Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.. രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഉറക്കമൊഴിച്ചത് മിച്ചം... നിലമ്പൂര്‍ അപ്പന്‍കാപ്പ് കോളനിയില്‍ അര്‍ധരാത്രിയിലെത്തിയ പി.വി അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞെന്ന് വാര്‍ത്ത; അര്‍ധ രാത്രിയില്‍ ഉള്‍ഗ്രാമത്തിലുള്ള ആദിവാസി കോളനിയില്‍ എംഎല്‍എ എന്തിനെത്തിയെന്ന ചോദ്യം വീഡിയോ സഹിതം പുറത്ത് വന്നതോടെ സാക്ഷാല്‍ എംഎല്‍എ തന്നെ രംഗത്തെത്തി

12 DECEMBER 2020 08:55 AM IST
മലയാളി വാര്‍ത്ത

More Stories...

രണ്ട് ദിവസത്തെ തെരച്ചിലിനൊടുവില്‍... നാട്ടുകാര്‍ നോക്കി നില്‍ക്കെ പുഴയില്‍ ചാടിയ പ്രശസ്ത ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി

കസ്റ്റംസ് ഉദ്യോഗസ്ഥയുടെ മുഖത്ത് ബാഗ് വലിച്ചെറിഞ്ഞ് മന്ത്രി വീണാ ജോർജിൻ്റെ ആറാട്ട്.. തൂക്കിയെടുത്ത് കസ്റ്റംസ്,CCTVയിൽ എല്ലാം

നിമിഷപ്രിയയെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി അറ്റോണി ജനറലിന് നോട്ടീസ് അയച്ചു....

സങ്കടക്കാഴ്ചയായി...ഒഴുക്കില്‍പെട്ട മകളെയും ബന്ധുവിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കയത്തില്‍ അകപ്പെട്ട് മരിച്ചുല്‍ അകപ്പെട്ട് മരിച്ചു

കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കെട്ടിടഭാഗം ഇടിഞ്ഞുണ്ടായ അപകടം... മരിച്ച ബിന്ദുവിന്റെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.... ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കും

പലപ്പോഴും വിവാദങ്ങളിലിടം പിടിക്കുന്ന പി.വി. അന്‍വര്‍ എംഎല്‍എയുടെ പേരില്‍ മറ്റൊരു വിവാദം കൂടി. നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ പി.വി അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം എന്നാണ് രാവിലെ മുതല്‍ വാര്‍ത്ത വന്നത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. അര്‍ധരാത്രിയില്‍ ഉള്‍ഗ്രാമത്തിലുള്ള ആദിവാസി കോളനിയില്‍ എംഎല്‍എ എത്തിയത് ദുരുദ്ദേശത്തോടെ ആണെന്നാണ് ആരോപണം ഉയര്‍ന്നു.

എംഎല്‍എയെ തടഞ്ഞതിന് പിന്നാലെ സ്ഥലത്ത് സംഘടിച്ച എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പി.വി. അന്‍വറിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത യുഡിഎഫ് പ്രവര്‍ത്തകനെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ചാനല്‍ വാര്‍ത്തകളോടൊപ്പം വീഡിയോയും വന്നു. അതോടെ എംഎല്‍എ അര്‍ധരാത്രിയില്‍ ഉള്‍നാടന്‍ കോളനിയില്‍ എന്തിനെത്തിയെന്ന ചോദ്യവും കടുത്തു.

എന്നാല്‍ കൂട്ടയടിക്കൊടുവില്‍ ചാനലുകളിലെത്തിയ പിവി അന്‍വര്‍ മറ്റൊരു കഥയാണ് പറഞ്ഞത്. നിലമ്പൂര്‍ അപ്പന്‍കാപ്പ് കോളനിയില്‍ രാത്രി പോയിട്ടില്ലെന്നാണ് അന്‍വര്‍ പറഞ്ഞത്. തനിക്ക് നേരെ നടന്നത് വധശ്രമമാണെന്നും, പിന്നില്‍ ആര്യാടന്റെ ഗുണ്ടകളാണെന്നും പി.വി. അന്‍വര്‍ എംഎല്‍എ പ്രതികരിച്ചു. ശാരീരികമായി ആക്രമിച്ച് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഇല്ലാതാക്കാനാണ് ശ്രമമെന്നും അന്‍വര്‍ ആരോപിച്ചു. ഇതോടെ ഏത് വിശ്വസിക്കണം ഏത് വിശ്വസിക്കേണ്ട എന്ന അവസ്ഥയിലാണ് മലയാളികള്‍.

