Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

അതും പൊളിച്ചല്ലോ... കസ്റ്റംസില്‍ സിപിഎം ഫ്രാക്ഷന്‍ ഉണ്ടെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞത് സത്യമാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോകുന്നു; ശിവശങ്കര്‍ വിളിച്ചിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ഇ.ഡി. തേടുന്നു; സ്വപ്നയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നീളുമ്പോള്‍ ഇനി ഊഴം രവീന്ദ്രന്

29 NOVEMBER 2020 08:47 AM IST
മലയാളി വാര്‍ത്ത

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തുന്ന പല പ്രസ്താവനകളും സത്യമാണെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തല്‍ കൂടി നടത്തുകയാണ്. സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോസ്ഥര്‍ക്കും പങ്കുണ്ടെന്നും ഇതില്‍ ചിലര്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പി.എസ്. സി.എം രവീന്ദ്രന്റെ ബന്ധുക്കളാണെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്. മാത്രമല്ല കസ്റ്റംസില്‍ സിപിഎം ഫ്രാക്ഷനുണ്ടെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. സുരേന്ദ്രന്റെ ആരോപണങ്ങള്‍ ശക്തിപ്പെടുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

നയതന്ത്ര ബാഗേജുകള്‍ വിട്ടുകിട്ടാന്‍ തനിക്കുവേണ്ടി മൂന്നുതവണ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കസ്റ്റംസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് തന്നെ വെളിപ്പെടുത്തി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയിലാണു നിര്‍ണായക വെളിപ്പെടുത്തല്‍. എന്നാല്‍ ഏറ്റവുമൊടുവില്‍, കഴിഞ്ഞ ജൂണ്‍ 30നു സ്വര്‍ണക്കടത്ത് പിടികൂടപ്പെട്ടപ്പോള്‍ സ്വപ്‌ന അഭ്യര്‍ഥിച്ചെങ്കിലും ശിവശങ്കര്‍ കസ്റ്റംസിനെ വിളിക്കാന്‍ കൂട്ടാക്കിയില്ല.

സ്വപ്‌നയുടെ ആവശ്യപ്രകാരം ശിവശങ്കര്‍ വിളിച്ചിരുന്ന കസ്റ്റംസ് ഓഫീസറാരെന്ന് ഇ.ഡി. അന്വേഷണമാരംഭിച്ചു. 2019 ഏപ്രിലില്‍ നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞുവച്ചതിനേത്തുടര്‍ന്ന് സ്വപ്‌ന സഹായത്തിനു ശിവശങ്കറെ വിളിച്ചതിനു ഡിജിറ്റല്‍ തെളിവുണ്ട്. ബാഗ് വിട്ടുകിട്ടിയില്ലെങ്കില്‍ തന്റെ ജോലി നഷ്ടപ്പെടുമെന്നും ആരെയെങ്കിലും വിളിച്ചു പറയണമെന്നുമായിരുന്നു സ്വപ്‌നയുടെ വാട്‌സ്ആപ് സന്ദേശം. ഇതോടെ, കസ്റ്റംസ് ഓഫീസറെ വിളിച്ച ശിവശങ്കര്‍, കിട്ടിയ മറുപടി സ്വപ്‌നയ്ക്കു ഫോര്‍വേഡ് ചെയ്തു. 'റിമാര്‍ക്‌സ് ഫ്രം കസ്റ്റംസ്' എന്ന മറ്റൊരു സന്ദേശവും ശിവശങ്കര്‍ സ്വപ്‌നയ്ക്ക് അയച്ചു. എന്നാല്‍, സന്ദേശം ഡിലീറ്റ് ചെയ്തതിനാല്‍, എന്തു മറുപടിയാണു കസ്റ്റംസ് ഓഫീസര്‍ ശിവശങ്കര്‍ക്കു നല്‍കിയതെന്നു കണ്ടെത്താനായില്ല.

ഈ ഓഫീസര്‍ ആരാണെന്ന് ഇ.ഡി. അന്വേഷിച്ചുവരുന്നു. സന്ദേശമയച്ച മൊബൈല്‍ നമ്പര്‍ കണ്ടെത്താനാണു ശ്രമം. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഇ.ഡി. വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ആ സമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന ഓഫീസര്‍മാരുടെ വിവരമാണു തിരക്കിയത്. ജൂനിയര്‍ ഓഫീസര്‍മാരെയല്ല, കസ്റ്റംസിന്റെ ഉന്നത ഓഫീസറെത്തന്നെയാണു ശിവശങ്കര്‍ വിളിച്ചതെന്നാണു പ്രാഥമികവിവരം. സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും വൈകാതെ ഇയാളില്‍നിന്നു വിശദീകരണം തേടുമെന്നാണു വിവരം.

2019 ജൂണിലാണു സ്വര്‍ണക്കടത്തിനായി പരീക്ഷണാര്‍ഥം രണ്ടുതവണ ബാഗേജ് അയച്ചതെന്നാണു പ്രതികളുടെ മൊഴി. 2019 നവംബര്‍ മുതലാണു നയതന്ത്രബാഗിലൂടെ സ്വര്‍ണക്കടത്ത് തുടങ്ങിയത്. അന്നെല്ലാം ശിവശങ്കര്‍ ഇടപെട്ടതായാണു വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് ശിവശങ്കര്‍ക്ക് അറിയാമായിരുന്നെന്നു സ്വപ്‌ന കസ്റ്റംസിനു മൊഴി നല്‍കിയിട്ടുണ്ട്.

21 തവണ സ്വര്‍ണം കൊണ്ടുവന്നതു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണോയെന്നും അന്വേഷിക്കുന്നു. മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതായി ശിവശങ്കര്‍ സമ്മതിച്ചെന്നാണു സൂചന. സ്വപ്‌നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചത് ശിവശങ്കറാണെന്നും സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്‌തെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഷിപ്പ് കാര്‍ഗോ വഴി കോണ്‍സുലേറ്റിലേക്കെത്തിയ പാഴ്‌സല്‍ വിട്ടുകിട്ടാനും ശിവശങ്കര്‍ ഇടപെട്ടതായി സൂചനയുണ്ട്. ഈന്തപ്പഴം കൊണ്ടുവരാന്‍ ശിവശങ്കറിന്റെ അറിവോടെയാണു സ്വപ്‌നയും പി.എസ്. സരിത്തും കൊച്ചി തുറമുഖത്തെത്തിയത്.

എന്തായാലും വെള്ളിയാഴ്ച രവീന്ദ്രനെക്കൂടി ചോദ്യം ചെയ്യുന്നതോടെ ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും എന്ന് തന്നെയാണ് ഇഡി കരുതുന്നത്. സ്വര്‍ണക്കടത്തില്‍ കസ്റ്റംസില്‍ നിന്നാരെങ്കിലും കൂട്ട് നിന്നിട്ടുണ്ടെങ്കില്‍ ആ ഫ്രാക്ഷനെ ഉടന്‍ തൂക്കി പുറത്തിടും.

 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 minute ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (39 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends