Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

കളികള്‍ മാറുമ്പോള്‍... സ്വപ്ന സുരേഷിന്റെ മൊഴിയുടെ സത്യാവസ്ഥ തേടി ഇഡി അന്വേഷണം കടുപ്പിക്കുന്നു; ജയിലറുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യണമെന്ന് ഇ.ഡി. പറയുമ്പോള്‍ പറ്റില്ലെന്ന് ജയില്‍ വകുപ്പ്; അതേസമയം അവിടപ്പറയുന്നത് വേറെ ഇവിടെപ്പറയുന്നത് വേറെ എന്ന സ്റ്റൈലില്‍ സ്വപ്ന സുരേഷ്

12 DECEMBER 2020 08:45 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി നാട്ടില്‍ തീപിടിച്ചിരിക്കുകയാണ്. ആ മൊഴിയില്‍ പല ഉന്നതരുമുണ്ടെന്നാണ് പറയുന്നത്. അതിന്റെ വാസ്തവമറിയാന്‍ ഇഡി നീക്കം തുടങ്ങി. ഈ വിവാദത്തിലെ വാസ്തവമറിയാന്‍ സ്വപ്‌നയെയും സരിത്തിനെയും ജയിലുദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ചോദ്യംചെയ്യാന്‍ അനുമതി തേടി ഇ.ഡി. ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ശബ്ദരേഖ ചോര്‍ന്ന സാഹചര്യത്തില്‍ ഒരു തവണ ജയിലധികൃതരുടെ സാന്നിധ്യം ഒഴിവാക്കണമെന്നാണ് ഇ.ഡിയുടെ ആവശ്യം.

അതേസമയം, ജയിലില്‍ കഴിയുന്നയാളെ തങ്ങളുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യാന്‍ വ്യവസ്ഥയില്ലെന്ന് ജയില്‍വകുപ്പ് വ്യക്തമാക്കുന്നു. കോടതിക്കു ചട്ടങ്ങള്‍ക്കു വിരുദ്ധമായ ഉത്തരവിടാനാകില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍, ജയിലില്‍ സുരക്ഷാഭീഷണിയുണ്ടെന്നു സ്വപ്‌ന നേരിട്ടു കോടതിയെ അറിയിച്ചതു പിന്നീട് മാറ്റിപ്പറഞ്ഞതിന്റെ കാരണമറിയാന്‍ ചോദ്യം ചെയ്യല്‍ ജയിലധികൃതരുടെ സാന്നിധ്യമില്ലാതെ സംസാരിക്കേണ്ടത് അനിവാര്യമാണെന്ന് ഇ.ഡി. വാദിക്കുന്നു.

അവിടപ്പറയുന്നത് വേറെ ഇവിടെപ്പറയുന്നത് വേറെ എന്ന സ്വപ്നയുടെ ഒന്നൊന്നര നീക്കത്തില്‍ എല്ലാവരും അമ്പരന്നിരിക്കുകയാണ്. സ്വപ്‌ന സുരേഷിന്റെ പല പ്രവൃത്തികളും മൊഴികളും അന്വേഷണം വഴിതെറ്റിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു. ചോദ്യത്തിനു നേരിട്ടു മറുപടി നല്‍കാതെ മറ്റു പലതും പറയുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. വിവിധ എജന്‍സികളുടെ ഒരേ ചോദ്യത്തിനു പലവിധമാണ് ഉത്തരം. സ്വര്‍ണക്കടത്തിനെപ്പറ്റി ചോദിക്കുമ്പോള്‍ മറ്റു പലതും പറയുന്നു.

കസ്റ്റംസ് കേസില്‍ അപ്രതീക്ഷിതമായി 164ാം വകുപ്പുപ്രകാരം മൊഴി നല്‍കിയതും അതില്‍ പല ഉന്നതരുടെയും പേരുകള്‍ വെളിപ്പെടുത്തിയതും ജയിലില്‍ തനിക്കു സുരക്ഷാ ഭീഷണിയുണ്ടെന്നു മജിസ്‌ട്രേറ്റിനോടു നേരിട്ടു പറഞ്ഞതും പിന്നീടു ദക്ഷിണമേഖലാ ഡി.ഐ.ജിയോടു മാറ്റിപ്പറഞ്ഞതും സ്വപ്‌നയുടെ ശബ്ദരേഖ പുറത്തായതുമെല്ലാം ആസൂത്രിതമാണോ എന്നാണു പരിശോധിക്കുന്നത്.

