Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

വസ്ത്രം മാറുന്ന മുറിയിൽ യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; പുറത്തേക്കിറങ്ങി ഓടി അടുത്ത മുറി നോക്കിയപ്പോൾ പൂട്ടിയ നിലയിൽ ; ബഹളം വച്ച് ആളെ കൂട്ടിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്; ജീവനക്കാരനെ പിടിക്കൂടിയതോടെ അറിഞ്ഞത് നടുക്കുന്ന സത്യം ;പതിനേഴോളം സ്ത്രീകളുടെ ദൃശ്യങ്ങൾ കയ്യിൽ;ഒടുവിൽ സംഭവിച്ചത്

07 DECEMBER 2020 02:17 PM IST
മലയാളി വാര്‍ത്ത

കോട്ടയം നഗരത്തിലെ പ്രമുഖ വസ്ത്ര വിൽപന ശാലയായ ശീമാട്ടിയുടെ വസ്ത്രം മാറുന്ന മുറിയിൽ യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച ...വസ്ത്രം മാറ്റിയ ശേഷമായിരുന്നു ആ കാഴ്ച്ച കണ്ടത് . ഉടൻ തന്നെ പുറത്ത് ഇറങ്ങി ആളെ പിടിക്കൂടിയതോടെ ഞെട്ടിത്തരിച്ചു. അയാളുടെ ഫോണിൽ കണ്ടത് 17 ഓളം സ്ത്രീകൾ ഡ്രസ്സ് മാറുന്ന ദൃശ്യങ്ങൾ. ഒടുവിൽ സംഭവിച്ചത് ഇങ്ങനെ...വസ്ത്രം മാറുന്ന ദൃശ്യം പകര്‍ത്തിയ ശീമാട്ടിയുടെ വസ്ത്രശാലയിലെ ജീവനക്കാരനെ അഭിഭാഷക പിടികൂടി പൊലീസിന് നല്‍കി. കോട്ടയത്താണ് സംഭവം നടന്നത് . ശീമാട്ടി ജീവനക്കാരന്‍ കാരാപ്പുഴ വെള്ളപ്പനാട്ടില്‍ രജിത്കുമാറിന്റെ മകന്‍ നിധിന്‍ കുമാറി(30)നെയാണ് നഗരത്തിലെ തന്നെ ഒരു അഭിഭാഷക പിടികൂടി പൊലീസിൽ ഏല്‍പ്പിച്ചത്. എന്നാല്‍ പൊലീസില്‍ തെളിവുകളടക്കം പ്രതിയെ കൈമാറിയെങ്കിലും പൊലീസ് കേസെടുത്തത് ഇന്നലെ ഉച്ചയോടെയായിരുന്നു എന്ന് അഭിഭാഷക .കുറ്റപ്പെടുത്തുകയുണ്ടായി . കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം അരങ്ങേറിയത് . പരാതിക്കാരിയായ അഭിഭാഷക ശീമാട്ടിയില്‍ വസ്ത്രം വാങ്ങുവാനായി എത്തി . ഇവിടെ നിന്നും വാങ്ങിയ ചുരിദാര്‍ ധരിച്ച്‌ നോക്കാനായി വസ്ത്രം മാറുന്ന മുറിയിലേക്ക് കയറുകയായിരുന്നു . വസ്ത്രം അഴിച്ചുമാറ്റി പുതിയ വസ്ത്രം ധരിക്കാനായി ശ്രമിച്ചപ്പോൾ ആയിരുന്നു മുറിയുടെ ഒരു വശത്തെ ദ്വാരത്തില്‍ കൂടി ഒരു മൊബൈല്‍ ഫോണും കയ്യും കണ്ടത്.

