Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ ശുഭാംശുവിനും സംഘത്തിനും യാത്രയയപ്പ് നല്‍കി... ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെടും


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...

വാഗമണ്‍ മയക്കുമരുന്ന് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ആരൊക്കെ? .... 12 യുവതികള്‍ ഉള്‍പ്പെടെ 58 പേര്‍ കസ്റ്റഡിയിലായ കേസില്‍ രക്തപരിശോധനാ ഫലം പുറത്തുവരാനിരിക്കെ ഞെട്ടിക്കുന്ന സൂചനകള്‍ പുറത്തു വരുന്നു.....

23 DECEMBER 2020 10:12 AM IST
മലയാളി വാര്‍ത്ത

വാഗമണ്‍ മയക്കുമരുന്ന് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ആരൊക്കെ? 12 യുവതികള്‍ ഉള്‍പ്പെടെ 58 പേര്‍ കസ്റ്റഡിയിലായ കേസില്‍ രക്തപരിശോധനാ ഫലം പുറത്തുവരാനിരിക്കെ ഞെട്ടിക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. മുന്തിയ ശമ്പളം പറ്റുന്ന ബംഗളൂരു ടെക്കികള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, സീരിയല്‍ നടി, സിനിമാ സംവിധായകര്‍ തുടങ്ങിയവരൊക്കെയാണ് ഇവരില്‍പ്പെടുന്നു. ഇതേ സംഘത്തിലെ ചിലര്‍ മുന്‍പ് കൊച്ചിയിലും കുമരകത്തും സമാനമായ രീതിയില്‍ മയക്കുമരുന്ന് നിശാപാര്‍ട്ടികളിലും പങ്കെടുത്തിരുന്നു.

കോഴിക്കോട് ബന്ധമുള്ള ബാംഗളൂര്‍ മയക്കുമരുന്നു സംഘമാണ് ഇത്തരത്തില്‍ നിശാപാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്നതെന്നും ക്രിസ്മസ് പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി നാലിടത്തു കൂടി സമാനമായ ആഘോഷം വിപുലമായി നടത്താനുമായിരുന്നുനീക്കമെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.

ഇതിനായി വാഗമണ്‍ കേന്ദ്രീകരിച്ചുള്ള വിവിധ റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും ഇതേ സംഘം അന്വേഷണങ്ങള്‍ നടത്തിയിരുന്നു. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ-കുമരകം വേമ്പനാട്ട് കായലിലെ വഞ്ചികളില്‍ നിശാപാര്‍ട്ടി നടത്താനുള്ള നീക്കങ്ങള്‍ പോലീസും നാര്‍ക്കോട്ടിക്സ് വിഭാഗവുംമാസങ്ങള്‍ക്കു മുന്‍പ് അറിഞ്ഞിരുന്നു.

ഇതേ തുടര്‍ന്നാണ് വാഗമണ്‍, പീരുമേട്, എലപ്പാറ എന്നിവിങ്ങളില്‍ ആളൊഴിഞ്ഞ വീടുകളും ഹോം സ്റ്റേകളും കേന്ദീകരിച്ച് ആഴ്ചകള്‍ നീളുന്ന നിശാപാര്‍ട്ടികള്‍ക്ക് ആലോചന നടത്തിയത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് മുതല്‍ അടഞ്ഞുപോയ വാഗമണ്‍ റിസോര്‍ട്ടുകളില്‍ ചിലത് ഇതിനായി തുറന്നുകൊടുക്കാന്‍ തയാറായതോടെയാണ് ആഘോഷ പാര്‍ട്ടികള്‍ക്ക് വാഗണണില്‍ തുടക്കമായത്.


മയക്കുമരുന്നിനൊപ്പം പെണ്‍വാണിഭവും ഇതിനു പിന്നിലുണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്റ്റിലായ യുവതികളില്‍ നാലു പേര്‍ കാമുകന്‍മാര്‍ക്കൊപ്പമാണ് ബാംഗളൂരിലെത്തിയത്.സംഘത്തില്‍ മയലാളികള്‍ക്കു പുറമെ ഒരു തമിഴനും രണ്ടു കന്നഡക്കാരും ഒരും മുംബൈ സ്വദേശിയുമുണ്ടെന്നറിയുന്നു. മൂന്നു യുവതികളെ മുമ്പും സമാനമായ രീതിയില്‍ വാണിഭക്കേസുകളില്‍ പിടിക്കപ്പെട്ടവരുമുണ്ട്.
കേരളത്തിലെ പ്രമുഖ കുടുംബങ്ങളില്‍ സാമ്പത്തിക ഭദ്രയുള്ളവരാണ് അറസ്റ്റിലായ ഏറെപ്പേരും. വന്‍കിട വ്യവാസായിയുടെയും അധ്യാപക ദമ്പതികളുടെയും മകളും ഇതില്‍പ്പെടുന്നതായാണ് സൂചന.

