കനൽ അടങ്ങാത്ത മനസ്സുമായി രണ്ട് ആണ് തരികൾ മാത്രം ബാക്കിയായി... അവർക്കൊപ്പം ആ വീട്ടിൽ ബാക്കിയായി മറ്റ് ചിലത് കൂടി... അമ്മയുടെ അവസാനത്തെ വാക്കുകൾ കേട്ട് ഇടനെഞ്ചുപൊട്ടി ഇളയവൻ

ആ വീട്ടിൽ കനൽ അടങ്ങാത്ത മനസ്സുമായി രണ്ടു ആണ് തരികൾ മാത്രം ബാക്കിയായി..ഇപ്പോൾ അവർക്കൊപ്പം ആ വീട്ടിൽ ബാക്കിയായ വേറെ ചിലത് കൂടെയുണ്ട്... ആ അമ്മ അവസാനംവെച്ച ചോറും കറികളും
രാജനെ അടക്കിയതിനോട് ചേർന്ന് അമ്പിളിക്കും കുഴിയൊരുക്കിയിരുന്നു ‘‘തിരിച്ചുചെന്നിട്ട് ചോറ് വിളമ്പിക്കഴിക്കണം. ഞാൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല’’എന്നായിരുന്നു -ആംബുലൻസിൽവെച്ച് അമ്പിളി അവസാനമായി പറഞ്ഞത് എന്ന് വേദനയോടെ രഞ്ജിത്ത് ഓർക്കുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് എല്ലാവരും ചോറുണ്ണാനിരിക്കുമ്പോഴായിരുന്നു കുടിയൊഴിപ്പിക്കാനായി പോലീസ് എത്തിയത്. ടാർപോളിൻകൊണ്ട് രണ്ടു മുറികളാക്കിത്തിരിച്ച വീടിന്റെ അടുക്കളിയിൽ ആ അമ്മ അവസാനംവെച്ച ചോറും കറികളും കഞ്ഞിവെള്ളം നിറഞ്ഞ പാത്രങ്ങളും അതേപടിയിരിക്കുന്നു. അലക്കുകല്ലിൽ പാതി അലക്കിവെച്ച തുണികൾ. അമ്മയും അച്ഛനും മരിച്ച ഈ വീട്, ചൊവ്വാഴ്ച ഇവിടെ എത്തിയവരുടെ ഉള്ളുപൊള്ളിച്ചു.
അപ്പനെ അടക്കാനുള്ള കുഴി അവൻ ഒറ്റയ്ക്ക് വെട്ടുമ്പോൾ തടയാൻ ആർക്കും കഴിഞ്ഞില്ല. തടുക്കാൻ വന്നവരോട് ആ പതിനാറുകാരൻ തീനാളംപോലെ വിരൽചൂണ്ടി പറഞ്ഞു: ‘‘നിങ്ങളെല്ലാരുംകൂടിയാണ് കൊന്നത്... സാറേ... ഇനി എന്റെ അമ്മയും കൂടിയേ ബാക്കിയുള്ളൂ’’. എന്നാൽ, അപ്പന്റെ കുഴിമൂടിക്കഴിയുമ്പോഴേക്ക് ആ അമ്മയും പോയി. ആ കുടുംബം ചേർത്തുപിടിക്കാൻ നോക്കിയ അതേ മണ്ണിൽ രണ്ടു ശവക്കുഴികൾ പിറന്നു. ആർക്കും ഇറക്കിവിടാൻകഴിയാത്ത ആറടിമണ്ണിൽ അപ്പനുമമ്മയും ഒരുമിച്ചുറങ്ങി. പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മൃതദേഹങ്ങൾ ആ വീട്ടുമുറ്റത്ത് അടുത്തടുത്തായി സംസ്‌കരിക്കുമ്പോൾ മക്കളായ രാഹുലും രഞ്ജിത്തും കനലുകെടാത്ത കണ്ണുകളുമായി ആ കൂരയിൽ ബാക്കിയായി. എന്റ പപ്പയെ ഞാൻ തന്നെ അടക്കും’
വീട് എന്ന് വിളിക്കാനാകാത്ത കൂരയിൽ രണ്ടു മരണങ്ങളുടെ മരവിപ്പായിരുന്നു. ഈ മൂന്നരസെന്റിൽനിന്ന് കുടിയിറക്കാനെത്തിയവരെ പ്രതിരോധിക്കാനായി ദേഹത്ത് പെട്രോൾ ഒഴിച്ചതായിരുന്നു രാജൻ. പോലീസ് തട്ടിമാറ്റുന്നതിനിടെ രാജന്റെയും ഭാര്യ അമ്പിളിയുടെയും ദേഹത്ത് തീ പടർന്നു. രാജൻ തിങ്കളാഴ്ച വൈകീട്ടോടെ മരിച്ചു. ആരിൽനിന്നോ 1300 രൂപ കടംവാങ്ങി ആംബുലൻസിന് നൽകിയാണ് ഇളയമകൻ രഞ്ജിത്ത് മൃതദേഹം വീട്ടിലെത്തിച്ചത്. അപ്പന്റെ മൺവെട്ടിയെടുത്ത് വീട്ടുമുറ്റത്ത് അവൻ തന്നെ കുഴിവെട്ടി. അപ്പോഴേക്കും അവിടെ അടക്കംചെയ്യുന്നത് തടയാൻ പോലീസ് എത്തി. പോലീസിന്റെ പരുഷഭാവത്തിനുമുന്നിലും ‘‘എന്റപ്പനെ ഞാൻ തന്നെ അടക്കും’’ എന്ന് വീറോടെ പറഞ്ഞവൻ ആറടി മണ്ണൊരുക്കി. രഞ്ജിത്തിന്റെ ഇരുകൈകളിലും തീപ്പൊള്ളലിന്റെ പാടായിരുന്നു. ‘‘നിങ്ങളെല്ലാവരും കൂടിയാണ് എന്റപ്പനെ കൊന്നത്’’ -എന്നവൻ ആവർത്തിച്ചു. ‘‘ഇനി എന്റപ്പനെ അടക്കാനും പറ്റില്ലെന്നോ?’’ -ഇത് പറയുമ്പോഴും അമ്മ ജീവനോടെയുണ്ടെന്ന പ്രതീക്ഷ ആ മക്കൾക്കുണ്ടായിരുന്നു. പക്ഷേ, രാത്രി വൈകി -അമ്മയും മരിച്ചന്ന എത്തുകയായിരുന്നു..
https://www.facebook.com/Malayalivartha


























