Widgets Magazine
03
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ്


നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ഇന്നു ശംഖുംമുഖത്ത് ...രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി...


രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്

എത്രവേഗമാ മാറിയത്... പാര്‍ട്ടിയിലും സര്‍ക്കാരിലും മുടിചൂടാ മന്നനായിരുന്ന പിണറായിയുടെ ഫോട്ടോ പോലും തദ്ദേശതെരഞ്ഞടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടാതായോ; ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു

05 DECEMBER 2020 09:00 AM IST
മലയാളി വാര്‍ത്ത

എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. പാര്‍ട്ടിയിലും സര്‍ക്കാരിലും മുടിചൂടാ മന്നനായിരുന്ന പിണറായിയുടെ ഫോട്ടോ പോലും തദ്ദേശതെരഞ്ഞടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടെന്നായിരിക്കുന്നതായി ബിജെപി പറഞ്ഞപ്പോള്‍ നാം പുച്ഛിച്ച് തള്ളി. എന്നാല്‍ ഇതിനെപ്പറ്റി പല സൂചനകളാണ് പുറത്ത് വരുന്നത്.

പിണറായി വിജയന്‍ ഉള്‍പ്പെടെ മന്ത്രിസഭയില്‍ നിന്ന് ആരും തദ്ദേശ സ്വയം ഭരണ തെരഞ്ഞടുപ്പില്‍ പ്രചരണത്തിന് ഇറങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത് സി പി. എം കേന്ദ്ര കമ്മിറ്റിയാണെന്നാണ് സൂചന. ഇപ്പോള്‍ നിലയ്ക്കകള്ളിയില്ലാതെ പാര്‍ട്ടി തിരിച്ചു പറയുന്നു എന്നു മാത്രം.

തദ്ദേശ തെരഞ്ഞടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ സി പി എമ്മിന്റെ നേതൃത്വത്തില്‍ അതീവ രഹസ്യമായി ഒരു സര്‍വേ നടന്നിരുന്നു. തെരഞ്ഞടുപ്പില്‍ ഇടതിന്റെ സാധ്യതകളാണ് സര്‍വേയില്‍ പരിശോധിച്ചത്. തീര്‍ത്തും നിരാശാജനകമായ ഫലമാണ് സര്‍വേ പ്രവചിച്ചതെന്നാണ് രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന് മനസിലാകുന്നത്. സര്‍വേ നടത്തിയത് സംസ്ഥാന സര്‍ക്കാര്‍ സംരംഭങ്ങളുമായി സഹകരിക്കുന്ന ഒരു സ്വകാര്യ ഏജന്‍സിയാണ്. സര്‍വേയുടെ സംഘാടകര്‍ സി പി എം ആണെന്ന കാര്യം പൂര്‍ണമായും മറച്ചുവച്ചു കൊണ്ടാണ് സംഘടിപ്പിക്കപ്പെട്ടത്. ഇതില്‍ അത്ഭുതമില്ല. കാരണം തെരഞ്ഞടുപ്പ് സമയത്ത് സര്‍വേകള്‍ പതിവുള്ളതാണ്

പിണറായിക്ക് പുറമേ കോടിയേരിക്കെതിരെയും റിപ്പോര്‍ട്ടുണ്ടായിരുന്നു. കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നതിന് മുമ്പാണ് അദ്ദേഹത്തിനെതിരെയും പരാമര്‍ശമുണ്ടായത്.

മുഖ്യമന്ത്രിയെ രംഗത്തിറക്കിയാല്‍ കിട്ടാന്‍ സാധ്യതയുള്ള സീറ്റുകള്‍ പോലും കിട്ടാതെ പോകുമെന്ന് സര്‍വേയില്‍ നിന്നും മനസിലാക്കിയതോടെയാണ് സി പി എം പിന്‍വാങ്ങിയത്.

