അസഹനീയമായ ദുർഗന്ധം... മുറിയ്ക്കുള്ളിൽ രക്തം തളം കെട്ടിക്കിടക്കുന്നു! അടർന്നുമാറിയ മുടിയും ചിന്നി ചിതറിയ മാംസവും... കട്ടിലിനടിയിൽ കണ്ടെത്തിയ മൃതദേഹത്തിന് പിന്നാലെ പ്രതി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്... വിവാഹിതരല്ലാത്ത ഇരുവരും മദ്യപിക്കാനെത്തിയപ്പോൾ സംഭവിച്ചത്; നാട്ടുകാരെ നടുക്കിയ ആ ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നു....
വിതുര പേപ്പാറ പട്ടന്‍ കുളിച്ചപ്പാറയില്‍ കൊച്ചുകരിക്കകത്തിൽ തിരുവന്റെയും നാരായണിയുടെയും മകൻ മാധവനെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ട സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വേമ്പുര തടത്തരികത്ത് വീട്ടിൽ താജുദ്ദീനെയാണ് ഞായറാഴ്ച പുലര്‍ച്ചെ വീടിനടുത്ത ഉള്‍വനത്തില്‍ നിന്നും വിതുര പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയോടെ താജുദ്ദീന്റെ വീട്ടില്‍ വാറ്റുചാരയം കുടിക്കാന്‍ എത്തിയതായിരുന്നു കൊല്ലപ്പെട്ട മാധവന്‍. രണ്ട് പേരും ചേര്‍ന്ന് മദ്യപിച്ചു. എന്നാല്‍ മാധവന്റെ കൈയില്‍ ചാരായത്തിന് കൊടുക്കാന്‍ പണം ഉണ്ടായിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് താജുദ്ദീന്‍ അവിടെ കിടന്ന റബ്ബര്‍ കമ്പ് കൊണ്ട് മാധവന്റെ തലയ്ക്കു അടിച്ചു.
അടി കൊണ്ട മാധവന്‍ നിലവിളിച്ചതോടെ പ്രതി തുണികൊണ്ട് വായ് തിരുകി മൂക്ക് പൊത്തി വീണ്ടും തലയ്ക്കടിച്ചു. ഇതോടെ മാധവന് ബോധം നഷ്ടപ്പെട്ടു. തുടര്‍ന്ന് ഇയാളെ വീട്ടില്‍ ഉപേക്ഷിച്ച് താജുദ്ദീന്‍ പുറത്തേക്കിറങ്ങിപ്പോയി. തിരികെ വന്നുനോക്കിയപ്പോള്‍ മാധവന്‍ മരിച്ചതായി മനസ്സിലാക്കി. പുറത്ത് മൃതദേഹം കുഴിച്ചിടാമെന്ന് കരുതിയെങ്കിലും സാഹചര്യം ഒത്തുവരാത്തതിനെ തുടര്‍ന്ന് മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച ആയതോടെ മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചുതുടങ്ങി. ഇതോടെ വെള്ളിയാഴ്ച്ച രാവിലെ മുറിക്ക് ഉള്ളില്‍ കുഴിയെടുത്ത് മൃതദേഹം മണ്ണ് ഇട്ട് മൂടുകയായിരുന്നു.
വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് തൊട്ടടുത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ചെന്ന് നോക്കിയപ്പോൾ അടുക്കള ഭാഗത്ത് രക്തം കെട്ടിക്കിടക്കുന്നതു കണ്ടെത്തി. സംശയം തോന്നിയതിനെ തുടർന്ന് വിതുര പൊലീസിൽ വിവരം അറിയിച്ചു. പൊലീസിന്റെ പരിശോധനയിലാണ് കട്ടിലിനടിയിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. മാധവന്റെ ശരീരം പകുതി അഴുകിയ നിലയിലായിരുന്നു. അടുക്കളയിൽ കിടന്ന് അഴുകിയ മൃതദേഹം ഇന്നലെ രാവിലെ കുഴിച്ചിട്ടതാവാമെന്നു കരുതുന്നു. അടുക്കളയിൽ നിന്ന് കിടപ്പുമുറിയിലേക്ക് വലിച്ചിഴയ്ക്കുന്നതിനിടെ അടർന്നുമാറിയ മുടിയും മാംസവും അവിടവിടയായി കിടപ്പുണ്ടായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലായിരുന്നു അരുംകൊലയുടെ ചുരുളഴിഞ്ഞത്.
ഇരുവരും വിവാഹം കഴിച്ചിട്ടില്ല. വിവിധ കേസുകളിൽ പ്രതികളുമാണ്. പ്രതി താജുദ്ദീൻ വീട്ടില്‍ വാറ്റ് ചാരായം നിര്‍മിക്കുന്നതായി പോലീസ് കണ്ടെത്തി. അരലിറ്റര്‍ ചാരായവും കണ്ടെത്തി. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha