ലക്ഷം വീട് കോളനിയില്‍ ആഡംബര വീട് ; അയല്‍വാസികളെ തുരത്തി ഓടിക്കുന്നത് ഒരൊറ്റ ലക്ഷ്യത്തിൽ; പൊലീസ് സ്റ്റേഷനിലെത്തിയാല്‍ വസന്തയുടെ ലെവൽ വേറെ ; പോങ്ങയിലെ വസന്തയുടെ മുന്നിൽ ആലില പോലെ വിറക്കുന്നവർ ; രാജന്റെ വിഷയത്തിൽ സംഭവിച്ചത് ഇങ്ങനെ

പോങ്ങയിലെ വസന്ത! ഈ നൂറ്റാണ്ടിൽ ജീവിച്ചിരിക്കുന്ന മലയാളികൾക്ക് ഒരു ദുസ്വപ്നം പോലെ യാണ് ആ പേര്. രണ്ടു ജീവനുകൾ സ്വന്തം മക്കളുടെ മുന്നിൽ വെച്ച് ആളിപ്പടരാൻ കാരണമായതിൽ ഒരാൾ. രണ്ടുപേർ കത്തിച്ചാമ്പലായിട്ടും കലി അടങ്ങാതെ വസ്തു വകകളെ കക്ഷത്തിൽ ഒതുക്കാൻ ശ്രമിക്കുന്ന ക്രൂരയായ സ്ത്രീ. വസന്തക്ക് ഇത്തരത്തിലൊരു പര്യവേഷം ആണ് കേരളത്തിനു മുന്നിൽ ഉള്ളത്. എന്നാൽ ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഈ സ്ത്രീയെ ആ കോളനിയിലുള്ള സകലർക്കും പേടിയാണ് എന്ന വിവരം നമ്മൾ നേരത്തെ അറിഞ്ഞിരുന്നു. അതിനേക്കാളേറെ പിടിപാടുള്ള വ്യക്തിയാണ് ഇവരെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു. എന്നാൽ അറിഞ്ഞതിനും അപ്പുറമാണ് വസന്ത എന്ന സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങൾ എന്നതാണ് ഞെട്ടിക്കുന്ന സത്യം. എന്തുകൊണ്ട് വസന്ത എല്ലാവർക്കും ഒരു പേടിസ്വപ്നം ആകുന്നു. എന്താണ് വസന്തയുടെ പ്രവർത്തനങ്ങൾ. വസതന്തക്ക് മുൻപിൽ മറ്റുള്ളവർ ആലില പോലെ വിറക്കുന്നത് എന്തിന്. ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ഇതൊക്കെയാണ്.
നെയ്യാറ്റിന്‍കര പോങ്ങയില്‍ കോളനിയില്‍ പൊലീസിന്റെ കുടിയൊഴിപ്പിക്കലിന് കാരണമായ പരാതിക്കാരി വസന്തയെക്കുറിച്ച് ആക്ഷേപങ്ങളൂം പരാതികളും വ്യാപകമാകുകയാണ്. പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്താന്‍ നെട്ടോട്ടം നടത്തുന്ന സ്ത്രീ. ലക്ഷംവീട് കോളനിയില്‍ ആഡംബര വീട് പണിത് വിലസിയ വസന്ത കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നുചൂണ്ടിക്കാണിക്കുന്നു. പൊലീസ് സ്റ്റേഷനിലെത്തിയാല്‍ വസന്തയുടെ ലെവൽ വേറെയാണ് ... കസേരയിട്ട് സ്വീകരിക്കുവാൻ ആളുകൾ ഉണ്ടാകും . പ്രദേശത്ത് പട്രോളിംഗിനെത്തുന്ന പൊലീസ് ഇവരുടെ വീട്ടില്‍ കയറിയിട്ടാണ് പോകാറുള്ളത്. കോളനിയില്‍ പൊലീസ് എത്തണമെങ്കില്‍ വസന്ത വിളിക്കണമെന്ന്, കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്ബിളിയുടെയും മക്കള്‍ വിളിച്ച് പറഞ്ഞിരുന്നു . ലക്ഷം വീട് കോളനിയിലെത്തുന്നവര്‍ വസന്തയുടെ വീട് കണ്ടാല്‍ നഗരത്തിലെ ഉന്നതന്റെ വീടാണോയെന്ന് സംശയിക്കും.വീട്ടില്‍ ഒറ്റയ്ക്കാണ് താമസം.
മക്കൾ വിദേശത്താണെന്നാണ് നാട്ടുകാരുടെ അറിവ്. കോളനിയില്‍ വീടും സ്ഥലവുമില്ലാത്തവര്‍ക്ക് നാല് സെന്റ് വീതമാണ് നല്‍കുന്നത്. വസന്ത വര്‍ഷങ്ങള്‍ക്ക് മുമ്ബ് നാല് സെന്റില്‍ താമസമാക്കി. അയല്‍വാസിക്കെതിരെ നിരന്തരം പരാതി നല്‍കുന്നതും വിരട്ടുന്നതും പതിവ് വിനോദങ്ങളിൽ ഒന്ന് . ഒടുവില്‍, അയല്‍ക്കാരന്‍ അയാളുടെ നാല് സെന്റ് വസന്തക്കു വിറ്റുൽക്കുകയും ചെയ്തു . ഇതോടെ എട്ട് സെന്റ് ഒറ്റ കോമ്ബൗണ്ടാക്കിയാണ് ആഡംബര വീടും ചുറ്റുമതിലും ഉള്‍പ്പെടെ പണിതത്. തുടര്‍ന്ന് അതിനടുത്ത വീട്ടുകാരനു നേരേ തിരിഞ്ഞു. നിരന്തരം പരാതി നല്‍കിയതോടെ അയാളും സ്ഥലം ഉപേക്ഷിച്ച് മടങ്ങി. ഈ സ്ഥലം വസന്തയ്ക്ക് വിറ്റോയെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് വ്യക്തയില്ല. കോളനിയില്‍ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന രാജനും കുടുംബവും ഈ സ്ഥലത്താണ് ഒന്നര വര്‍ഷം മുമ്ബ് ഷെഡ് കെട്ടി താമസം തുടങ്ങിയത്. ആറുമാസം കഴിഞ്ഞതും രാജനെതിരെയും വസന്ത പരാതിയുമായി രംഗത്തിറങ്ങി. പൊലീസില്‍ പരാതി നല്‍കി രാജനെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടപ്പായില്ല. ഇതോടെയാണ് കോടതിയില്‍ പോയത്.
https://www.facebook.com/Malayalivartha






















