Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..


നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും പണ്ഡിതനും സന്ന്യാസിയുമായ ഗുരു മുനി നാരായണ പ്രസാദ് സമാധിയായി....


പൂരവിളംബരം ഇന്ന്... രാവിലെ എട്ടരയോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്‌തലക്കാവിലമ്മ 11 മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും... പതിനൊന്നരയോടെ തെക്കേഗോപുരനട തുറന്ന് പുറത്തിറങ്ങി വിളംബരം ചെയ്യുന്നതോടെ ആദ്യ ഘടകപൂരത്തിന്റെ പുറപ്പാട് ആരംഭിക്കും


വാക്കുതർക്കത്തിനൊടുവിൽ... അമ്മയെ കഴുത്തറുത്ത് കൊന്നശേഷം മകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി...


സംസ്ഥാനത്ത് താപനില വർദ്ധനവ് തുടരുന്നു.... രണ്ട് ജില്ലകളിൽ ഉഷ്ണതരം​ഗ സാധ്യത... ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി, ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കോവിഡ് കാലത്ത്... ഇക്കൊല്ലത്തെ മണ്ഡലകാലത്തും തീര്‍ത്ഥാടകരുടെ വരവില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് തവണകള്‍ സ്ത്രീ പ്രവേശനത്തിന്റെ പേരിലും ഇക്കുറി കോവിഡിന്റെ പേരിലുമാണ് മണ്ഡലകാലം പോയത്

20 NOVEMBER 2020 09:52 AM IST
മലയാളി വാര്‍ത്ത

More Stories...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ പെരുന്നാൾ നടത്താൻ തീരുമാനം...

നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും പണ്ഡിതനും സന്ന്യാസിയുമായ ഗുരു മുനി നാരായണ പ്രസാദ് സമാധിയായി....

കണ്ണീരടക്കാനാവാതെ... മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പൂരവിളംബരം ഇന്ന്... രാവിലെ എട്ടരയോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്‌തലക്കാവിലമ്മ 11 മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും... പതിനൊന്നരയോടെ തെക്കേഗോപുരനട തുറന്ന് പുറത്തിറങ്ങി വിളംബരം ചെയ്യുന്നതോടെ ആദ്യ ഘടകപൂരത്തിന്റെ പുറപ്പാട് ആരംഭിക്കും

സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഓഫീസുകളിലും പോകുമ്പോള്‍ കോവിഡില്ലെന്ന സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധിതമാക്കാത്ത സര്‍ക്കാര്‍ ശബരിമലയില്‍ കോവിഡ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കിയതോടെയാണ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുത്തനെ കുറവുണ്ടായതെന്നാണ് ആരോപണം.

ശരീരോഷ്മാവ് പരിശോധനയാണ് കോവിഡ് ഉണ്ടോ ഇല്ലെയോ എന്നറിയാന്‍ സംസ്ഥാനത്ത് എല്ലായിടത്തും നടത്തുന്നത്. തിരുവിതാംകൂര്‍ ഉള്‍പ്പെടെയുള്ള എല്ലാ ദേവസ്വം ബോര്‍ഡുകളിലും ഇതേ കീഴ വഴക്കമാണ് പിന്തുടരുന്നത്. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലൊന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യപ്പെടുന്നില്ല. മഹാക്ഷേത്രമായ ഗുരുവായൂരിലും ഇതു തന്നെയാണ് അവസ്ഥ. എന്നിട്ടും ശബരിമലയില്‍ മാത്രം ഇത് നിര്‍ബന്ധമാക്കിയത് തീര്‍ത്ഥാടകര്‍ വരരുത് എന്ന ആഗ്രഹം കൊണ്ടുമാത്രമാണെന്ന് ചിലര്‍ പറയുന്നു. പമ്പാ സ്‌നാനം പോലും കോവിഡ് കാരണത്താല്‍ ഇല്ല.

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കുറഞ്ഞതോടെ ദേവസ്വം ബോര്‍ഡിന് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അടുത്ത മാസം ക്ഷേത്രങ്ങളിലെ ശമ്പളം കൊടുക്കാന്‍ പോലും നിവ്യത്തിയില്ലാത്ത അവസ്ഥയാണ്. ശനി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ആയിരം പേര്‍ക്കാണ് ശബരി മലയില്‍ പ്രവേശനം നല്‍കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കാണ് ദര്‍ശനാനുമതി. എന്നാല്‍ കഴിഞ്ഞ ദിവസം 500 പേര്‍ പോലും ദര്‍ശനത്തിനെത്തിയിരുന്നില്ല. കഴിഞ്ഞമണ്ഡലകാലത്ത് ആദ്യ ദിവസത്തെ നടവരുമാനം 3. 32 കോടിയും രണ്ടാം ദിവസം 3.63 കോടിയുമായിരുന്നു. ഇത്തവണ ഇത് യഥാക്രമം 10 ലക്ഷവും 8 ലക്ഷവുമായി കുറഞ്ഞു. ഉദയാസ്തമന പൂജയും പടി പൂജയും പുനരാരംഭിച്ചതോടെയാണ് ഇത്തവണ വരുമാനം ഇത്രയെങ്കിലും ലഭിച്ചത്.
പടിപൂജയ്ക്ക് 75,000 വും ഉദയാസ്തമന പൂജയ്ക്ക് 40,000 രൂപയുമാണ് വഴിപാട് തുക. സോപാനവും പരിസരവും ഇപ്പോള്‍ തീര്‍ത്തും വിജനമാണ്. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനാകാതെ ബുദ്ധിമുട്ടുന്ന ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ കൂടുതല്‍ പ്രതിസന്ധിയിലാണ്. തീര്‍ത്ഥാടകരുടെ എണ്ണം ഏറ്റവും കുറഞ്ഞത് 5000 ആയെങ്കിലും ഉയര്‍ത്തണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതിയില്‍ തീര്‍ത്ഥാടകരുടെ എണ്ണം പ്രതിദിനം 20,000ത്തില്‍ നിന്ന് 40,000 ആയി ഉയര്‍ത്തിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ ഇന്നലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ച ചെയ്‌തെങ്കിലും ഭക്തര്‍ക്കെതിരായ നിലപാട് തന്നെയാണ് ബോര്‍ഡും മന്ത്രിയും പിന്തുടരുന്നത്.

തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത മന്ത്രിയെ ബോര്‍ഡ് ധരിപ്പിച്ചു. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കാന്‍ ഹൈക്കോടതി ദേവസ്വം ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സൗകര്യങ്ങള്‍ പരിഗണിച്ച് എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ അപാകതയില്ലെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ജി. മനോജ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വിഷയം ഹൈക്കോടതി തിങ്കളാഴ്ച പരിഗണനയ്ക്ക് എടുക്കുന്നതോടെ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ.

സബ് കണ്‍ട്രോളിംഗ് ഓഫീസുകളും പ്രവര്‍ത്തനം പുണ്യമായി പടിപൂജയും ഉദയാസ്തമന പൂജയും സാധാരണ മലയാള മാസപൂജകള്‍ക്കായി നട തുറക്കുന്ന അഞ്ച് ദിവസങ്ങളില്‍ മാത്രം നടത്തിയിരുന്ന പടിപൂജയും ഉദയാസ്തമന പൂജയും തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഉള്ളതിനാല്‍ ഈ മണ്ഡലകാലത്ത് ഡിസംബര്‍ 15 വരെ ദിവസവും നടക്കും. മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഡിസംബര്‍ 31 മുതല്‍ ജനുവരി 10 വരെയും ശേഷം ജനുവരി 15 മുതല്‍ 19 വരെയും പടി പൂജയും ഉദയാസ്തമന പൂജയും നടക്കും. കൊവിഡ് പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മീനമാസ (മാര്‍ച്ച്) പൂജകള്‍ മുതല്‍ മുടങ്ങിയ മലയാളമാസത്തിലെ പടി പൂജയും ഉദയാസ്തമന പൂജയുമാണ് നടന്നുവരുന്നത്. പടി പൂജയും ഉദയാസ്തമന പൂജയും മുടങ്ങിപ്പോയവരെ അറിയിക്കുകയും എത്താന്‍ കഴിയാത്തവര്‍ക്ക് പകരമായി ലിസ്റ്റില്‍ നിന്ന് ശേഷം ഉള്ളവരെ പരിഗണിക്കുകയും അവര്‍ക്കും എത്താന്‍ കഴിയാത്ത പക്ഷം പുതിയതായി ബുക്ക് ചെയ്യുന്നവരെ പരിഗണിക്കുകയും ചെയ്യും.

