Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

കൊള്ളാല്ലോ ആള്... മതതീവ്ര വാദ സംഘടനകളെ കൂട്ടുപിടിച്ച് സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ ആഗ്രഹിക്കുന്ന യുഡിഎഫ് രമേശ് ചെന്നിത്തലയുടെ കൈകളില്‍ നിന്നും ഊര്‍ന്നുപോകുന്നതായി റിപ്പോര്‍ട്ട്; പൊതു അഭിപ്രായം ഉയര്‍ന്നാല്‍ വീണ്ടും ഉമ്മന്‍ ചാണ്ടി

24 OCTOBER 2020 11:01 AM IST
മലയാളി വാര്‍ത്ത

ചെന്നിത്തലയെ ഒരു ന്യൂനപക്ഷ മുഖ്യമന്ത്രി മതിയെന്ന തീരുമാനമാണ് ന്യൂന പക്ഷ സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്. ന്യൂന പക്ഷങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ ചെന്നിത്തലക്ക് കഴിയില്ലെന്ന് പൊതുഅഭിപ്രായം ഉയര്‍ന്നാല്‍ ചക്രം ഉമ്മന്‍ ചാണ്ടിക്ക് നേരേ തിരിയും.

5 കൊല്ലം പിണറായി ഭരണത്തിനെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച തന്നെ മുഖ്യമന്ത്രി പദവിയില്‍ നിന്നും ഒഴിവാക്കിയാല്‍ ഭരണം എന്ന സ്വപ്നം ചെന്നിത്തലയുടെ നേതൃത്വത്തില്‍ അട്ടിമറിക്കാന്‍ സാധ്യതയേറി. ഹസന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ എ ഗ്രൂപ്പും മുസ്ലീം ലീഗുമാണെന്ന തിരിച്ചറിവ് ചെന്നിത്തലക്കുണ്ട്. തന്നെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണെന്ന് അദ്ദേഹത്തിനറിയാം. അതിനിടെ രാഹുല്‍ ഗാന്ധി പ്രദേശിക വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടെന്ന ചെന്നിത്തലയുടെ പ്രസ്താവനയും അദ്ദേഹത്തിന് തലവേദനയാവുന്നു.

ന്യൂനപക്ഷങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ പിണറായി വിജയന്‍ നടത്തുന്ന ശ്രമങ്ങള്‍ ഒരു പരിധി വരെ വിജയം കാണുന്നുണ്ടെന്നു വേണം മനസിലാക്കാന്‍. ജോസ് കെ മാണി യു ഡി എഫ് വിട്ടതോടെ നിലനില്‍പ്പ് നഷ്ടമായതായി മനസിലാക്കിയാണ് യു ഡി എഫ് , ജമാഅത്തെ ഇസ്ലാമിയുമായി ചര്‍ച്ചക്ക് തുനിഞ്ഞത്. ഇസ്ലാമി അമീര്‍ എം ഐ അബ്ദുള്‍ അസീസിനെ എം എം ഹസന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കണ്ടത് സഖ്യ സാധ്യതക്കുള്ള അപേക്ഷയുമാണ്. ഹസന്റെ നീക്കത്തിന് ഉമ്മന്‍ ചാണ്ടിയുടെ അനുമതി ഉണ്ടായിരുന്നു. ലീഗിന്റെ പൂര്‍ണ പിന്തുണയും ഉണ്ടായിരുന്നു. എന്നാല്‍ ചെന്നിത്തലക്ക് മാത്രം പ്രസ്തുത നീക്കത്തോട് യോജിച്ചിരുന്നില്ല. തന്റെ മുഖ്യമന്ത്രി കസേരക്ക് ഇളക്കം തട്ടുമെന്ന പേടിയാണ് ചെന്നിത്തലക്ക് ഉണ്ടായത്. െ്രെകസ്തവ ന്യൂന പക്ഷം കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ തന്നെ കോണ്‍ഗ്രസുമായി അകന്നിരുന്നു. പത്തനംതിട്ട ജില്ല ഇടതുമുന്നണി കൈയേറിയത് ഇതിന്റെ ഉദാഹരണമായി ചൂണ്ടി കാണിക്കപ്പെട്ടു. കഴിഞ്ഞ പാലാ ഉപതെരഞ്ഞുപ്പില്‍ ഇടതുമുന്നണി വിജയിച്ചതും ഇതിന്റെ സൂചനയാണ്.

യു ഡി എഫിലെ മുഖ്യ സഖ്യകക്ഷിയായ മുസ്ലീം ലീഗിന് പോലും കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ അത്യപ്തിയുണ്ട്. സി പി എം ഉള്‍പ്പെടെയുള്ള ഇടതുകക്ഷികളുമായി ചേര്‍ന്ന് കേന്ദ്രത്തില്‍ നില കൊള്ളുന്ന മുസ്ലീം ലീഗിനെ സംബന്ധിച്ചടത്തോളം ബിജെപിയാണ് മുഖ്യ എതിര്‍ കക്ഷി. നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവത്തെ നേരിടാന്‍ ചെന്നിത്തലക്ക് കഴിയുന്നില്ലെന്ന ആക്ഷേപം അവര്‍ക്ക് നേരത്തെ തന്നെയുണ്ട്. അതിനവര്‍ കാണുന്ന ബദല്‍ ഉമ്മന്‍ചാണ്ടിയാണ്. അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങളുണ്ടെങ്കില്‍ മറ്റൊരു നേതാവിനെ കണ്ടെത്തണം എന്നാണ് ലീഗിന്റെ ആവശ്യം. അതിനാണ് അവര്‍ ഹസനെ ജമാഅത്തെ ഇസ്ലാമിയുടെ ക്യാമ്പിലെത്തിച്ചത്.

