ചേലാമറ്റത്തെ കൂട്ടമരണം! മരിക്കുന്നതിനു തലേ ദിവസം വരെ അടുത്ത സുഹൃത്തുക്കളെ നേരിൽ കണ്ടും വിളിച്ചും വിശേഷങ്ങൾ പങ്കുവച്ചു ; പണം കൊടുക്കാനുള്ളവരുടെയും തരാനുള്ളവരുടെയും വിവരങ്ങൾ എഴുതിവെച്ച് കുടുംബം ഒരുമിച്ചു യാത്രയായി .സംസ്ക്കാരം ഇന്ന്

ചേലാമറ്റത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ദമ്പതികളുടെയും രണ്ടു മക്കളുടെയും സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. പണം കൊടുക്കാനുള്ളവരുടെ പേരുകൾ എഴുതിവെച്ചാണ് രണ്ടു കയറിൻ തുമ്പിൽ നാലുപേരുടെയും ജീവിതം അവസാനിപ്പിച്ചത് ..മരണകാരണം ചിട്ടിനടത്തിപ്പിനെ തുടർന്നുണ്ടായ ബാധ്യത എന്ന് സൂചന
ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടിൽ പത്ഭനാഭന്റെ മകൻ ബിജു (46) ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കൽ അമ്പിളി (39) മകൾ ആദിത്യ (15) മകൻ അർജുൻ(13) എന്നിവരെയാണ് വീടിനകത്ത് ഇന്നലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചിട്ടിനടത്തിപ്പിനെ തുടർന്നുണ്ടായ ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ചിട്ടിനടത്തിപ്പിലൂടെ ലഭിച്ച പണം പലർക്കും ബിജു വായ്പയായി നൽകിയിരുന്നു.ഇത് ആരും തിരികെ നൽകിയില്ല . ഇതോടെ ചിട്ടി ലഭിച്ചവർക്ക് പണം നൽകാൻ കഴിയാതെ വന്നു.
പലർക്കും ബിജു പണം നൽകാനുമുണ്ട്. പലരും ബിജുവിനും പണം കൊടുക്കാനുമുണ്ട്. പണം ലഭിക്കാനുള്ള പലരും പണം ചോദിച്ചു വിളികളും ബഹളങ്ങളും ഉണ്ടായി. പണം കൊടുക്കാനുള്ളവരോട് പറഞ്ഞിരുന്ന അവസാന അവധിയായിരുന്നു ഡിസംബർ 31. അന്ന് പണം നൽകാൻ കഴിയില്ലെന്ന് ഉറപ്പായതോടെ മരണത്തിന്റെ വഴി തെരഞ്ഞെടുക്കുകയായിരുന്നു
മരിക്കുന്നതിനു തലേ ദിവസം വരെ അടുത്ത സുഹൃത്തുക്കളെ നേരിൽ കണ്ടും മറ്റും വിശേഷങ്ങൾ പങ്കുവച്ചിരുന്നു. കൂടാതെ വ്യാഴാഴ്ച വെളുപ്പിന് മുന്നുവരെ വാട്സ് ആപ്പിൽ സജീവമായിരുന്നു.
പണം കൊടുക്കാനുള്ളവരുടെയും തരാനുള്ളവരുടെയും വിവരങ്ങൾ ആത്മഹത്യ കുറിപ്പിനൊപ്പം എഴുതിവച്ചിട്ടുണ്ട്. ബന്ധുക്കളുമായി അകന്ന് കഴിയുന്ന ഇവരുടെ മൃതദേഹം അവരെ കാണിക്കരുതെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ വീടിന്റെ ഭിത്തിയിൽ കുറിപ്പും എഴുതിയിട്ടുണ്ട്. നിരവധി പേർ ഭീഷണിപ്പെടുത്തിയതായും കുറിപ്പിൽ പറയുന്നു. പുലർച്ചെ മൂന്നിന് ശേഷമാണ് മരണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം.
ഹാളിലെ ഹുക്കിൽ പിതാവും മകനും ബെഡ് റൂമിലെ ഹുക്കിൽ അമ്മയും മകളുമാണ് ഒരു കയറിൽ ഇരുവശത്തുമായി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
ആദിത്യ പത്താം ക്ലാസ് വിദ്യാർഥിനിയും അർജുൻ എട്ടാം ക്ലാസ് വിദ്യാർഥിയുമാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോലീസ് കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റും.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
https://www.facebook.com/Malayalivartha


























