ഈ മോതിരം സ്വന്തമായി ഉള്ള ഏക സ്ത്രീ ഞാനാണ്. ഇതിനു അനന്തവിജയം എന്ന പേരും നല്‍കിയത് ഞാനാണ്; ഈ മോതിരം ആര്‍ക്കെങ്കിലും വേണമെങ്കില്‍ പണം തന്നാല്‍ നല്‍കാം; ആ പണം നെയ്യാറ്റിന്‍കരയിലെ മക്കള്‍ക്ക് കൊടുക്കണമെന്ന് ഞാന്‍ ആശിക്കുന്നു; എഴുത്തുക്കാരി ലക്ഷ്മി രാജീവ് ഞെട്ടിച്ചു

നെയ്യാറ്റിൻകരയിലെ ആ രണ്ട് ആൺമക്കളെ കേരളത്തിലെ ഓരോ കുടുംബങ്ങളും സ്വന്തം വീട്ടിലെ മക്കളെപ്പോലെ ഏറ്റെടുത്തിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്... നിർഭാഗ്യവശാൽ മാതാപിതാക്കളെ നഷ്ടമായ ആ മക്കൾക്ക് കൈത്താങ്ങായി ഒരുപാട് ആൾക്കാർ നല്ല മനസ്സുമായി മുന്നോട്ടുവരുന്നുണ്ട്... അവർക്ക് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള സഹായ ഹസ്തങ്ങൾ ആ മക്കൾക്ക് അവർ നീട്ടുന്നു മുണ്ട്.... ഇപ്പോളിതാ അത്തരത്തിലൊരു സഹായ വാഗ്ദാനവുമായി രംഗത്തുവന്നിരിക്കുകയാണ് എഴുത്തുകാരി ലക്ഷ്മി രാജീവ്.... അവരുടെ വാഗ്ദാനം അത്യന്തം അതിശയിപ്പിക്കുന്നതാണ്... അപൂർവങ്ങളിൽ അപൂർവമായ ഒരു വാഗ്ദാനമാണ് ലക്ഷ്മി രാജീവ് മുന്നോട്ടുവച്ചിരിക്കുന്നത്... ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ലക്ഷ്മി രാജീവ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്... മാർത്താണ്ഡവർമ്മയും മോഹൻലാലിനും മാത്രം സ്വന്തമായിരുന്ന ഒരു മോതിരം... അതീവ സമ്പന്നരായ വർക്ക് മാത്രം സ്വന്തമാക്കാൻ കഴിയുന്ന ഒരു മോതിരം.... ആ മോതിരം വിൽക്കാൻ ഒരുങ്ങുകയാണ് ലക്ഷ്മി രാജീവ്... തന്റെ നിർണായക തീരുമാനം അവർ അറിയിച്ചിരിക്കുകയാണ്.... ആ മക്കൾക്ക് താങ്ങാകാനും തണൽ ആകുവാനും സഹായിക്കുവാനും ഇത്തരത്തിലൊരു തീരുമാനം ഏറെ ഉപകാരപ്രദമാകും... ലക്ഷ്മി രാജീവിനെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ;
കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്. നെയ്യാറ്റിന്‍കര അനാഥരാക്കപ്പെട്ട കുട്ടികളുടെ യും അവരുടെ കണ്മുന്നില്‍ വെന്തുമരിച്ച മാതാപിതാക്കളുടെയും ഓര്‍മ്മ നിങ്ങളെ എല്ലാരേയും എന്നപോലെ എന്നെയും ദുഖിപ്പിക്കുന്നു.