സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ വശീകരിച്ച് പീഡിപ്പിക്കും; ഫോണില്‍ നിന്നും കണ്ടെത്തിയത് 12നും 18നും ഇടയില്‍ പ്രായമുള്ള നിരവധി പെണ്‍കുട്ടികളുടെ വിലാസവും നഗ്നചിത്രങ്ങളും വിഡിയോകളും, യുവാവിനെതിരെ ഒരു പെണ്‍കുട്ടി കൂടി പരാതി നല്‍കി
സോഷ്യൽമീഡിയ വഴി പെണ്‍കുട്ടികളെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിടിയിലായ യുവാവിനെതിരെ ഒരു പെണ്‍കുട്ടി കൂടി പരാതി നല്‍കുകയുണ്ടായി. കൊണ്ടോട്ടി പ്രദേശത്തെ 14കാരിയാണ് പൊന്നാനി ടി.ബി ആശുപത്രി ബീച്ചില്‍ മാറാപ്പിന്‍റകത്ത് വീട്ടില്‍ ജാബിറിനെതിരെ (21) പാരാതി നല്‍കിയത്. 16കാരിയായ പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഞായറാഴ്ച ബന്ധുക്കള്‍ നടത്തിയ പരാതിയിലാണ് ജാബിര്‍ പോലീസ് പിടിയിലായത്. ഇതേതുടർന്ന് പെണ്‍കുട്ടിയെ കോട്ടക്കലില്‍നിന്ന് പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് പിന്നില്‍ ജാബിര്‍ ആണെന്ന് വ്യക്തമായത്.
യുവാവിന്റെ ഫോണില്‍ 12നും 18നും ഇടയില്‍ പ്രായമുള്ള നിരവധി പെണ്‍കുട്ടികളുടെ വിലാസവും നഗ്നചിത്രങ്ങളും വിഡിയോകളും പോലീസ് കണ്ടെത്തിയിരുന്നു. ഇതു മുന്‍നിര്‍ത്തി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മേഖലയിലെ ഒരു പെണ്‍കുട്ടി ജാബിറിെന്‍റ ചതിയില്‍പെട്ടത് വ്യക്തമായയത്.
പ്രണയം നടിച്ച് രണ്ട് പെണ്‍കുട്ടികളില്‍നിന്നായി ജാബിര്‍ രണ്ട് ജോഡി കമ്മല്‍, ഒരു മോതിരം, ഒരു മാല എന്നിവയും കൈക്കലാക്കിയിരുന്നു. ഒമ്പതാം ക്ലാസ് വരെ പഠിച്ച യുവാവ് ബൈക്കില്‍ കറങ്ങാനും ആര്‍ഭാടജീവിതം നയിക്കാനുമാണ് പെണ്‍കുട്ടികളുടെ കയ്യിൽ നിന്നും ഇത്തരത്തിൽ സ്വര്‍ണം കൈക്കലാക്കിയിരുന്നത്.
ഇതുകൂടാതെ തെക്കന്‍ ജില്ലകളിലെ നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ സൗഹൃദവലയത്തിലുണ്ട്. കൊല്ലത്തുള്ള ഒരു പെണ്‍കുട്ടി ഇയാളുടെ കെണിയില്‍പെട്ടതായി പൊലീസ് കണ്ടെത്തുകയുണ്ടായി. പോലീസ് അറസ്റ്റ് ചെയ്ത ജാബിർ നിലവില്‍ റിമാന്‍ഡിലാണ്.
https://www.facebook.com/Malayalivartha