അതേസമയം പി വി അന്‍വര്‍ എംഎല്‍എയെ വാഹനം തടഞ്ഞ് കൈയേറ്റം ചെയ്‌തെന്നാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. പോത്തുകല്‍ പഞ്ചായത്തിലെ അപ്പന്‍കാപ്പ് കോളനിക്കു സമീപത്തെ മേലെ മുണ്ടേരിക്ക് സമീപം അബ്ദു എന്നയാളും മകനും 30ഓളം പേരും ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണു പരാതി. കോണ്‍ഗ്രസ്‌യുഡിഎഫ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. എംഎല്‍എയുടെ ഔദ്യോഗിക വാഹനത്തില്‍ പ്രദേശത്തെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ പോവുന്നതിനിടെ ബൈക്ക് മുന്നിലിട്ട് സഞ്ചാര സ്വാതന്ത്രൃം തടസപ്പെടുത്തി ആക്രമിച്ചെന്നാണ് കേസ്.

അതേസമയം വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തുകയും പി.വി. അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി പോത്തുകല്‍ പോലിസ് പറഞ്ഞു. ഐപിസി 143, 147,148 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി പ്രവര്‍ത്തകര്‍ പുലര്‍ച്ചെ ഒരു മണിക്ക് പോത്തുകല്ലില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് എല്ലാ വാര്‍ഡുകളിലും പ്രതിഷേധ പ്രകടനങ്ങളും നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ജനങ്ങള്‍ തടഞ്ഞ വിഷയത്തില്‍ അന്‍വര്‍ അതിരൂക്ഷമായാണ് പ്രതികരിച്ചത്. നിലമ്പൂരിലെ ജനങ്ങള്‍ പതിനാരായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച ജനപ്രതിനിധിയാണു താനെന്നും തനിക്ക് രാത്രി പത്ത് കഴിഞ്ഞാല്‍ എന്റെ മണ്ഡലത്തിലൂടെ സഞ്ചാര സ്വാതന്ത്ര്യമില്ലേയെന്നും പി വി അന്‍വര്‍ ചോദിച്ചു. 'മുണ്ടേരി ആര്യാടന്റെ തട്ടകമാണെന്ന് അറിയില്ലേ. ഇവിടെ നിന്ന് ജീവനോടെ പോവില്ല' എന്ന വധഭീഷണിയും മുഴക്കിയായിരുന്നു ആര്യാടന്റെ കൂലി പട്ടാളത്തിന്റെ ആക്രമണം. നിന്നെയൊന്നും ഭയന്ന് ഒരിഞ്ച് പിന്നോട്ട് മാറില്ല. പരാജയഭീതി ഉണ്ടെങ്കില്‍ അക്രമമാവരുത് മറുപടി. കാലം മാറി. ജനങ്ങള്‍ ഇന്ന് എനിക്കൊപ്പമുണ്ട്. ഓര്‍ത്താല്‍ നന്ന് എന്നും പി വി അന്‍വര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. വാഹനം തടഞ്ഞ് ആക്രമിക്കുന്നതെന്ന് പറഞ്ഞ് വീഡിയോയും അപ് ലോഡ് ചെയ്തിട്ടുണ്ട്.

അതേസമയം മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് അര്‍ദ്ധരാത്രി എംഎല്‍എ എത്തിയത് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. എന്തായാലും അര്‍ധരാത്രിയിലെ കൂട്ടയടി നേരം പുലര്‍ന്നതോടെ പല കഥയായി മാറി. ഇതിന്റെ ക്ലൈമാക്‌സ് എന്താകുമെന്ന് ആര്‍ക്കും ഒരു നിശ്ചയോം ഇല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (21 minutes ago)

കസ്റ്റംസ് ഉദ്യോഗസ്ഥയുടെ മുഖത്ത് ബാഗ് വലിച്ചെറിഞ്ഞ് മന്ത്രി വീണാ ജോർജിൻ്റെ ആറാട്ട്.. തൂക്കിയെടുത്ത് കസ്റ്റംസ്,CCTVയിൽ എല്ലാം  (41 minutes ago)

തിങ്കളാഴ്ച കേസ് പരിഗണിക്കും  (1 hour ago)

ഇരട്ടഗോളുമായി മെസി....  (1 hour ago)

ഒഴുക്കില്‍പെട്ട മകളെയും ബന്ധുവിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ്  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (2 hours ago)

മരിച്ച ബിന്ദുവിന്റെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.... ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കും  (2 hours ago)

മലയാളി യുവതിയേയും മകളെയും മരിച്ച നിലയില്‍...  (2 hours ago)

യുവാവ് മരിച്ച നിലയില്‍....  (3 hours ago)

നിമിഷപ്രിയയുടെ മോചനത്തിനായി ഗവര്‍ണറെ സന്ദര്‍ശിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും  (3 hours ago)

കൈവരിയില്ലാത്ത കോണ്‍ക്രീറ്റ് കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (3 hours ago)

ഭക്ഷ്യസസ്യപൂന്തോട്ടം സ്‌കൂളുകളില്‍  (3 hours ago)

നിപ പരിശോധനഫലം നെഗറ്റീവ്  (3 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി...  (4 hours ago)

റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

Malayali Vartha Recommends