യോഗങ്ങള്‍ പോട്ടെ. സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ക്കൊപ്പം പോലും പിണറായി വിജയന്റെ പടം കെടുക്കേണ്ടതില്ലെന്നും തീരുമാനിച്ചു. പിണറായിക്കും സമകാലികരായ നേതാക്കള്‍ക്കും പകരം ഇ എം എസ്, ഇ കെ നായനാര്‍, പി കൃഷ്ണപിള്ള തുടങ്ങിയ കളങ്കമേല്‍ക്കാത്ത നേതാക്കളുടെ ചിത്രങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്നും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.

അടുത്ത ദിവസങ്ങളിലാണ് ഇത് വാര്‍ത്തയായത്. തദ്ദേശതെരഞ്ഞെടുപ്പിലെ ഇടത് നായകന്‍ പിണറായി തന്നെയെന്ന് സിപിഎം വിശദീകരിച്ചത് അങ്ങനെയാണ്. മുഖ്യമന്ത്രി നേരിട്ട് പ്രചാരണത്തിനിറങ്ങാത്തത് എതിരാളികള്‍ ആയുധമാക്കുന്നതിനിടെയാണ് പാര്‍ട്ടി വിശദീകരണം. പ്രചാരണത്തിന്റെ അവസാന ലാപ്പിലും മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണത്തില്‍ തന്നെയാണ് യുഡിഎഫും ബിജെപിയും കേന്ദ്രീകരിക്കുന്നത്.

യുഡിഎഫ്ബിജെപിനേതാക്കള്‍ നേരിട്ട് കളത്തിലിറങ്ങുമ്പോള്‍ സൈബറിടം കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ മാറ്റം ഈ തെരഞ്ഞടുപ്പിന്റെ പ്രത്യേകതയാണ്. മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരായ അഴിമതി ആരോപണങ്ങളെ കൂടി ചേര്‍ത്ത് എവിടെ പിണറായി എന്ന പ്രതിപക്ഷനേതാക്കളുടെ ചോദ്യങ്ങള്‍ക്കാണ് സിപിഎം മറുപടി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിയെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്ന് പാര്‍ട്ടി പറഞ്ഞു. തെരഞ്ഞടുപ്പ് പോസ്റ്ററുകളിലും ഫ്‌ലക്‌സുകളിലും മുഖ്യമന്ത്രിയുടേയോ നേതാക്കന്‍മാരുടേയോ ചിത്രങ്ങളുടെ ആവശ്യമില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യമല്ല അദ്ദേഹത്തിന്റെ ഊര്‍ജ്ജമാണ് പ്രധാനം പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയായി സിപിഎം നേതാവ് ഗോവിന്ദന്‍ മാസ്റ്റര്‍ ആലപ്പുഴയില്‍ പറഞ്ഞു.

വികസനവിളംബരമെന്ന പേരിലുള്ള മുഖ്യമന്ത്രിയുടെ വിര്‍ച്വല്‍ പ്രസംഗം നടത്തി. അടുത്ത ദിവസം എല്‍ഡിഎഫിന്റെ വെബ്‌റാലി ഉദ്ഘാടനം ചെയ്യുന്നതും മുഖ്യമന്ത്രിയാണ്. എന്നാല്‍ നേരിട്ട് പ്രചാരണത്തിന് ഇറങ്ങാത്തത് ബോധപൂര്‍വ്വമാണെന്നാണ് ബിജെപിയുടെ ആരോപണമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

സിഎം രവീന്ദ്രനുള്ള ഇഡി നോട്ടീസ് അടക്കം പറഞ്ഞ് ഇപ്പോഴും കോണ്‍ഗ്രസ്സിന്റെ പ്രചാരണ ഫോക്കസ് മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ തന്നെയാണ്. തദ്ദേശതെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാറിനുള്ള മാര്‍ക്കിടല്‍ കൂടിയാണെന്ന് തുടക്കം മുതല്‍ യുഡിഎഫും ബിജെപിയും പറയുന്നുണ്ട്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രിയാണ് തങ്ങളുടെ നായകന്‍ എന്ന സിപിഎം മറുപടി പ്രതിപക്ഷ വെല്ലുവിളി ഏറ്റെടുത്ത് തന്നെയാണെന്ന് മനസിലാക്കാം.