അതേ സമയം ശബരിമലയില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ഇക്കുറി സൗജന്യ ഭക്ഷണമില്ല. സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ ജോലി ചെയ്യുന്ന പൊലീസുകാരില്‍ നിന്നും പണം വാങ്ങി മെസ്സു നടത്താന്‍ ഉത്തരവിറങ്ങി. ഇത് പോലീസുകാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളിലാണ് പൊലീസ് മെസ്സുകള്‍ പ്രവര്‍ത്തിക്കുന്നത്. മണ്ഡലമകര വിളക്ക് കാലത്ത് ഇവിടെ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് മൂന്നു നേരവും മെസ്സില്‍ നിന്നും സൗജന്യമായാണ് ഭക്ഷണം നല്‍കുന്നത്. ഇതിനായി സര്‍ക്കാര്‍ മണ്ഡലകാലത്തിന് മുമ്പേ ഡിജിപിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറാറുണ്ട്. 2011 മുതലാണ് സര്‍ക്കാര്‍ തന്നെ പൊലീസുകാരുടെ ഭക്ഷണത്തിന് പണം നല്‍കി തുടങ്ങിയത്. അന്ന് നല്‍കിയത് 75 ലക്ഷം രൂപയാണ്. ഓരോ വര്‍ഷവും വര്‍ദ്ധിപ്പിച്ചു.

ഇക്കുറി കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ 350 പൊലീസുകാരെ മാത്രമാണ് വിന്യസിച്ചത്. ഇവര്‍ക്കാവശ്യമായ പണം പോലും അനുവദിച്ചില്ല. ഇതേ തുടര്‍ന്നാണ് മെസ്സ് നടത്തിപ്പിന് പൊലീസുകാര്‍ തന്നെ പണം നല്‍കണമെന്ന് മെസ്സിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമാണ്ടന്റ് ഉത്തരവിരക്കിയത്. ഉത്തരവിലും പിഴവ് കടന്നു കൂടി. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിന് ദേവസ്വം ബോര്‍ഡ് പണം അനുവദിച്ചില്ലെന്നാണ് ഉത്തരവില്‍ ചൂണ്ടികാട്ടുന്നത്. സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കി മെസ്സ് നടത്തുന്നതില്‍ സേനയില്‍ വന്‍ അമര്‍ഷമുണ്ട്.

ബറ്റാലിയന് സര്‍ക്കാര്‍ അനുവദിച്ച് പണം കൊണ്ട് നിലവില്‍ മെസ്സ് തുടങ്ങിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സഹായം ലഭിക്കാത്തിനാല്‍ പൊലീസുകാരില്‍ നിന്നും പണം വാങ്ങാതെ മെസ്സ് നടത്തികൊണ്ടുപോകാനാവില്ലെന്ന് ബറ്റാലിയന്‍ എഡിജിപി കെ പത്മകുമാര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് മണ്ഡല കാലങ്ങളില്‍ സന്നിധാനത്ത് നടന്നത് എന്താണെന്നു ഇന്നും അയ്യപ്പ ഭക്തര്‍ ഓര്‍ക്കുന്നുണ്ടാവും.

