Widgets Magazine
22
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തരൂരിന്റെ മോദി സ്തുതി: വിദേശമന്ത്രിസ്ഥാനവുമായി വിളിക്കുന്നു... നിര്‍ണായക മണിക്കൂറുകള്‍


ഗവർണറും മുഖ്യമന്ത്രിയും നാടകം കളിക്കുന്നു: ചെറിയാൻ ഫിലിപ്പ്


വിവാഹിതരായ യുവതീയുവാക്കൾ കുടുംബ പ്രശ്നത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്ന പ്രവണത.. ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെ ആരോപണങ്ങള്‍ നിരവധി ഉയരുകയാണ്..


വിപ്ലവനായകന് വിട: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു...


ആഗോള തലത്തില്‍ വിമര്‍ശനം കടുക്കുകയാണ്.. വെടിവയ്പില്‍ 85 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.. 150 ലേറെ പേര്‍ക്കു പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍..

നടിയുടെ യാത്രകള്‍ ദുരൂഹം... വാഗമണ്‍ നിശാപാര്‍ട്ടി ലഹരിമരുന്ന് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ബംഗളൂരുവിലേക്ക്; പ്രശസ്ത മോഡല്‍ ബ്രിസ്റ്റിയുടെ ലഹരിബന്ധങ്ങള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച്; നടി സഞ്ചരിച്ചിരുന്ന ആഡംബര കാറില്‍ നിരവധി തവണ ലഹരിമരുന്ന് കടത്തിയതായി സൂചന

02 JANUARY 2021 09:18 AM IST
മലയാളി വാര്‍ത്ത

വാഗമണ്‍ നിശാപാര്‍ട്ടി അന്വേഷണം കടുപ്പിച്ച് ക്രൈംബ്രാഞ്ച്. അന്വേഷണം കേരളത്തിന് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് അന്വേഷണം ബംഗളൂരുവിലേക്കും നീളം. ലഹരിമരുന്നിന്റെ ഉറവിടം ബംഗളൂരുവാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം തിങ്കളാഴ്ച മുട്ടം കോടതിയെ സമീപിക്കും.

കഴിഞ്ഞമാസം വാഗമണ്ണിലെ റിസോര്‍ട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 12 യുവതികളടക്കം 58 പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. സംഭവത്തില്‍ അറസ്റ്റിലായ നടി ബ്രിസ്റ്റി ബിശ്വാസിന്റെ ബന്ധങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഏഴുതരം ലഹരിവസ്തുക്കള്‍ പാര്‍ട്ടിയിലുപയോഗിച്ചതായാണ് കണ്ടെത്തല്‍. ഇവ എത്തിച്ചത് തൊടുപുഴ സ്വദേശിയായ അജ്മല്‍ സക്കീറാണ്. സംസ്ഥാനത്തിന് പുറത്തുളള ലഹരി സംഘവുമായി ഇയാള്‍ക്കുളള ബന്ധം കാരണം സംസ്ഥാനത്തിന് പുറത്തേക്കും കേസില്‍ അന്വേഷണമുണ്ടാകും. രണ്ട്, മൂന്ന് സ്ഥാനത്തുളള പ്രതികള്‍ മെഹറിന്‍, നബില്‍ എന്നിവര്‍ക്കുളള കേസിലെ ബന്ധവും െ്രെകംബ്രാഞ്ച് അന്വേഷിക്കും. കേസിലെ മറ്റ് പ്രധാനപ്രതികളായ തൊടുപുഴ സ്വദേശി അജ്മല്‍ സക്കീര്‍,കോഴിക്കോട് സ്വദേശി സല്‍മാന്‍ എന്നിവരുമായി നടിക്ക് ഏറെനാളായി അടുപ്പമുണ്ടെന്ന് കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘം സ്ഥിരീകരിച്ചു.

നടിയെ മറയാക്കി കൊവിഡ് ലോക്ഡൗണ്‍ കാലത്ത് നടി സഞ്ചരിച്ചിരുന്ന ആഡംബര കാറില്‍ നിരവധി തവണ ലഹരിമരുന്ന് കടത്തി. ബംഗളൂരുവില്‍ നിന്നും ഗോവയില്‍ നിന്നുമാണ് ഇവ കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. നടിയെ അന്വേഷണത്തില്‍ നിന്നും ഒഴിവാക്കിയിരുന്നത് ലഹരികടത്ത് സംഘം ഉപയോഗപ്പെടുത്തി.

ഓണക്കാലത്തും, ദീപാവലിയ്ക്കും ദസറയ്ക്കും ലഹരി സംഘം തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തി വരുന്നയിടങ്ങളില്‍ ലഹരി പാര്‍ട്ടി നടത്തി. കൊച്ചി നഗരത്തിലും, കണ്ണൂര്‍, കോഴിക്കോട്, മൂന്നാര്‍, മാഹി, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ നടന്ന പാര്‍ട്ടികളില്‍ ബ്രിസ്റ്റി പങ്കെടുത്തെന്നാണ് പൊലീസ് അന്വേഷണത്തില്‍ മനസിലായത്.