വേഗം തന്നെ മുറിയില്‍ നിന്നും പുറത്തിറങ്ങിയ അവര്‍ തൊട്ടടുത്തുള്ള വസ്ത്രം മാറുന്ന മറ്റൊരു മുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടത് എന്ന് കണ്ടത്തി . ആ മുറി തുറക്കാന്‍ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല . അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതോടെ അഭിഭാഷക ബഹളം വച്ചു . ഇതിനെ തുടര്‍ന്ന് ജീവനക്കാരും വസ്ത്രം വാങ്ങാനെത്തിയവരും തടിച്ചു കൂടുകയും ചെയ്തു . വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിധിന്‍ പുറത്തേക്കിറങ്ങി വന്നു .പുറത്തിറങ്ങിയ ഇയാളുടെ ഫോണ്‍ അഭിഭാഷക വാങ്ങി പരിശോധിച്ചപ്പോള്‍ ഇതേ മുറിയില്‍ വസ്ത്രം മാറുന്ന 17 ഓളം സ്ത്രീകളുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തുകയായിരുന്നു . അഭിഭാഷകയുടെ ദൃശ്യങ്ങള്‍ ഫോണില്‍ ഇല്ലായിരുന്നു. ഇത് ഇയാള്‍ ഡിലീറ്റ് ചെയ്തതാണെന്നാണ് കരുതുന്നത്. സംഭവം നടന്നതിന് ശേഷം മാനേജരെ ജീവനക്കാര്‍ വിളിച്ചു വിവരം പറഞ്ഞു. എന്നാൽ അഭിഭാഷകയോട് മാനിനേജറുടെ ഓഫീസിലേക്ക് ചെല്ലാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അഭിഭാഷക ഇത് നിഷേധിക്കുകയും കോട്ടയം വെസ്റ്റ് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തുകുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലെടുത്ത നിധിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് ആദ്യം തയ്യാറായില്ല എന്ന് അഭിഭാഷക പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ആക്ഷേപം ഉയരുന്നു. . എന്നാല്‍ സംഭവം അഭിഭാഷക തന്റെ സുഹൃത്ത് വഴി മാധ്യമ പ്രവര്‍ത്തക നെ അറിയിച്ചതോടെയാണ് പൊലീസ് സംഭവത്തില്‍ കേസെടുത്തത് എന്നും അവര്‍ പറയുന്നു.

ഐ.ടി ആക്‌ട് 67, 66(ഇ), ഐ.പി.സി 354(ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് വെസ്റ്റ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എന്നാല്‍ അഭിഭാഷകയുടെ ആരോപണം പൊലീസ് തള്ളിക്കളഞ്ഞു . പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും കൃത്യമായ തെളിവുകള്‍ ശേഖരിക്കാനുള്ള താമസം മൂലമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ താമസിച്ചത്.

പ്രതിയുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും നിരവധി സ്ത്രീകളുടെ ദൃശ്യങ്ങള്‍ കണ്ടെത്തി. അതിനെ പറ്റിയുള്ള അന്വേഷണവും നടക്കുകയാണ് . പ്രതിയുടെ വീട്ടിലും കോട്ടയം ഷോറൂമിലും പരിശോധന നടത്തി. സിസിസി ടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ നിരവധി തവണ സംഭവം നടന്ന ഫ്ളോറിലെ വസ്ത്രം മാറുന്ന മുറിയില്‍ കയറിപ്പോകുന്നത് കണ്ടെത്തി. ഇയാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട് എന്നാല്‍, സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഉന്നതതല മാനേജ്മെന്റ് വലിയ ഇടപെടലുകളാണ് നടത്തുവെന്നും ആരോപണം ഉയരുന്നു . സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെടുന്നുണ്ടെന്നും ആരോപണം പരാതിക്കാരെ സ്വാധീനിക്കാനും പരാതി ഇല്ലാതാക്കാനുമുള്ള ശ്രമവും നടന്നു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (4 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (4 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (4 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (5 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (6 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (8 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (8 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (8 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (8 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (8 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (8 hours ago)

Malayali Vartha Recommends