രണ്ടു എഡിജി പി , 8 ഐ.ജി , 14 ഡിവൈ എസ് പി , 30 വനിത എസ് ഐ പിന്നെ ആയുധം ഏന്തിയ അസംഖ്യം വരുന്ന പോലീസ് പട, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, ജലപീരങ്കികള്‍ മുതല്‍ സ്‌പെഷ്യല്‍ വെപ്പന്‍സ് ഒക്കെ ഉള്ള കമാന്‍ഡോകളെയാണ് അന്ന് ശബരിമല സന്നിധാനത്ത് സര്‍ക്കാര്‍ വാരിവിതറിയത്. നിലക്കല്‍ മുതല്‍ സന്നിധാനം വരെ കേരള പോലീസിന്റെ കനത്ത ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്തി. എങ്ങും ജാഗ്രതാ നിര്‍ദേശം. സ്വാമിമാര്‍ സഞ്ചരിച്ച വാഹനങ്ങള്‍ ഉള്ളില്‍ കയറി വരെ പരിശോധിക്കുന്നു.

വൃശ്ചികം ഒന്നിന് മല കയറി ശബരീശ സന്നിധിയില്‍ എത്തിയ ഭക്തരായ സ്വാമിമാരെ എതിരേറ്റത് സര്‍ക്കാര്‍ പ്രഖ്യാപിച്ച 144 ആയിരുന്നു.

ഭക്തര്‍ വിരി വെക്കുകയും നാമജപ ഘോഷം നടത്തുകയും കര്‍പ്പൂരാഴി തീര്‍ക്കുകയും ചെയ്യുന്ന വലിയ നടപ്പന്തല്‍ പൂട്ടി പോലീസ് സീല്‍ വച്ചു. അവിടെ ഇരിക്കാതെയും, കിടക്കാതെയും, വിരി വെക്കാതിരിക്കാതയുമിരിക്കാന്‍ ഫയര്‍ഫോഴ്‌സ് ഹോസ് വച്ചു വെള്ളം പമ്പ് ചെയ്തു ചെളി കയറ്റി . സ്വാമിമാര്‍ നിശബ്ദം കരഞ്ഞു.

വലിയ നടപ്പന്തലില്‍ ഒരു കുഞ്ഞു പോലും ഇല്ലാത്ത ആദ്യ മണ്ഡല കാലം ആയിരുന്നു അത്. ശരണം വിളിക്കാന്‍ പാടില്ല, കെട്ടിറക്കി വിരി വെക്കാന്‍ പാടില്ല, സാന്നിധാനത്തു തങ്ങാന്‍ അനുവാദമില്ല .

ഒടുവില്‍ ഭക്തര്‍ കൂട്ടത്തോടെയെത്തി നാമജപം തുടങ്ങി. ആദ്യം പകച്ചു പോയ പോലീസ് സേന നാമജപം നിയന്ത്രിക്കുന്ന സംഘത്തെ വളഞ്ഞു. ഉടനടി വടവും മറ്റും കൊണ്ടു വന്നു ഭക്തജന കൂട്ടത്തില്‍ നിന്നു 'നാമജപം സംഘത്തെ', ഏകദേശം 75, 80 പേരുടെ കൂട്ടത്തെ വേര്‍തിരിച്ചു കൊണ്ടു വന്നു അറസ്റ്റ് ചെയ്തു തുടങ്ങി. ശരണം വിളിക്കുന്ന നാമജപ സംഘത്തെ പോലീസ് ശാരീരികമായി കൈകാര്യം ചെയ്യുന്നത് കണ്ട കൂട്ടം കൂടി നിന്ന ഭക്തജനങ്ങള്‍ നാമജപം തുടര്‍ന്ന് ഏറ്റെടുത്തു. നിശ്ശബ്ദമാക്കപ്പെട്ട സന്നിധാനം അത്യുച്ചത്തില്‍ ഉള്ള നാമജപം കൊണ്ട് മുഖരിതമായി. അന്ന് നട അടക്കും വരെ അതു തുടര്‍ന്നു.

