വെള്ളത്തിലേക്ക് നോക്കി നിർത്താതെ കുരയ്ക്കുന്ന നായ; ഓടിയെത്തിയ യുവാക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച ; ഒരൊറ്റ കുര മതി ജീവിതം മാറി മറിയാൻ ; യുവാവിന് ജീവൻ തിരിച്ച് കിട്ടിയത് ആ കുരയിൽ
വെള്ളത്തിലേക്ക് നോക്കി നിർത്താതെ കുരയ്ക്കുന്ന നായ. എന്തെന്നറിയാതെ അന്തം വിട്ട് യുവാക്കൾ. ഒടുവിൽ നായ നോക്കുന്നിടത്തെക്ക് നോക്കിയ യുവാക്കൾ ഞെട്ടിത്തരിച്ചു. പിന്നെ സംഭവിച്ചതെല്ലാം അത്ഭുതം . അപകടത്തിൽപ്പെട്ട ബൈക്കുയാത്രക്കാരനെ ജീവിതത്തിലേക്കു തിരിച്ചുകയറ്റി ഒരു തെരുവുനായ നായകനായിരിക്കുകയാണ് . അപകടത്തിൽപ്പെട്ട് കുളത്തിൽവീണു മുങ്ങിത്താഴ്ന്നയാളുടെ ജീവനു രക്ഷയായത് തെരുവുനായയുടെ കുരയായിരുന്നു... തെരുവിലാണ് ജീവിതമെങ്കിലും നാട്ടുകാർക്ക് പ്രിയങ്കരനായ കുട്ടപ്പൻ എന്ന നായയുടെ കരുതലിലാണ് ഭൂജല അതോറിറ്റി ജീവനക്കാരൻ വൈക്കം വെച്ചൂർ പരുത്തിപ്പറമ്പിൽ ജോണിന് ജീവൻ തിരിച്ചുകിട്ടിയത്. വ്യാഴാഴ്ച പുലർച്ചേ നാലോടെ കാവുങ്കൽ തെക്കേ കവലയ്ക്കുതെക്കുവശം നാഥൻസ് ആർ.ഒ. വാട്ടർ പ്ലാൻറിനു സമീപത്തെ കുളത്തിലേക്കു ജോണിന്റെ ബൈക്ക് മറിഞ്ഞു. രാത്രി ഡ്യൂട്ടികഴിഞ്ഞ് തൃക്കുന്നപ്പുഴയിൽനിന്ന് വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. .എതിരേവന്ന വാഹനം വെളിച്ചം മങ്ങിപ്പിക്കാത്തതിനാൽ കണ്ണുമഞ്ഞളിച്ചു.
ബൈക്ക് നിയന്ത്രണംവിട്ട് കെട്ടിടത്തിൽ തട്ടിയശേഷം സമീപത്തെ കുളത്തിലേക്കു മറിയുകയായിരുന്നു. ആർ.ഒ. പ്ളാന്റ് ഉടമ കെ.എ. രഘുനാഥന്റെ കെട്ടിടത്തിനുസമീപം കിടന്നിരുന്ന കുട്ടപ്പൻ അപകടംകണ്ട് ആ ഭാഗത്തേക്ക് ഓടിയെത്തി. തുടർച്ചയായി കുരച്ച് സമീപവാസികളുടെ ശ്രദ്ധയാകർഷിക്കുകയായിരുന്നു .പുലർച്ചേ നടക്കാനിറങ്ങിയ തേനാംപുറത്ത് അനീഷ്, മട്ടുമ്മേൽവെളി ശ്യാംകുമാർ എന്നിവർ കുരകേട്ടാണ് ശ്രദ്ധിച്ചത്. മൊബൈൽ ഫോണിലെ ടോർച്ച് ഉപയോഗിച്ച് നോക്കിയപ്പോഴാണ് വെള്ളത്തിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ ആളെ കണ്ടത്. ഇതുവഴി വന്ന അയൽവാസി മട്ടുമ്മേൽവെളി ശ്യാംകുമാറിനെയും കൂട്ടി കുളത്തിലിറങ്ങി ജോണിനെ കുളത്തിൽ നിന്ന് അവർ എറെ പ്രയാസപ്പെട്ട് ജോണിനെ കുളത്തിൽനിന്നു കരകയറ്റി. തൊട്ടടുത്തുള്ള സ്വകാര്യആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഏതായാലും ജീവൻ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.. തലയ്ക്കും ശരീരത്തിലും സാരമായി പരുക്കേറ്റ ജോണിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.തുടർന്ന് വൈക്കം ആശുപത്രിയിൽ ചികിത്സതേടിയ ജോൺ വീട്ടിലേക്കു മടങ്ങി.രഘുനാഥന്റെ കെട്ടിടത്തിനുസമീപമാണ് കുട്ടപ്പന്റെ താവളം. രഘുനാഥൻ ഉൾപ്പെടെ ഈ ഭാഗത്തുള്ളവരാണ് ഇതിനെ പോറ്റുന്നത്.
https://www.facebook.com/Malayalivartha