ബിജെപി കളം നിരത്തുന്നു ... കെ. സുരേന്ദ്രനെ തോൽപ്പിക്കാൻ സിപിഎം കുതന്ത്രം ? കോൺഗ്രസ്സ് എവിടെ ? നേമത്ത് കുമ്മനം- ചെങ്ങന്നൂരിൽ മിസോറാം ഗവർണറും

സംസ്ഥാന നിയമസഭയിലേക്കു ബി ജെ പി ക്കു വാതിൽ തുറന്ന ഒ.രാജഗോപാൽ ഇനി വിശ്രമ ജീവിതത്തിലേക്ക് നീങ്ങും. ജന സംഘ കാലം മുതൽ മുൻ നിരയിലുണ്ടായിരുന്ന അദ് ദേഹത്തിനു എല്ലാ ആദരവും നൽകി എതിരാളികളുടെ വിമർശനത്തിൻ്റെ മുനയൊടിക്കും.പാർട്ടിയുടെ അടിത്തറയ്ക്ക് ഉലച്ചിലുണ്ടായിട്ടില്ലെന്നു തദ്ദേശ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നുവെന്ന കണക്കുകൂട്ടലിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ സംസ്ഥാന ബിജെപി ഘടകം ഒരുക്കം തുടങ്ങിയിരിക്കുകയാണ്.
മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ളയടക്കം മത്സര രംഗത്ത് ഉണ്ടാകുമെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിൽ നേമം നിയോജക മണ്ഡലത്തിൽ കൂടുതൽ വാർഡുകൾ ബീജെപിയ്ക്ക് നേടാൻ കഴിഞ്ഞതുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താൻ കഴിയുമെന്ന ഉറച്ച വിശ്വാസം പാർട്ടിയക്ക് ഉണ്ട്.
എന്നാൽ സി പി എം പല തന്ത്രങ്ങളും പ്രയോഗിക്കാൻ സാദ്ധ്യത ഉണ്ട്.അത് മനസ്സിലാക്കി കൊണ്ടാണ് ബി ജെ പി നീങ്ങുന്നത്.സംസ്ഥാന അദ്ധ്യക്ഷൻ കെ-സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, എം -ടി.രമേശ്, ജോർജ് കുര്യൻ അടക്കമുള്ള പ്രമുഖർ സ്ഥാനാർത്ഥികളാകും ജയസാദ്ധ്യതയുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ അവർക്കു നിർദേശം നൽകിയിട്ടുണ്ട്.
യുവജനങ്ങൾക്കും വനിതകൾക്കും സ്ഥാനാർഥിത്വത്തിൽ മികച്ച പരിഗണന ഉറപ്പു വരുത്തിയിട്ടുണ്ട്. കന്നഡ മണ്ണിൽ ബി ജെ പിയക്ക് വേരുകൾ ഉണ്ടെങ്കിലും അതിർത്തിയിൽ ഇതുവരെ താമര വിരിഞ്ഞിട്ടില്ല. അമിത് ഷായക്ക് പോലും വിജയവിശ്വാസമുള്ള മണ്ണാണ് മഞ്ചേശ്വരം - ബി ജെ പി ക്ക് ആനുപാതിക വർധനയുള്ള സ്ഥിരം വോട്ട് ബാങ്ക് മഞ്ചേശ്വരത്തുണ്ടെന്നതാണ് ഇടതു വലതു മുന്നണികളുടെ ആശങ്ക -
വടക്കുനിവർന്നു നിന്നു തെക്കോട്ട് കാലു നീട്ടാനായിരുന്നു ബിജെപി ആഗ്രഹിച്ചത്.എന്നാൽ എന്തോ തെക്കു നിവർന്നു നിൽക്കാനുള്ള അവസരമാണ് ഉണ്ടായത്.കെ - സുരേന്ദ്രൻ്റെ പ്രധാന തട്ടകമാണ് മഞ്ചേശ്വരം എന്നാൽ ശബരിമല വിഷയത്തിനു ശേഷം സുരേന്ദ്രൻ കോന്നിയിലേക്ക് നീങ്ങിയിരിക്കുകയാണ്. കോന്നിയിലെ താപ്പാനകളെ മെരുക്കി ഒതുക്കിയെടുക്കാനാണ് സുരേന്ദ്രൻ്റെ ശ്രമം.