തദ്ദേശ തെരഞ്ഞടുപ്പില്‍ യുവജനങ്ങളെ മത്സരിപ്പിക്കാനുള്ള തീരുമാനം എടുത്തതും സര്‍വേക്ക് ശേഷമാണ്. പാര്‍ട്ടിയുടെ പിടിവള്ളി യുവജനങ്ങളില്‍ മാത്രമാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള വ്യക്തിപരമായ വോട്ടുകളിലാണ് പാര്‍ട്ടിയുടെ കണ്ണ്. എങ്കിലും പ്രതീക്ഷ ഒരു ശതമാനം പോലുമില്ല. കാരണം സര്‍ക്കാരിനെ കുറിച്ച് പ്രചരണം നടത്തിയാല്‍ തലകുനിക്കേണ്ട സാഹചര്യമാണ് സ്ഥാനാര്‍ത്ഥികള്‍ക്കുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പക്ഷാഘാതം ബാധിച്ച് മലയാളി മരിച്ചു....  (18 minutes ago)

ഒരുമാസംകൂടി സമയം അനുവദിച്ച് ഹൈക്കോടതി....  (39 minutes ago)

തദ്ദേശ തെരഞ്ഞെടുപ്പ്.... രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു  (47 minutes ago)

ചക്കുളത്തുകാവ് പൊങ്കാല നാളെ...  (58 minutes ago)

ഡോളറിന്റെ ഡിമാന്‍ഡ് കൂടിയതും വിപണിയില്‍നിന്ന് വിദേശ  (1 hour ago)

പവന് 520 രൂപയുടെ വർദ്ധനവ്  (1 hour ago)

നാട്ടിലെ കോടീശ്വരൻ ബെൻസ് നടരാജൻ..!നവജിത്ത് അച്ഛനെ വെട്ടിയത് 47 തവണ എല്ലാം കണ്ട് സമനിലതെറ്റി ഭാര്യ..!അക്രമാസക്തനാകുമെന്നു കരുതി മുറിയില്‍ കയറ്റി പുറത്തുനിന്ന് പൂട്ടിയ ശേഷ സഹോദരി മടങ്ങി പിന്നാലെ കേട്ടത്  (1 hour ago)

പൊട്ടിവീണ ലെെനിൽ പിടിച്ച നിലയിലായിരുന്നു മൃതദേഹം....  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി.. പ്രഖ്യാപനം ഉടൻ പൊട്ടിക്കരഞ്ഞ് അടൂരിൽ അമ്മ രാഹുലിന് അറ്റാക്ക്...!  (2 hours ago)

'രാഹുൽ ചോദിച്ചാൽ ഞാൻ കൊടുക്കും' കട്ടായം പറഞ്ഞ് നടി SIT വളഞ്ഞു..! രാഹുൽ തിരുവനന്തപുരത്ത് എത്തി  (2 hours ago)

രണ്ടു ബസുകളുടെയും മുൻഭാഗം തകര്‍ന്നു... ബസ് ഡ്രൈവര്‍ സീറ്റിനിടയിൽ കുടുങ്ങി  (2 hours ago)

ദക്ഷിണാഫിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ്  (2 hours ago)

ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം‌‌  (2 hours ago)

തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം  (2 hours ago)

പിണറായിയുടെ തേമ്പിയ ഭരിഷ്ടം ചുമക്കാൻ 1.10കോടി..! അമ്പോ.. സ്വർണം ഫിറ്റ് ചെയ്ത സാധനം...!  (3 hours ago)

Malayali Vartha Recommends