ഇതൊരു മോതിരമാണ്. അതീവ സമ്ബന്നര്‍ക്ക് മാത്രം സ്വന്തമാക്കാന്‍ സാധിക്കുന്ന 'അനന്തവിജയം' എനിക്ക് അതിന്റെ സൃഷ്ടാവ് Ganesh സമ്മാനമായി തന്നതാണത്. ഹൈനെസ്സ് ശ്രീ മാര്‍ത്താണ്ഡ വര്‍മ്മ ക്കും മോഹന്‍ലാലിനും മാത്രം സ്വന്തമായിരുന്ന ഈ മോതിരം നിര്‍മ്മിച്ചത് നാനോ ശില്പി ഗണേശാണ് . പിന്നെയൊരു മോതിരം അതുപോലെ ഉണ്ടാക്കാന്‍ മടിച്ച ഗണേഷിനോട് വീണ്ടും ഒരെണ്ണം ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. പറഞ്ഞ സമയത്തിന്റെയോ എന്റെ വിശ്വാസത്തിന്റെയോ കാരണമാകാം അതിനു തുടര്‍ച്ചയായി ലോകത്തു പലയിടത്തു നിന്നും ഈ മോതിരത്തിനു ആവശ്യക്കാരുണ്ടായി.ഇത് ചേച്ചിക്ക് എന്ന് പറഞ്ഞു ഗണേഷ് എനിക്കിതു സമ്മാനമായി തരുമ്ബോള്‍ അതിന്റെ വില അറിയാവുന്ന ഞാന്‍ ഞെട്ടി. ഗണേഷ് ഒരു സാധാരണക്കാരനാണ്. ഞാനതു വാങ്ങി വച്ചു .അപൂര്‍വ അവസരങ്ങളില്‍ അണിഞ്ഞു. ഇതിനുള്ളില്‍ ലെന്‍സിലൂടെ കാണാവുന്ന ലോകത്തെ ഏറ്റവും ചെറിയ പദ്മനാഭസ്വാമി ഉണ്ട്.വിലകൊടുത്തു എനിക്ക് ഇത് ഒരിക്കലും വാങ്ങാന്‍ ആവില്ല. കാണാന്‍ മാത്രമേ ആഗ്രഹിച്ചുള്ളൂ.
ഈ മോതിരം എനിക്കിനി വേണ്ട. ഈ മോതിരം സ്വന്തമായി ഉള്ള ഏക സ്ത്രീ ഞാനാണ്. ഇതിനു അനന്തവിജയം എന്ന പേരും നല്‍കിയത് ഞാനാണ്. ഈ മോതിരം ആര്‍ക്കെങ്കിലും വേണമെങ്കില്‍ പണം തന്നാല്‍ നല്‍കാം. ആ പണം നെയ്യാറ്റിന്‍കരയിലെ മക്കള്‍ക്ക് കൊടുക്കണമെന്ന് ഞാന്‍ ആശിക്കുന്നു.അവര്‍ക്കു സ്വന്തമായി വരുമാനം ഉണ്ടാകുന്നതു വരെ ആഹാര ചിലവിനു ഈ തുകയുടെ ബാങ്ക് പലിശ മാത്രം മതിയാവും. ഗണേഷിനോട് ഞാന്‍ അനുവാദം ചോദിച്ചില്ല പക്ഷെ ഗണേഷ് നു അത് അഭിമാനം ആകുമെന്ന് എനിക്കറിയാം.ചേച്ചിക്ക് ഗണേഷിന്റെ സ്‌നേഹം അനന്തവിജയംതന്നെയാണ് . ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ഗണേഷിനെ ബന്ധപ്പെടുക. തുക കുട്ടികളുടെ പേരില്‍ ചെക്ക് ആയി നല്‍കണം.മതിലകം രേഖകളില്‍ ക്ഷേത്രത്തിനു തീപിടിത്തം ഉണ്ടായി ഇലിപ്പ മരത്തില്‍ ചെയ്ത പദ്മനാഭ സ്വാമി വെന്തു പോയതായി അടയാളപ്പെടുത്തിയിട്ടുണ്ട്. അത് കണ്ടതിന്റെ നൂറു മടങ്ങു സങ്കടം ഈ ദുരന്തം അറിഞ്ഞപ്പോള്‍ ഉണ്ടായി.എനിക്ക് വളരെ ഐശ്വര്യമായി തോന്നിയിരുന്നു ഈ മോതിരം. മകള്‍ക്ക് കൊടുക്കാം എന്ന് കരുതി. അത് അതീവ സന്തോഷത്തോടെ ഈ കുട്ടികള്‍ക്ക് നല്കാന്‍ ഞാന്‍ ഒരുക്കമാണ്.ധാരാളം പണമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ വാങ്ങുക.
https://www.facebook.com/Malayalivartha






















