സ്ഥാനാര്‍ഥിയുടെ പേര് ബാലറ്റ് പെട്ടിയിലിട്ടപ്പോൾ ആ അബദ്ധം മനസിലായി ; ആള് മാറി വോട്ട് ചെയ്ത് ബിജെപിയുടെ മുതിര്‍ന്ന അംഗം; ഒടുവിൽ കലഹം

പാലക്കാട് നഗസഭയില്‍ വന്‍ കലാപം. ബിജെപിയുടെ മുതിര്‍ന്ന അംഗം പേരുമാറി വോട്ടുചെയ്തതിനെ തുടര്‍ന്ന് ആണ് പാലക്കാട് നഗസഭയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ബിജെപി ഭൂരിപക്ഷം നേടിയ പാലക്കാട് നഗസഭയില്‍ നഗരസഭാ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പിലായിരുന്നു ബിജെപിയുടെ മുതിര്‍ന്ന അംഗം പേരുമാറി വോട്ടുചെയ്തത്.
തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിര്‍ദേശമനുസരിച്ച് മാറിയ വോട്ട് അസാധുവായി വരണാധികാരി പ്രഖ്യാപിക്കുകയും ചെയ്തു . ബിജെപി നഗരസഭാധ്യക്ഷ സ്ഥാനാര്‍ഥി പ്രിയക്ക് വോട്ടുചെയ്യുന്നതിന് പകരം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉഷയുടെ പേര് എഴുതി ബിജെപി കൗണ്‍സിലര്‍ എന്‍ നടേശന്‍ ബാലറ്റ് പെട്ടിയിലിടുകയായിരുന്നു. എന്നാൽ അബദ്ധം പറ്റിയെന്നു പറഞ്ഞ് പെട്ടെന്ന് ബാലറ്റ് തിരികെ വാങ്ങി കൃത്യമായ പേരെഴുതി വോട്ടുചെയ്യുവാൻ അദ്ദേഹം ശ്രമിച്ചു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പിന്നീട് കലാപത്തിലേക്ക് നയിച്ചത് . വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം, കോണ്‍ഗ്രസ് അംഗങ്ങള്‍ വരണാധികാരികെളെ സമീപിക്കുകയും ചെയ്തു . ഈ നടപടിക്കെതിരെ ബിജെപിക്കാരുമെത്തി. വോട്ടു റദ്ദാക്കാനുളള തീരുമാനത്തിനെതിരെ ബിജെപിക്കാര്‍ ബഹളം തുടരുന്നു.
https://www.facebook.com/Malayalivartha