ചെയ്യാത്ത കാര്യങ്ങൾ ചെയ്തെന്ന് പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർബന്ധിക്കുന്നു! ബിനീഷിനെ കാണാനായി ആശുപത്രിയില്‍ സഹോദരൻ ബിനോയും അഭിഭാഷകരും എത്തിയെങ്കിലും അനുവദിക്കാതെ ഉദ്യോഗസ്ഥര്‍... അവസാന വട്ടചോദ്യം ചെയ്യലിൽ പലതും പുറത്ത് കൊണ്ടുവരുമെന്ന് ഉറപ്പിച്ച് ഇഡി

താൻ ചെയ്യാത്ത കാര്യങ്ങൾ ചെയ്തെന്ന് പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർബന്ധിക്കുന്നുവെന്ന് ബിനീഷ് കോടിയേരി. നഗരത്തിലെ സ്വകാര്യ സ്കാനിംഗ് സെന്ററിൽ സ്കാനിംഗിന് ശേഷം ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് ബിനീഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കേസിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ബിനീഷ് പ്രതികരിച്ചിരുന്നില്ല.അതേസമയം ബിനീഷിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ദീർഘനേരം ചോദ്യം ചെയ്യലിനായി ഇരുന്നതിലുള്ള വേദനയാണെന്നും ഇ.ഡി വ്യക്തമാക്കി. ചോദ്യംചെയ്യൽ അവസാനിപ്പിച്ച് സ്റ്റേറ്റ്മെന്റുകളിൽ ഒപ്പിടിക്കാനായി ഇഡി ബിനീഷിനെ ഓഫീസിലേക്ക് കൊണ്ടുപോയി. ബിനീഷിനെ കാണാനായി ആശുപത്രിയില്‍ സഹോദരൻ ബിനോയും അഭിഭാഷകരും എത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. തുടര്‍ന്ന് വാക്കുതര്‍ക്കമായി. ഇന്ന് ഉച്ചയോടെ ബിനീഷിനെ ഇ.ഡി കോടതിയിൽ ഹാജരാക്കും.
ബിനീഷിന്റെ ആരോഗ്യ വിവരങ്ങൾ ഇ.ഡി നൽകുന്നില്ലെന്ന് അഭിഭാഷകൻ രഞ്ജിത്ത് ശങ്കർ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ഇ.ഡി അറിയിച്ചില്ല. എന്താണ് ആരോഗ്യ പ്രശ്നമെന്നോ ചികിൽസയെന്നോ വ്യക്തമാക്കുന്നില്ല. സുപ്രീംകോടതി മാനദണ്ഡങ്ങൾ ഇ.ഡി ലംഘിക്കുകയാണ്. കസ്റ്റഡി മർദനം ഉണ്ടായെന്നും അഭിഭാഷകൻ ആരോപിച്ചു.
അതേസമയം ബിനീഷ് കോടിയേരിയുടെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് കീഴിലുള്ള കസ്റ്റഡി ഇന്ന് അവസാനിക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്കു മുമ്പായി ബിനീഷിനെ കോടതിയിൽ ഹാജരാക്കണം. രാവിലെ എട്ടുമണിക്ക് മുൻപായി ബിനീഷിനെ ഇഡി ഓഫീസിൽ എത്തിച്ചു അവസാന വട്ടചോദ്യം ചെയ്യൽ നടക്കും. ഉച്ചയോടെ വൈദ്യ പരിശോധന പൂർത്തിയാക്കും. ഇഡി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാനുള്ള സാദ്ധ്യതയും ഉണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ബിനീഷ് ഇന്ന് കോടതിയിൽ ജാമ്യഹർജി സമർപ്പിക്കും.
അതേസമയം ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് എൻസിബി ഇന്ന് ഹർജി നൽകിയേക്കും.നടുവേദന അനുഭവപെട്ടതിനെ തുടർന്ന് ബിനീഷിനെ ഇന്നലെ വൈകീട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രിയോടെയാണ് ആശുപത്രിയിൽ നിന്ന് തിരിച്ചുകൊണ്ടുവന്നത്. ബിനീഷിന്റെ ആരോഗ്യ വിവരങ്ങൾ ഇ.ഡി നൽകുന്നില്ലെന്ന് അഭിഭാഷകൻ രഞ്ജിത്ത് ശങ്കർ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു
അതേസമയം ബിനീഷ് കോടിയേരിക്കെതിരായ അന്വേഷണം മലയാള സിനിമയിലേക്കും വ്യാപിക്കുകയാണ്. ഇതിന്റെ ഭാഗമായി ബിനീഷ് നായകനായി 2018ൽ പുറത്തിറങ്ങിയ 'നാമം' സിനിമക്ക് പണം മുടക്കിയവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. 'നാമം' ഉൾപ്പെടെ ബിനീഷുമായി ബന്ധപ്പെട്ട ചില സിനിമകളുടെ മറവിൽ വൻ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്. തിരുവനന്തപുരം സ്വദേശി മഹേഷ് രാജാണ് 'നാമം' നിർമിച്ചത്. ബിനീഷിെൻറ പ്രേരണയാൽ മറ്റുചിലരും ഈ സിനിമയിൽ പണം മുടക്കിയിട്ടുണ്ട്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധമുള്ള കാർ ഷോറൂം ഉടമയും ഇതിൽ ഉൾപ്പെടുന്നു.
2005ൽ 'ഫൈവ് ഫിംഗേഴ്സ്' ചിത്രത്തിലൂടെ സിനിമയിലെത്തിയ ബിനീഷ് ലയൺ, ലങ്ക, പ്രജാപതി, കുരുക്ഷേത്ര, ഒപ്പം, കർമയോദ്ധ, ഡബിൾ ബാരൽ, ബൈസിക്കിൾ തീവ്സ്, ബൽറാം വേഴ്സസ് താരാദാസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ബിനീഷ് കോടിയേരിയുടെ വിഷയം അടുത്ത 'അമ്മ' നിർവാഹകസമിതി യോഗം ചർച്ച ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് . അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ അംഗമാണ് ബിനീഷ്. യോഗം വിശദമായി ചർച്ച ചെയ്‌ത് ബിനീഷിനെതിരായ നടപടി തീരുമാനിക്കും. 'അമ്മ' പ്രസിഡൻറ് മോഹൻലാലിെൻറ സൗകര്യംകൂടി കണക്കിലെടുത്താകും യോഗത്തിെൻറ തീയതി തീരുമാനിക്കുക എന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ 'അമ്മ'യുടെ ടീമായ കേരള സ്ട്രൈക്കേഴ്സിലെ സ്ഥിരം കളിക്കാരൻകൂടിയാണ് ബിനീഷ്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ സ്വീകരിച്ച നടപടിക്ക് സമാനമായി ബിനീഷിനെയും സസ്പെൻഡ് ചെയ്യാനാണ് സാധ്യത.
https://www.facebook.com/Malayalivartha























