ലാം നവംബര്‍ 10നുമുന്‍പ് പൂര്‍ത്തിയാക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം.ഇത്രയും സാഥാരണക്കാരുടെ കാര്യം. നേതാക്കളുടെ കാര്യമാണ് വരാന്‍ പോകുന്നത്.

ജോസ് കെ. മാണി ഇടതുമുന്നണിയിലെത്തിയതോടെ അരമനകളുടെ കാര്യം അദ്ദേഹം നോക്കുമെന്ന് ഉറപ്പായി. മധ്യതിരുവിതാംകൂറില്‍ ജോസ് കെ മാണിയുടെ സ്വാധീനം മറ്റാര്‍ക്കുമില്ല. കെ.എം. മാണി കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ ഇന്നും ഒരു വികാരമാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്താനാണ് സി പി എം ശ്രമിക്കുന്നത്. അതു കൊണ്ടാണ് അദ്ദേഹത്തെ വളരെ പെട്ടെന്ന് ഇടതു മുന്നണിയില്‍ പ്രവേശനം നല്‍കിയത്.

കെ.റ്റി. ജലീലിനെ ഉപയോഗിച്ച് ഇസ്ലാം മത പണ്ഡിതരെ സ്വാധീനിക്കാനാണ് മറ്റൊരു ശ്രമം. കാന്തപുരം ഇടതു മുന്നണിയുടെ പോക്കറ്റിലാണ്. മന്ത്രി ജലീലിനെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും അദ്ദേഹത്തിന് ഗുണകരമാക്കി മാറ്റാന്‍ സി പി എമ്മിന് കഴിഞ്ഞു. ഖുറാനും ഈന്തപ്പഴവുമൊക്കെ അദ്ദേഹത്തെ രക്ഷിച്ചുവെന്നു വേണം പറയാന്‍. വഴി മാറുന്ന കാറ്റുകള്‍ തങ്ങള്‍ക്ക് ഒപ്പം നിര്‍ത്താന്‍ സി പി എമ്മിനോളം പോന്ന ഒരു പാര്‍ട്ടിയില്ല.

നവരാത്രി വിഗ്രഹങ്ങളുടെ കാല്‍നട യാത്ര ഒഴിവാക്കാന്‍ സി പി എം ശ്രമിച്ചു. വളരെ പെട്ടെന്ന് തന്നെ അത് മാറ്റി. വിഗ്രഹങ്ങളെ പല്ലക്കില്‍ തന്നെ എഴുന്നള്ളിച്ചു. ശബരിമലയില്‍ പോലും വളരെ സൂക്ഷിച്ചുമാത്രമാണ് സര്‍ക്കാര്‍ ദര്‍ശനം ക്രമീകരിച്ചത്. വിശ്വാസികളെ ഒരു തരത്തിലും വെറുപ്പിക്കാന്‍ സിപിഎം ശ്രമിക്കില്ല. എല്ലാവരെയും ഒരുമിച്ചുനിര്‍ത്തി തുടര്‍ ഭരണമാണ് അവര്‍ ലക്ഷ്യമിടുന്നത്.

പണ്ട് കോടിയേരിയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തിരുന്നത്. ഇപ്പോള്‍ മത മാനേജ്‌മെന്റിന് കോടിയേരിക്കൊപ്പം പിണറായിയും രംഗത്തുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമനിയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാനായി താഴേക്ക് ചാടിയ ഇന്ത്യൻ വിദ്യാർഥിക്ക്  (28 minutes ago)

വയോധികന് ദാരുണാന്ത്യം...  (47 minutes ago)

സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (1 hour ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (1 hour ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (1 hour ago)

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (1 hour ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (2 hours ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (2 hours ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (2 hours ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (3 hours ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (3 hours ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (3 hours ago)

ശബരിമലയിൽ തീർത്ഥാടക പ്രവാഹം  (3 hours ago)

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി ....  (3 hours ago)

Malayali Vartha Recommends