അറസ്റ്റ് ചെയ്യപ്പെട്ട 69 പേരെ പൊലീസ് വലിച്ചിഴച്ചു പമ്പയിലേക്ക് കൊണ്ട് പോയി. അവിടെ നിന്നു മണിയാര്‍ പോലീസ് ക്യാമ്പിലേക്കു മാറ്റി. നാമം ജപിച്ചതിന് 50000 പേര്‍ക്കെതിരെ കേസ് എടുത്തു.

ആസുരിക ഭരണത്തില്‍ കീഴില്‍ നാമം ജപിച്ചതിന് ശിക്ഷ ഏറ്റു വാങ്ങിയ പ്രഹ്ലാദനെ കാത്തു രക്ഷിക്കാന്‍ തൂണു പിളര്‍ന്നു ആണ് ഭഗവാന്‍ അവതരിച്ചത്. തൂണിലും തുരുമ്പിലും അവന്‍ ഉണ്ടല്ലോ എന്നാണ് സമരത്തില്‍ നേതൃത്വം നല്‍കിയ ഒരു ഭക്തന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

അന്ന് ആ സ്വാമിമാര്‍ നയിച്ച നാമജപ സംഘം കൊളുത്തിയ തിരി ആണ് പിന്നീട് 41 വരെയും ദീപരാധനക്ക് ശേഷം തിരുനട അടക്കും വരെ സന്നിധാനത്തെ ഭക്തി നിര്‍ഭരമാക്കി ആളിക്കത്തിച്ചത്. വൃശ്ചികം ഒന്നിനും അത് തുടര്‍ന്നു. ഇന്നും അതു തുടരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സിനെ നേരിടും... അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 3.30നാണ് മത്സരം  (6 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (12 minutes ago)

Benjamin Netanyahu ഇറാനെ ഭയന്ന് റിപ്പോർട്ട് പൂഴ്ത്തി  (16 minutes ago)

പശ്ചിമബംഗാളിലെ ഹൂഗ്ലി നദിയിലൂടെ തോണിയിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി  (19 minutes ago)

ദമ്മാമിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പറവൂർ സ്വദേശി മരണത്തിന് കീഴടങ്ങി  (22 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ പെരുന്നാൾ നടത്താൻ തീരുമാനം...  (35 minutes ago)

ഗുരു മുനി നാരായണ പ്രസാദ് സമാധിയായി....  (1 hour ago)

48ാമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള ചലച്ചിത്രമായ ‘മോഹ’ ത്തിന് മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെൻറ് ജോർജ് അവാർഡ്  (1 hour ago)

കണ്ണീരടക്കാനാവാതെ... മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (1 hour ago)

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം...  (2 hours ago)

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

രാവിലെ എട്ടരയോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്‌തലക്കാവിലമ്മ 11 മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും... പതിനൊന്നരയോടെ തെക്കേഗോപുരനട തുറന്ന് പുറത്തിറങ്ങി വിളംബരം ചെയ്യുന്നതോടെ ആദ്യ  (3 hours ago)

അമ്മയെ കഴുത്തറുത്ത് കൊന്നശേഷം മകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി...  (3 hours ago)

സംസ്ഥാനത്ത് താപനില വർദ്ധനവ് തുടരുന്നു.... രണ്ട് ജില്ലകളിൽ ഉഷ്ണതരം​ഗ സാധ്യത... ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി, ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യ  (3 hours ago)

മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആഘോഷങ്ങൾ ഒഴിവാക്കി, ഘടക പൂരങ്ങളുടെയും പ്രധാന പൂരങ്ങളുടെയും വടക്കുനാഥ ക്ഷേത്രത്തിലേക്കുള്ള  (4 hours ago)

Malayali Vartha Recommends