ലോക്കറില്‍ കണ്ടെത്തിയ പണം കമ്മീഷനാണെന്നു കസ്റ്റംസിനോടു പറഞ്ഞ സ്വപ്‌ന, അതു കൈക്കൂലിപ്പണമെന്നാണ് ഇ.ഡിയോടു പറഞ്ഞത്. കോടതിയില്‍ അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കാനാണ് ഇതെന്നാണു വിലയിരുത്തല്‍. പ്രമുഖരുടെ പേരു പറയാന്‍ അന്വേഷണസംഘം നിര്‍ബന്ധിച്ചെന്നായിരുന്നു ഒരിക്കല്‍ പരാതി. പിന്നീടതു നിഷേധിച്ച് എം. ശിവശങ്കറിനു പങ്കുണ്ടെന്നു സമ്മതിച്ചു. അടിക്കടി അഭിഭാഷകനെ മാറ്റുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടിക്കടി മൊഴി മാറ്റുന്നതിനാല്‍ സ്വപ്‌നയെ വിശ്വാസത്തിലെടുക്കാന്‍ കഴിയാതെയാണു വക്കാലത്ത് ഒഴിഞ്ഞതെന്ന് അഭിഭാഷകര്‍ പറയുന്നു.

ഉന്നത ഉദ്യോഗസ്ഥര്‍, മന്ത്രിമാരുള്‍പ്പെടെ രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍ തുടങ്ങിയവരെപ്പറ്റി സ്വപ്‌ന പറയുന്നുണ്ട്. തെളിവു നല്‍കാത്തതിനാല്‍ പലതും വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. അന്വേഷണം തങ്ങളിലൊതുങ്ങുന്നത് ഒഴിവാക്കി അന്വേഷകരെ വട്ടംചുറ്റിക്കാനുള്ള തന്ത്രമാണെന്നും സംശയിക്കുന്നു. സ്വപ്‌ന തനിക്കു പരിചയമുള്ളവരുടെയെല്ലാം പേരു പറയുന്നുണ്ട്. അന്വേഷണം ശരിയായ ദിശയിലല്ലെന്നാരോപിച്ച് ജയിലില്‍നിന്ന് ഇറങ്ങാമെന്നാകും പ്രതീക്ഷ. ചോദ്യത്തില്‍ നിന്നു മാറി സ്വപ്‌ന കാടുകയറിയാലും ഉത്തരംകിട്ടുന്നതുവരെ ചോദ്യം ആവര്‍ത്തിക്കുകയാണെന്നും അന്വേഷണ സംഘം പറയുന്നു.

വിയ്യൂര്‍ ജയിലില്‍നിന്ന് അട്ടക്കുളങ്ങരയില്‍ എത്തിയശേഷം കഴിഞ്ഞ 19നു ജയിലില്‍ തനിക്കു യാതൊരു ഭീഷണിയുമില്ലെന്നു ഡി.ഐ.ജിക്ക് എഴുതി നല്‍കിയിരുന്നു. എന്നാല്‍, തനിക്കു തുടര്‍ച്ചയായി ഭീഷണിയുണ്ടെന്നാണ് 25നു കോടതിയില്‍ പറഞ്ഞത്. വിയ്യൂരില്‍ സാധാരണ തടവുകാരിയായി പരിഗണിച്ചിരുന്നില്ലെന്നും മറ്റുള്ളവരോട് ഇടപെടാന്‍ അനുവദിക്കാതെ അകറ്റിനിര്‍ത്തിയതു മാനസിക സമ്മര്‍ദമുണ്ടാക്കിയെന്നും സ്വപ്‌ന രേഖാമൂലം പരാതിപ്പെട്ടിരുന്നു. ഇങ്ങനെ സ്വപ്ന അടിക്കടി നിലപാട് മാറുന്നത് അന്വേഷണ സംഘത്തേയും കുഴയ്ക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (4 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (11 minutes ago)

ആഘോഷവുമായി രാജ്യം  (18 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (22 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (41 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (51 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

Malayali Vartha Recommends