Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛന്റെ കൊലപാതകത്തിൽ മകന് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.


ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം


സംസ്ഥാനത്ത് രണ്ട് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ ആറുമരണം...


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...

ആപ്പ് ആപ്പായപ്പോള്‍... ബെവ്ക്യൂ ആപ് ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയേക്കും; ബുക്ക് ചെയ്ത് മദ്യം വാങ്ങാനുള്ള സൗകര്യം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബെവ്ക്യൂ ആപ്പ് വികസിപ്പിച്ച കമ്പനി സര്‍ക്കാരിനെ സമീപിച്ചു

09 JANUARY 2021 10:47 AM IST
മലയാളി വാര്‍ത്ത

സ്വകാര്യ മദ്യകച്ചവടക്കാര്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് കോടികളുടെ സമ്പാദ്യം നേടികൊടുത്ത ബെവ്ക്യൂ ആപ് ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയേക്കും. ബാറുകള്‍ തുറന്ന സാഹചര്യത്തില്‍ ആപ്പിന് പ്രസക്തിയില്ലെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ച സാഹചര്യത്തിലാണ് ആപ്പ് ഉപേക്ഷിക്കണമെന്ന വിലയിരുത്തല്‍ ഉണ്ടായത്. അതേ സമയം ബുക്ക് ചെയ്ത് മദ്യം വാങ്ങാനുള്ള സൗകര്യം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബെവ്ക്യൂ ആപ്പ് വികസിപ്പിച്ച കമ്പനി സര്‍ക്കാരിനെ സമീപിച്ചു. ഇത് കണക്കിലെടുത്താണ് തീരുമാനം.

ഇപ്പോള്‍ ആപ്പ് വഴി ബുക്ക് ചെയ്താല്‍ ബെവ് കോയില്‍ നിന്ന് മാത്രമാണ് മദ്യം ലഭിക്കുന്നത്. ആപ്പ് നിലനിര്‍ത്തുകയാണെങ്കില്‍ ജനങ്ങള്‍ പഴയതു പോലെ ബാറുകളെ തന്നെ സമീപിക്കും. അവിടെ ബുക്കിംഗ് പോലുള്ള നൂലാമാലകളൊന്നുമില്ല.

കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പ് വരുത്തുന്നതിനായി കഴിഞ്ഞ മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പ് വഴി മദ്യവില്‍പ്പന തുടങ്ങിയത്. ആപ്പ് വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ബാറുകളിലെ കൗണ്ടറുകള്‍ വഴി പാഴ്‌സല്‍ വില്‍പ്പന മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം 24 മുതല്‍ ബാറുകളിലെ പാഴ്‌സല്‍ വില്‍പ്പന ഒഴിവാക്കി.ആപ് വഴിയുള്ള ബുക്കിംഗ് ബിവറേജസ് , കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പന ശാലകള്‍ക്ക് മാത്രമായി ചുരുക്കി. നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. മെയ് മുതല്‍ ഡിസംബര്‍ വരെ ബാര്‍ ഉടമകള്‍ക്കാണ് ആപ്പിന്റെ നേട്ടം കിട്ടിയിരുന്നത് ബാറുകള്‍ക്കായിരുന്നു. ആപ്പ് വഴി ബുക്ക് ചെയ്താല്‍ ബാറില്‍ എത്തുമെന്നായിരുന്നു അവസ്ഥ. അങ്ങനെ ബീവറേജസ് ഔട്ട് ലെറ്റുകള്‍ നോക്കുകുത്തിയായി.

ബാറുകളില്‍ ബുക്കിംഗില്ലാതെ മദ്യം ലഭിക്കുന്ന സാഹചര്യത്തില്‍ ആപ്പ് വഴി ബുക്കിം?ഗ് തുടരുന്നത് ബെവ്‌കോക്കും കണ്‍സ്യൂമര്‍ ഫെഡിനും വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് ബെവ്ക്യൂ ആപ്പ് ഒഴിവാക്കാന്‍ നീക്കം നടന്നത്. ബെവ്‌കോയില്‍ ബുക്കിംഗ് വഴി മാത്രവും ബാറില്‍ നിന്ന് ബുക്കിംഗ് ഇല്ലാതെയും മദ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ആവശ്യക്കാര്‍ ബാറില്‍ പോകുമെന്ന കാര്യത്തില്‍ സംശയമില്ല.

അതേ സമയം ബെവ്ക്യൂ ആപ്പ് തയ്യാറാക്കിയ ഫെയര്‍കോഡ് ടെക്‌നോളജിസ് സര്‍ക്കാരിന് നിവേദംനനല്‍കി. ബുക്ക് ചെയ്ത് സമയം നിശ്ചയിച്ച് വരുന്നവര്‍ക്കായി ആപ്പ് നിലനിര്‍ത്തണമെന്നും ഇവര്‍ക്കായി പ്രത്യേക കൗണ്ടര്‍ ഒരുക്കണമെന്നും കമ്പനി അഭ്യത്ഥിക്കുന്നു. തിരക്ക് കുറക്കുന്നതിന് ഇത് സഹായകമാകുമെന്നും നിവേദനത്തില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ആപ്പ് പിന്‍വലിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഫയലില്‍ ഈ ആവശ്യം ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.