ബര്‍ത്ത്‌ഡേ പാര്‍ട്ടി എന്ന പേരില്‍ സമൂഹമാദ്ധ്യമ ഗ്രൂപ്പുകളിലൂടെയാണ് സംഘം ലഹരിപാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നത്. ഇതില്‍ നടി സജീവമായി പങ്കെടുത്തു. പ്രതികളായ അജ്മലിന്റെ സംഘത്തില്‍ നിന്ന് ഇടയ്ക്ക് ചെറിയ അളവില്‍ ലഹരി ഉപയോഗിച്ച് ശീലിച്ച നടി പിന്നീട് ഇവരുടെ ഇടപാടുകളുടെ മുഖ്യ നടത്തിപ്പുകാരിയായി. വാഗമണിലെ പാര്‍ട്ടിയില്‍ 6.45 ഗ്രാം ഉണങ്ങിയ കഞ്ചാവും അത് ചുരുട്ടി ഉപയോഗിക്കുന്ന ഹെര്‍ബ് റോളിംഗ് പേപ്പറുമായാണ് നടിയെപൊലീസ് പിടികൂടിയത്. സിനിമയിലെ ഒരു സ്റ്റണ്ട് താരവും കൊച്ചിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഇടപെട്ടതോടെ പക്ഷെ നടി രക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ നടിക്ക് ലഹരികടത്തില്‍ വലിയ പങ്കുണ്ടെന്ന് മനസിലായതോടെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.

എറണാകുളത്ത് നടന്ന ലഹരി പാര്‍ട്ടികളെ കുറിച്ച് ക്രമസമാധാന ചുമതലയുളള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിവുണ്ടായിരുന്നെങ്കിലും എതിര്‍ചേരിയിലുളളവരുടെ ലഹരി ബന്ധം പൊലീസിനെ അറിയിച്ചിരുന്ന ഇന്‍ഫോര്‍മറായി നടി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ പിടിക്കപ്പെട്ടിരുന്നില്ല. ക്രിസ്മസിനും പുതുവര്‍ഷത്തിനും നടക്കുന്ന ആഘോഷങ്ങളില്‍ വലിയ ലഹരിമരുന്ന് പാര്‍ട്ടികള്‍ നടക്കാമെന്ന സൈബര്‍ പൊലീസിന്റെ നിരീക്ഷണമാണ് സംഘത്തെ പിടികൂടാന്‍ കാരണമായത്. കേസില്‍ ഇതുവരെ അറസ്റ്റിലായ ഒന്‍പത് പ്രതികളുടെയും വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍ നിന്നുമാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. പാര്‍ട്ടികളില്‍ ഇവ എത്തിച്ചത് ഒന്നാംപ്രതി അജ്മല്‍ സക്കീറാണ്.

ബ്രിസ്റ്റി ബിശ്വാസ് പങ്കെടുക്കുന്ന പാര്‍ട്ടികളുടെ പേരില്‍ ലഹരിസംഘം വലിയ നിരക്കാണ് പാര്‍ട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയത്. ഇവരോടൊപ്പം സമയം ചിലവഴിക്കാന്‍ എഞ്ചിനീയര്‍മാരും ഐ.ടി വിദഗ്ദ്ധരും ഡോക്ടര്‍മാരും വരെ എത്തിയിരുന്നു. ഇതിലൂടെ ലക്ഷങ്ങള്‍ പ്രതിമാസം നടി പ്രതിഫലമായി പറ്റിയിരുന്നു. ഇതുസംബന്ധിച്ച വിശദ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തുക.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ് മാസത്തിനിടെ എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചത് ഒമ്പത് കാരണം കാണിക്കല്‍ നോട്ടീസുകള്‍  (4 hours ago)

ആലുവ ലോഡ്ജിലെ കൊലപാതകം: കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു  (5 hours ago)

കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാദ്ധ്യത  (5 hours ago)

നിമിഷ പ്രിയയുടെ മോചനം: സാമുവല്‍ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് യെമനില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍  (5 hours ago)

വിഎസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

ടച്ചിങ്‌സ് ഒമ്പതാം തവണയും ആവശ്യപ്പെട്ടപ്പാള്‍ ജീവനക്കാര്‍ നിരസിച്ചു; പിന്നെ നടന്ന കൊലപാതക ശ്രമം  (6 hours ago)

പ്രകാശ് വര്‍മ സംവിധാനം ചെയ്ത പരസ്യചിത്രത്തെ വാനോളം പുകഴ്ത്തി അനൂപ് മേനോന്റെ കുറിപ്പ്  (6 hours ago)

സ്ത്രീധനം ചോദിച്ച് വരുന്നവന്മാരെ പുറം കാല് കൊണ്ട് ചവിട്ടി പുറത്താക്കണം  (6 hours ago)

രാവിലെ, ഉച്ചയ്ക്ക്, രാത്രി മൂന്ന് നേരം എനിക്കെതിരെ ട്രോള്‍ ഉണ്ടാക്കി ആക്ഷേപിക്കണം  (7 hours ago)

സംസ്ഥാനത്ത് നാളത്തെ പൊതുഅവധി ബാങ്കുകള്‍ക്കും ബാധകം  (7 hours ago)

ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വി എസിന്റെ ജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും  (7 hours ago)

ഏറെ ദുരൂഹതകളുമായി മുള്ളൻകൊല്ലി ട്രെയിലർ പ്രകാശനം ചെയ്തു  (7 hours ago)

സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ടീസർ - എത്തി  (8 hours ago)

Malayali Vartha Recommends