അതേസമയം കോണ്‍ഗ്രസിന്റെ പുതിയ നീക്കം ഹിന്ദു വോട്ടര്‍മാരെ അകറ്റുമോ എന്ന സംശയവും ഇല്ലാതില്ല. ഇസ്ലാമിക ഭരണമാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം. സ്വാധീനമുള്ള വാര്‍ഡുകളിലെല്ലാം വെല്‍ഫയര്‍ പാര്‍ട്ടിയുമായി കൈകോര്‍ക്കും. ഇത് മലബാറിലെ രണ്ടോ മൂന്നോ ജില്ലകളില്‍ മാത്രമാണ്. അങ്ങനെ സംഭവിക്കുമ്പോള്‍ ഇതര ജില്ലകള്‍ തങ്ങളെ പിന്തുണക്കുമെന്ന് സിപിഎം കരുതുന്നു. കോണ്‍ഗ്രസിന്റെ ഇസ്ലാം പ്രീണനത്തിനെതിരെ കോടിയേരി രംഗത്തെത്തിയത് അതു കൊണ്ടാണ്. ഇസ്ലാം പ്രീണനം െ്രെകസ്തവ സഭകളെ കോണ്‍ഗ്രസ്സില്‍ നിന്ന് അകറ്റുമെന്ന് സി പി എം കരുതുന്നു.

ഐഎസ്. റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള കേസുകളില്‍ ആരോപണം നേരിടുന്ന എസ്ഡിപിഐ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കും എന്ന് കരുതുന്നു. മുസ്ലീം സംഘടനകളുമായുള്ള പാലമായി ഇതിനെ കോണ്‍ഗ്രസ് കരുതുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പിലെ പരാജയത്തിന് ശേഷം സിപിഎം മുസ്ലീം സംഘടനകളെ ഒപ്പം കൂട്ടാന്‍ ശ്രമിച്ചിരുന്നു.പന്തീരങ്കാവ് കേസിലെ പ്രതി താഹക്ക് വീട് നിര്‍മ്മിക്കാന്‍ 5 ലക്ഷം രൂപ കെ പി സി സി നല്‍കിയതും മുസ്ലീം സംഘടനകളെ ഒപ്പം നിര്‍ത്താന്‍ വേണ്ടിയാണ്. പാലത്തായിയില്‍ അധ്യാപകനെതിരെ ആരോപണം ഉന്നയിച്ച മുസ്ലീം തീവ്ര സംഘടന നേതാക്കളെ കോണ്‍ഗ്രസ് ഏറ്റെടുത്തതും അതു കൊണ്ടാണ്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടി പിന്തുണച്ചത് സി പി എമ്മിനെയാണ്.

പുതിയ നീക്കങ്ങള്‍ ചെന്നിത്തല സസൂഷ്മം വീക്ഷിക്കുകയാണ്. ലീഗിന്റെ നീക്കങ്ങള്‍ തന്റെ ഭാവി ഇല്ലാതാകുമോ എന്ന സംശയത്തിലാണ് ചെന്നിത്തല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു  (13 minutes ago)

ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത്  (47 minutes ago)

ഭൂലോകം വെല്ലാനായി പോരണ സുൽത്താൻ.....ആട് - 3 യിലെ വീഡിയോ ഗാനം പുറത്ത്!!  (1 hour ago)

ഫിലാഡൽഫിയയിൽ ‘ആശയവിനിമയ കളരി’ ശ്രദ്ധേയമായി; സീന മാത്യു നയിച്ച ക്ലാസ്സുകൾ സദസ്സിന് ആവേശം പകർന്നു...  (1 hour ago)

ചായ നല്‍കാത്തതിന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു  (1 hour ago)

MM MANI പാർട്ടിക്കിതാ അടുത്ത പണി  (1 hour ago)

NILAMBUR നടുക്കം മാറാതെ പ്രദേശം  (1 hour ago)

സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...  (1 hour ago)

ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

ജെസ്നാ കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്;  (1 hour ago)

മൊജ്തബ മരിച്ചോ അതോ റഷ്യയില്‍ ഒളിവിലോ?  (2 hours ago)

മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞതൊന്നുമില്ല; ബിജെപിയുടെ ഉപമുഖ്യമന്ത്രി വാഗ്ദാനത്തിൽ വഴങ്ങാതെ ദളപതി വിജയ്: ടിവികെ-ബിജെപി ചർച്ചകൾ അവസാന ഘട്ടത്തിൽ...  (2 hours ago)

KOWDIYAR PALACE കൊട്ടാരത്തില്‍നിന്ന് സഹായം ലഭിച്ചു  (2 hours ago)

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; പാലക്കാട് പിടിക്കാൻ പിഷാരടിയെ ഇറക്കി ഷാഫി പക്ഷം...  (2 hours ago)

Malayali Vartha Recommends