കോൺഗ്രസിനെ മലർത്തിയടിച്ച് വമ്പൻ നേട്ടങ്ങൾ സ്വന്തമാക്കി ബിജെപി: ഇനിയും മയത്തിലാകാൻ പലരുമുണ്ട് : എൻഡിഎ ഇനി ചെയ്യേണ്ടത്

2020 എന്നവർഷം അവസാനിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെഅവലോകനം ചെയ്യുമ്പോൾ ബിജെപിക്ക് നേട്ടവും ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻഡിഎ) കോട്ടവും ആണെന്ന് മനസിലാക്കാൻ കഴിയും – 2020 നെ ഇത്തരത്തിൽ വിശേഷിപ്പിക്കാവുന്നതാണ്. സർക്കാരിന്റെ ഉദാരവൽക്കരണ അജൻഡയുടെ ഭാഗമായി ലേബർ കോഡുകൾ പാസാക്കി. എന്നാൽ അവയുടെ ചട്ടങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ ഇപ്പോഴും തുടരുകയാണ്. കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം അവസാനിക്കാത്തത് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന മാറ്റിവയ്ക്കുന്നതിനുൾപ്പെടെയുള്ളവയ്ക്ക് കാരണമായി. ഡൽഹിയിൽ പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തിലായിരുന്നു ഈ വർഷം തുടങ്ങിയത്. വർഷം അവസാനിക്കുമ്പോൾ ഡൽഹി അതിർത്തിയിൽ കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം ആളി കത്തുകയാണ് . രണ്ടു വിഷയങ്ങളും സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്. രണ്ടിലും സമരത്തിനുള്ള മൗലികാവകാശം കോടതി എടുത്തുപറഞ്ഞിട്ടുമുണ്ട്. എന്നാൽ ബിജെപിനേട്ടം കൊയ്തു.
മധ്യപ്രദേശിൽ ഭരണം തിരിച്ചുപിടിക്കുയുണ്ടായി. ബിഹാറിൽ പ്രബലകക്ഷിയായി ഭരണത്തുടർച്ച സാധ്യമാക്കുകയും ചെയ്തു., വിവിധ സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപ്ക്ക് വിജയമുണ്ടായി.എന്നാൽ ദേശീയതലത്തിൽ ഒന്നിച്ചുനിൽക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങൾ വിജയിക്കുന്നുമില്ല. അതൊക്കെയും പാർട്ടിക്കു പുതിയ അധ്യക്ഷനെ ലഭിച്ച വർഷത്തെ വിജയങ്ങളെന്നാണ് ബിജെപി ഇപ്പോൾ വിലയിരുത്തുന്നത് . ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചത് രാഷ്ട്രീയ അജൻഡയുടെ വിജയമായി ബിജെപി അവകാശപ്പെടുന്നുണ്ട്.
ബിജെപിയുമായി അധികാരം പങ്കിടാനില്ലെന്ന് അണ്ണാഡിഎംകെയും രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് വ്യക്തമാക്കിയതുമാണ് ബിജെപിക്കും എൻഡിഎയ്ക്കും ഉണ്ടായ പുതിയ തിരിച്ചടി. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് അകാലി ദളും ആർഎൽപിയും മുന്നണി വിട്ടു, ബിഹാർ തിരഞ്ഞെടുപ്പുകാലത്ത് മുന്നണിവിട്ട എൽജെപി ഇപ്പോൾ എവിടെയെന്ന കാര്യത്തിൽ വ്യക്തമല്ല.
ഹരിയാനയിലെ സർക്കാരിനെ നിലനിർത്തുന്ന ജെജെപിയിലും ബിജെപിക്കെതിരെ ശബ്ദങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്. ബംഗാളിൽ ഗൂർഖ ജനമുക്തി മോർച്ച ബിജെപിയുമായുള്ള സഹകരണം അവസാനിപ്പിച്ച് തൃണമൂൽപക്ഷത്തായി. എൻഡിഎകക്ഷികളും അത്യാവശ്യഘട്ടങ്ങളിൽ പാർലമെന്റിൽ സർക്കാരിനെ പിന്തുണച്ചിരുന്നവരും പോകുമ്പോഴും സർക്കാരിനു ഭീഷണിയില്ലെന്നതാണ് ബിജെപിക്ക് കൈ മുതലായിട്ടുള്ള ധൈര്യം. അതെ സമയം കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നടത്താൻ ഈ വർഷം പല തവണ ആലോചിച്ചതാണ്. സഖ്യകക്ഷികൾ വിട്ടുപോയതുൾപ്പെടെയുള്ള ഒഴിവുകൾ നികത്താനുണ്ട്. പൗരത്വ നിയമം, കശ്മീർ പ്രത്യേക പദവി ഒഴിവാക്കൽ, കാർഷിക നിയമങ്ങൾ എന്നിവ രാജ്യാന്തര തലത്തിൽ വിമർശിക്കപ്പെട്ടത് സർക്കാരിന് നയതന്ത്രപരമായ നഷ്ടങ്ങളുണ്ടാക്കി. യുഎസിൽ ഡോണൾഡ് ട്രംപിനുണ്ടായ പരാജയം മോദി സർക്കാരിന്റെയും നഷ്ടമാണ്. അതിർത്തിയിൽ ചൈനയുമായുള്ള പ്രശ്നങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാർ ഇന്ത്യയില്ലാതെ ഒപ്പുവയ്ക്കപ്പെട്ടു.ഇങ്ങനെ പരിഹരിക്കപ്പെടാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























