ഒന്നര വയസുകാരൻ എങ്ങനെ ഇഴഞ്ഞ് ട്രാക്കിലെത്തുമെന്ന് അയൽക്കാർ; ലോക്കോ പൈലറ്റ് ട്രാക്കിൽ കണ്ടത് മറ്റൊന്ന്; ചീറി പാഞ്ഞ് വന്ന ട്രെയിനിന് മുന്നിൽ സംഭവിച്ചത്...!!!!

ആലപ്പുഴ അമ്പലപ്പുഴയില്‍ വീടിനടുത്ത റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞു കയറി ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ നിർണായക മൊഴി പുറത്ത് . കാക്കാഴം പുതുവൽ വിനീതിന്റെയും സൂര്യയുടെയും മകൻ ദ്രിനവ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ കൊല്ലത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയായിണ് അപകടമുണ്ടായത് .ട്രെയിനിന്റെ ലോക്കോ പൈലറ്റ് പൊലിസിന് മൊഴി നല്‍കി. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലിസ് വ്യക്തമാക്കി . കുട്ടി താഴെ നിന്ന് ട്രാക്കിലേക്ക് പെട്ടെന്ന് ഓടിക്കയറുന്നത് കണ്ടിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.
കുട്ടി ട്രാക്കിലേക്ക് കയറുന്നത് കണ്ട് ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത കുറയ്ക്കാന്‍ പരമാവധി ശ്രമിച്ചതാണ് . പക്ഷെ അത് വിഫലമായി . സംഭവത്തില്‍ മറ്റ് അസ്വാഭാവിക സാഹചര്യങ്ങളോ ദുരൂഹതയോ ഇല്ലെന്ന നിഗമനത്തിലാണ് അമ്പലപ്പുഴ പൊലിസ് . കുട്ടി റെയില്‍വേ ട്രാക്കിലേക്ക് എത്തിയതില്‍ നാട്ടുകാര്‍ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു, എന്നാൽ ലോക്കോ പൈലറ്റിന്റെ മൊഴിയോടെ ആ സംശയങ്ങള്‍ അപ്രസക്തമായി .
മത്സ്യത്തൊഴിലാളിയായ പിതാവും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മാതാവും ജോലിക്കു പോയ സമയത്ത് കുട്ടിയെ തൊട്ടടുത്തുള്ള അമ്മയുടെ വീട്ടിലായിരുന്നു ഏൽപ്പിച്ചിരുന്നത്. വീടും റെയിൽ പാളവും തമ്മിൽ 30 മീറ്റർ പോലും അകലമില്ല. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha






