സുരേന്ദ്രനെ തോൽപ്പിക്കാനായി സി പി എം അവിടെ കുതന്ത്രങ്ങൾ ആവിഷ്ക്കരിച്ചു തുടങ്ങിയിട്ടുണ്ട്.നായർ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നത്. ഇത് ഇവിടുത്തെ മണ്ടൻമാരായ കോൺഗ്രസ്സുകാർ മനസ്സിലാക്കുന്നില്ല.അവർ ബി ജെ പി യെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നത്. കൊല്ലത്ത് ഗുരുത്വ ദോഷവും ഗുരു ശാപവും ഉള്ള മുകേഷിനെ നേരിടാൻ സുരേഷ് ഗോപിയെ ബിജെപി ഇറക്കാനാണ് നീക്കം.
അടുത്ത തവണയും മത്സരിക്കാൻ കച്ചകെട്ടി ഇരിക്കുന്ന മുകേഷിനെ സുരേഷ് ഗോപി സിനിമാ സ്റ്റൈലിൽ തന്നെ നേരിടും -കൊല്ലത്ത് ഇക്കുറി വീറും വാശിയുമുള്ള മത്സരമായിരിക്കും നടക്കുക. കോൺഗ്രസ്സിനും സി പി എമ്മിനും അടിത്തറയുളളത് പോലെ ബി ജെ പിയ്ക്കും സ്വാധീനമുളള മണ്ണാണ് ചെങ്ങന്നൂർ. അത് കൊണ്ട് തന്നെ വെൺമണി സ്വദേശിയായ മിസോറാം ഗവർണർ ചെങ്ങന്നൂരിൽ മത്സരിക്കാൻ ഇറങ്ങുമെന്നാണ് സൂചന.
2016ൽ ചെങ്ങന്നൂരിൽ നടന്നത് ചതുഷ് കോണ മത്സരം ആയിരുന്നു. യു ഡി എഫിൽ സീറ്റ് ലഭിക്കാതെ ഇരുന്ന ശോഭനാ ജോർജ്ജ് പട്ടിണി മുക്ത താലൂക്കിനായി മതേതര മുന്നണിയുടെ പേരിൽ സ്വതന്ത്ര സ്ഥാനാർത്ഥി ആയി മത്സരിക്കുകയാണ് ചെയ്തത്.പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ ശോഭനാ ജോർജ്ജ് എൽ ഡി എഫ് പാളയത്തിൽ എത്തി. മൂന്ന് തവണ മണ്ഡലത്തിൽ നിന്ന് ജയിച്ച ശോഭനാ ജോർജ്ജ് എൽ ഡി എഫ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിക്കാൻ ശ്രമം നടത്തുന്നുണ്ട്.
സജി ചെറിയാനോട് പിണറായിയ്ക്ക് പ്രളയ സമയത്ത് ഉണ്ടായ നീരസം വെള്ളം ഇറങ്ങി പോയത് പോലെ അങ്ങ് ഇറങ്ങിയിട്ടില്ല. ആ അവസരം ശോഭനാ ജോർജ്ജ് മുതലാക്കാൻ ശ്രമിക്കും. പള്ളിത്തർക്കത്തിൽ ശ്രീധരൻപിളള പ്രധാനമന്ത്രിയെ കൊണ്ട് ഇടപെടൽ നടത്തിച്ചപ്പോൾ ഇതിൽ ഒരു സമവായമുണ്ടാകുമെന്ന പ്രതീക്ഷയിൽ യാക്കോബായ ഓർത്തഡോക്സ് സഭകളുടെ പിന്തുണ കിട്ടുമെന്ന് ബിജെപിയക്ക് പ്രതീക്ഷയുണ്ട്.ഇരു കുട്ടരുമായും ആശയ വിനിമയം നടത്തുന്ന പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് അതാണു വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വാതിൽ തുറക്കുന്നത്.'
തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മട്ടിലൊരു വോട്ട് ധ്രൂവീകരണം നിയമസഭയിൽ ഉണ്ടാകില്ലെന്നു ദേശീയ നേത്യത്വവും കണക്കുകൂട്ടുന്നു.സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ തുടരുകയാണ്- അവർ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരകയായി ഉണ്ടാകുമെന്നാണു സൂചന. അവർ മത്സരിക്കാതിരിക്കുകയും കെ.സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുകയും ചെയ്താൽ പാർട്ടിയെ നയിക്കുന്നത് ശോഭയാകാനാണ് സാധ്യത.
"https://www.facebook.com/Malayalivartha























