Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

വാഗമണ്‍ മയക്കുമരുന്ന് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ആരൊക്കെ? .... 12 യുവതികള്‍ ഉള്‍പ്പെടെ 58 പേര്‍ കസ്റ്റഡിയിലായ കേസില്‍ രക്തപരിശോധനാ ഫലം പുറത്തുവരാനിരിക്കെ ഞെട്ടിക്കുന്ന സൂചനകള്‍ പുറത്തു വരുന്നു.....

23 DECEMBER 2020 10:12 AM IST
മലയാളി വാര്‍ത്ത

വാഗമണ്‍ മയക്കുമരുന്ന് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ആരൊക്കെ? 12 യുവതികള്‍ ഉള്‍പ്പെടെ 58 പേര്‍ കസ്റ്റഡിയിലായ കേസില്‍ രക്തപരിശോധനാ ഫലം പുറത്തുവരാനിരിക്കെ ഞെട്ടിക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. മുന്തിയ ശമ്പളം പറ്റുന്ന ബംഗളൂരു ടെക്കികള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, സീരിയല്‍ നടി, സിനിമാ സംവിധായകര്‍ തുടങ്ങിയവരൊക്കെയാണ് ഇവരില്‍പ്പെടുന്നു. ഇതേ സംഘത്തിലെ ചിലര്‍ മുന്‍പ് കൊച്ചിയിലും കുമരകത്തും സമാനമായ രീതിയില്‍ മയക്കുമരുന്ന് നിശാപാര്‍ട്ടികളിലും പങ്കെടുത്തിരുന്നു.

കോഴിക്കോട് ബന്ധമുള്ള ബാംഗളൂര്‍ മയക്കുമരുന്നു സംഘമാണ് ഇത്തരത്തില്‍ നിശാപാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്നതെന്നും ക്രിസ്മസ് പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി നാലിടത്തു കൂടി സമാനമായ ആഘോഷം വിപുലമായി നടത്താനുമായിരുന്നുനീക്കമെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.

ഇതിനായി വാഗമണ്‍ കേന്ദ്രീകരിച്ചുള്ള വിവിധ റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും ഇതേ സംഘം അന്വേഷണങ്ങള്‍ നടത്തിയിരുന്നു. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ-കുമരകം വേമ്പനാട്ട് കായലിലെ വഞ്ചികളില്‍ നിശാപാര്‍ട്ടി നടത്താനുള്ള നീക്കങ്ങള്‍ പോലീസും നാര്‍ക്കോട്ടിക്സ് വിഭാഗവുംമാസങ്ങള്‍ക്കു മുന്‍പ് അറിഞ്ഞിരുന്നു.

ഇതേ തുടര്‍ന്നാണ് വാഗമണ്‍, പീരുമേട്, എലപ്പാറ എന്നിവിങ്ങളില്‍ ആളൊഴിഞ്ഞ വീടുകളും ഹോം സ്റ്റേകളും കേന്ദീകരിച്ച് ആഴ്ചകള്‍ നീളുന്ന നിശാപാര്‍ട്ടികള്‍ക്ക് ആലോചന നടത്തിയത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് മുതല്‍ അടഞ്ഞുപോയ വാഗമണ്‍ റിസോര്‍ട്ടുകളില്‍ ചിലത് ഇതിനായി തുറന്നുകൊടുക്കാന്‍ തയാറായതോടെയാണ് ആഘോഷ പാര്‍ട്ടികള്‍ക്ക് വാഗണണില്‍ തുടക്കമായത്.


മയക്കുമരുന്നിനൊപ്പം പെണ്‍വാണിഭവും ഇതിനു പിന്നിലുണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്റ്റിലായ യുവതികളില്‍ നാലു പേര്‍ കാമുകന്‍മാര്‍ക്കൊപ്പമാണ് ബാംഗളൂരിലെത്തിയത്.സംഘത്തില്‍ മയലാളികള്‍ക്കു പുറമെ ഒരു തമിഴനും രണ്ടു കന്നഡക്കാരും ഒരും മുംബൈ സ്വദേശിയുമുണ്ടെന്നറിയുന്നു. മൂന്നു യുവതികളെ മുമ്പും സമാനമായ രീതിയില്‍ വാണിഭക്കേസുകളില്‍ പിടിക്കപ്പെട്ടവരുമുണ്ട്.
കേരളത്തിലെ പ്രമുഖ കുടുംബങ്ങളില്‍ സാമ്പത്തിക ഭദ്രയുള്ളവരാണ് അറസ്റ്റിലായ ഏറെപ്പേരും. വന്‍കിട വ്യവാസായിയുടെയും അധ്യാപക ദമ്പതികളുടെയും മകളും ഇതില്‍പ്പെടുന്നതായാണ് സൂചന.

രണ്ടു യൂണിവേഴ്സിറ്റി ഗവേഷക വിദ്യാര്‍ഥികളും പിടിയിലാവരില്‍പ്പെടുന്നു. സംഘത്തിന്റെ വേരുകള്‍ ചികയാന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. പിടിയിലായ ഏറെപ്പേര്‍ ഒന്നിലേറെ ഫോണുകളും ഒട്ടേറെ സിമ്മുകളുമുണ്ടായിരുന്നു. ഇത്തരം ബിസിനസിനു മാത്രമായി പ്രത്യേകം ഇ മെയിലുകളും ഇവര്‍ക്കുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വാഗമണ്ണില്‍ എത്തുന്ന ദിവസങ്ങളില്‍ ഇവരുടെ ആശയവിനിമയം അന്വേഷണവിധേയമാക്കുമ്പോള്‍ വന്‍ മയക്കുമരുന്നു വ്യാപാരത്തിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

അവിവാഹിതരായ പെണ്‍മക്കളുടെ ഭാവിയോര്‍ത്ത് പേരുവിവരങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ പോലീസില്‍ ഉന്നതമായ സ്വാധീനം ചെലുത്തുന്നുണ്ട്. യുവതികളില്‍ നഴ്സിംഗ് പാരാമെഡിക്കല്‍ കോഴ്സുകളില്‍ പഠിക്കുന്നവരുമുള്ളതായി പറയുന്നു.
കോവിഡ് നിയന്ത്രണകാലത്തും വാഗമണിലെ ചില ഹോം സ്റ്റേകളില്‍ ബാംഗളൂരില്‍ നിന്നുള്ള മലയാളി ടെക്കി യുവതീ യുവാക്കള്‍ ആഴ്ചകളോളം രഹസ്യ താമസം നടത്തിയിരുന്നതായാണ് പോലീസ് സംശയിക്കുന്നത്.

ഇതേ സംഘം കാന്തല്ലൂര്‍, മറയൂര്‍, വട്ടവട മേഖലകളിലെ ഹോം സ്റ്റേകളിലും തമ്പടിച്ചിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള യുവതീയുവാക്കള്‍ ഏറെക്കാലമായി മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്നു. പിടിയിലായ യുവതികളില്‍ ചിലര്‍ മയക്കുമരുന്ന് കാരിയര്‍മാരായിരുന്നുവെന്നും ബംഗളൂരിലും കേരളത്തിലും ഇവര്‍ മുഖേന മയക്കുമരുന്ന് വിതരണം നടന്നിരുന്നതായും പോലീസ് പറയുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (2 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (2 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (2 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (2 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (3 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (3 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (5 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (5 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (5 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (5 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (5 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (5 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (6 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (6 hours ago)

Malayali Vartha Recommends