ഉറ്റബന്ധു വീടിനുള്ളിൽ മരിച്ചു കിടക്കുമ്പോൾ സ്കൂൾ യൂണിഫോം ധരിച്ച് ഓണപ്പരീക്ഷ എഴുതാൻ ഇറങ്ങി ; അയൽവാസിക്കും പോലീസിനും തോന്നിയ 'ആ സംശയം'; 13കാരിയെ കുടുക്കിയ 'ആ അതിബുദ്ധി'

കരുവാറ്റയിൽ ശിവൻകുട്ടിയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന സംഭവത്തിൽ 13കാരിയെ സംശയ മുനയിലാക്കിയത് ഒരു കാര്യമുണ്ട്. പോലീസിനും അയൽക്കാർക്കും വളരെ വിചിത്രമായി തോന്നിയ ചില കാര്യങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നു.
ഗൃഹനാഥൻ കൊല്ലപ്പെട്ട ശേഷവും കൊച്ചുമകൾക്കു ഒരു ഭാവദേദവും ഇല്ലായിരുന്നെന്ന് സമീപവാസികൾ . മുത്തച്ഛൻ മരിച്ച് കിടക്കുന്നുവെന്ന് അറിഞ്ഞിട്ടും പെൺകുട്ടി സ്കൂൾ യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി. ഓണപ്പരീക്ഷയാണ് നിർബന്ധമായും പോകണം എന്നാണ് അയൽവാസികളോട് പറഞ്ഞത് . മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴാണോ സ്കൂളിൽ പോകുന്നതെന്നു അയൽവാസികൾ കുട്ടിയോട് ചോദിക്കുകയും അത് വിലക്കുകയും ചെയ്തു.
പോലീസിനും കുട്ടിയുടെ ഈ സ്വഭാവത്തെ കുറിച്ച് സംശയം തോന്നി. ഉറ്റബന്ധു വീടിനുള്ളിൽ മരിച്ചു കിടക്കുമ്പോൾ സ്കൂൾ യൂണിഫോം ധരിച്ച് ഓണപ്പരീക്ഷ എഴുതാൻ ഇറങ്ങിയ പെൺകുട്ടിയുടെ പെരുമാറ്റവും പൊലീസിൽ സംശയം ജനിപ്പിച്ചു.
https://www.facebook.com/Malayalivartha

