കോടികള്‍ മറിഞ്ഞ ആപ്പ് കച്ചവടത്തില്‍ സംസ്ഥാനത്തെ 270 ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കാണ് മരണമണി മുഴങ്ങിയത്. ബീവറേജസ് കോര്‍പ്പറേഷനെക്കാള്‍ മദ്യം വാങ്ങാന്‍ സൗകര്യം ബാറുകളിലായതിനാല്‍ കുടിയന്‍ മാര്‍ക്ക് താത്പര്യം ബാറുകളായിരുന്നു. ബീവറേജസ് ഔട്ട് ലെറ്റ് കൂടുതലും പ്രവര്‍ത്തിക്കുന്നത് നിരത്ത് വക്കിലാണ്. ഇവിടെ മാന്യന്‍മാര്‍ക്ക് മദ്യം വാങ്ങണമെങ്കില്‍ പലതരം യാതനകള്‍ സഹിക്കേണ്ടി വരും. ബീവറേജിന് മുന്നില്‍ ക്യൂ നില്‍ക്കുന്നതു ചടങ്ങാണ്. ബീവറേജസ് കോര്‍പ്പറേഷന്റെ പ്രീമിയര്‍ മദ്യവില്‍പ്പന ശാലകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ജനങ്ങള്‍ അതില്‍ ആക്യഷ്ടരായി. ബാറുകളില്‍ പാഴ്‌സല്‍ വില്‍പ്പന ആരംഭിച്ചതോടെ പ്രീമിയം സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലായി.

സെക്കന്റസ് മദ്യത്തിന്റെ നിര്‍മ്മാണം നടത്തുന്നത് ബാര്‍ഉടമകളായ മദ്യ കച്ചവടക്കാര്‍ തന്നെയാണ്. ബീവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റ് തുറക്കുന്നതിന് മുമ്പ് മദ്യ കച്ചവടക്കാരാണ് സംസ്ഥാനത്ത് മദ്യം വിറ്റിരുന്നത്. അക്കാലത്ത് വന്‍ വിലയ്ക്ക് സെക്കന്റുസുകള്‍ സുലഭമായിരുന്നു. നിലവാരം കുറഞ്ഞ ബാറുകളില്‍ ഇപ്പോഴും സെക്കന്റസുകള്‍ സുലഭമാണ്. ആപ്പ് വന്നതോടെ കുപ്പിയായും ഇവ ലഭിച്ചു തുടങ്ങി. കല്ലുവാതുക്കല്‍ പോലുള്ള മദ്യദുരന്തങ്ങള്‍ ഉണ്ടായത് സെക്കന്റ്‌സ് എന്ന വ്യാജമദ്യത്തിന്റെ ഫലമായാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രത്യേക തീവ്ര പരിഷ്കരണത്തിന് (SIR)ശേഷമുള്ള വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തി  (14 minutes ago)

പ്രചണ്ഡ് ഹെലികോപ്ടറിൽ പറന്ന് പരമോന്നത സേനാമേധാവി കൂടിയായ രാഷ്‌ട്രപതി ദ്രൗപദിമുർമു...  (35 minutes ago)

റൂഫിങ് ജോലി ചെയ്യുന്നതിനിടെ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു....  (37 minutes ago)

പുന്നമടയിൽ ചുണ്ടൻവള്ളത്തിന്‍റെ മാതൃകയിൽ പുതിയ നെഹ്റു പവലിയൻ...  (1 hour ago)

ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് വീണ്ടും ക്ളീൻ ചിറ്റ്...  (1 hour ago)

മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം എന്ന് ഓർത്തഡോക്സ് സഭ.  (1 hour ago)

ഭൂകമ്പ മാപിനിയിൽ 5.4 രേഖപ്പെടുത്തിയ ഭൂചലനം കൊൽക്കത്തയിൽ; ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല  (1 hour ago)

ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി അം​ഗപരിമിതനായ യുവാവ് മരിച്ചു  (1 hour ago)

രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം...  (2 hours ago)

തൃശൂർ പാലിയേക്കര ടോൾ ബൂത്തിൽ പുറകിലേക്കെടുത്ത ട്രെയിലർ ദേഹത്തു കയറി ടോൾകമ്പനി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

സാമ്പത്തിക ഇടപാടുകളിൽ ചതി വരാതെ നോക്കുക! മിഥുനം രാശിക്കാർക്ക് ഒരു മുന്നറിയിപ്പ്!  (2 hours ago)

റിട്ട.കോടതി ജീവനക്കാരൻ തറവാട്ട് ക്ഷേത്രനടയിൽ ...  (2 hours ago)

അച്ഛന്റെ കൊലപാതകത്തിൽ മകന് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.  (2 hours ago)

സ്വർണവിലയിൽ വൻ വർദ്ധനവ്... പവന് 2320 രൂപയുടെ വർദ്ധനവ്  (3 hours ago)

രണ്ട് ദിവസത്തെ തമിഴ്നാട്‌ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയിൽ എത്തും...  (3 hours ago)

Malayali Vartha Recommends