രണ്ടു യൂണിവേഴ്സിറ്റി ഗവേഷക വിദ്യാര്‍ഥികളും പിടിയിലാവരില്‍പ്പെടുന്നു. സംഘത്തിന്റെ വേരുകള്‍ ചികയാന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. പിടിയിലായ ഏറെപ്പേര്‍ ഒന്നിലേറെ ഫോണുകളും ഒട്ടേറെ സിമ്മുകളുമുണ്ടായിരുന്നു. ഇത്തരം ബിസിനസിനു മാത്രമായി പ്രത്യേകം ഇ മെയിലുകളും ഇവര്‍ക്കുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വാഗമണ്ണില്‍ എത്തുന്ന ദിവസങ്ങളില്‍ ഇവരുടെ ആശയവിനിമയം അന്വേഷണവിധേയമാക്കുമ്പോള്‍ വന്‍ മയക്കുമരുന്നു വ്യാപാരത്തിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

അവിവാഹിതരായ പെണ്‍മക്കളുടെ ഭാവിയോര്‍ത്ത് പേരുവിവരങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ പോലീസില്‍ ഉന്നതമായ സ്വാധീനം ചെലുത്തുന്നുണ്ട്. യുവതികളില്‍ നഴ്സിംഗ് പാരാമെഡിക്കല്‍ കോഴ്സുകളില്‍ പഠിക്കുന്നവരുമുള്ളതായി പറയുന്നു.
കോവിഡ് നിയന്ത്രണകാലത്തും വാഗമണിലെ ചില ഹോം സ്റ്റേകളില്‍ ബാംഗളൂരില്‍ നിന്നുള്ള മലയാളി ടെക്കി യുവതീ യുവാക്കള്‍ ആഴ്ചകളോളം രഹസ്യ താമസം നടത്തിയിരുന്നതായാണ് പോലീസ് സംശയിക്കുന്നത്.

ഇതേ സംഘം കാന്തല്ലൂര്‍, മറയൂര്‍, വട്ടവട മേഖലകളിലെ ഹോം സ്റ്റേകളിലും തമ്പടിച്ചിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള യുവതീയുവാക്കള്‍ ഏറെക്കാലമായി മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്നു. പിടിയിലായ യുവതികളില്‍ ചിലര്‍ മയക്കുമരുന്ന് കാരിയര്‍മാരായിരുന്നുവെന്നും ബംഗളൂരിലും കേരളത്തിലും ഇവര്‍ മുഖേന മയക്കുമരുന്ന് വിതരണം നടന്നിരുന്നതായും പോലീസ് പറയുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുളിക്കുന്നതിനിടെ യുവാവ് മുങ്ങി ....  (10 minutes ago)

ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചു....  (33 minutes ago)

മേജര്‍ ലീഗ് സോക്കറില്‍ തുടര്‍ച്ചയായ അഞ്ച് കളിയില്‍ ഇരട്ടഗോളുമായി..  (49 minutes ago)

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം....  (1 hour ago)

അനധികൃത വോട്ടര്‍മാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യമൊട്ടാകെ വോട്ടര്‍പട്ടിക...  (1 hour ago)

പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക  (1 hour ago)

പിഎസ്ജിയെ മൂന്ന് ഗോളിന് തകര്‍ത്താണ് ചെല്‍സിയുടെ കുതിപ്പ്...  (1 hour ago)

രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ഹാട്രിക് മോഹിച്ചെത്തിയ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസിനെ  (1 hour ago)

മുഖ്യമന്ത്രി മടങ്ങിവന്ന ശേഷം ചര്‍ച്ച ആലോചിക്കും.  (1 hour ago)

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല  (2 hours ago)

ഇന്ന് വൈകുന്നേരം 4.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് ...  (2 hours ago)

നവഗ്രഹ ക്ഷേത്രത്തിന്റെ താഴികക്കുടവും പ്രതിഷ്ഠിച്ചു  (2 hours ago)

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം .....  (2 hours ago)

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (8 hours ago)

Malayali Vartha Recommends