Widgets Magazine
17
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം....ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.... പട്‌ന ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞ, പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമെന്ന് സൂചന


ബീഹാറില്‍ നിന്ന് കേരളത്തിലേക്ക്... ബീഹാര്‍ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധിയില്‍, അമിത് ഷാ നടത്തിയ നിർണായക ചർച്ച വിജയം, 'നി മോ' സുനാമി ആഞ്ഞടിച്ച ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനം നിതീഷിന് തന്നെ; ബിജെപിക്ക് ഉപമുഖ്യമന്ത്രിയടക്കം 16 മന്ത്രി


ശബരിമല സ്വർണകവർച്ച.... ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ശാസ്ത്രിയ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ശബരിമലയിൽ


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... . ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , കേരളത്തിന്റെ തെക്കന്‍ തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും...

രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡ്രൈവിനു നാളെ തുടക്കം; ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണു വാക്‌സിന്‍ നല്‍കുക

15 JANUARY 2021 08:37 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡ്രൈവിനു നാളെ തുടക്കമാവുകയാണ്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണു വാക്‌സിന്‍ നല്‍കുക. വാക്‌സിനേഷനായി സംസ്ഥാനത്ത് 3,68,866 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്.

വിവിധ ജില്ലകളിലായി 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ബാക്കി ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങള്‍ വീതമാണ് സജ്ജമാക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെയും അന്താരാഷ്ട്ര ഏജന്‍സികളായ ഡബ്ല്യു.എച്ച്.ഒ., യൂണിസെഫ്, യു.എന്‍.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വാക്‌സിനേഷന്‍ സംഘടിപ്പിക്കുന്നത്.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച് പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കൊവിഷീല്‍ഡ് വാക്‌സിനാണു രാജ്യത്ത് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. 4,33,500 ഡോസ് വാക്‌സിനാണ് സംസ്ഥാനത്തെത്തിയത്. വിമാനമാര്‍ഗം കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച വാക്‌സിന്‍ ലോഡുകള്‍ എറണാകുളം, കോഴിക്കോട്, തിരുവന്തപുരം റീജിയണല്‍ വാക്‌സിന്‍ സ്‌റ്റോറുകളിലേക്കു മാറ്റിയശേഷമാണു വിവിധ ജില്ലകളിലേക്കു വിതരണം ചെയതത്. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍ഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്‌സിനുകളാണ് എത്തിച്ചത്.
കോവീഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസാണ് ഓരോത്തരും എടുക്കേണ്ടത്. ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞാണ് രണ്ടാം ഡോസ് നല്‍കുക. ഓരോ ആള്‍ക്കും 0.5 മില്ലി ലിറ്റര്‍ വാക്‌സിനാണ് കുത്തിവയ്പായി നല്‍കുന്നത്. വാക്‌സിന്‍ നല്‍കാന്‍ ഒരാള്‍ക്ക് നാലു മുതല്‍ അഞ്ച് മിനിറ്റ് വരെ എടുക്കും. കയ്യിലെ ഡെല്‍റ്റോയിഡ് മസിലിലാണ് കുത്തിവയ്പ് നല്‍കുന്നത്.
എന്തെങ്കിലും മരുന്നുകളോ വാക്‌സിനോ ഭക്ഷണമോ അലര്‍ജിയുണ്ടങ്കിലും രക്തസ്രാവമോ രക്തം കനം കുറയുന്നതായ ആരോഗ്യ പ്രശ്‌നമോ ഉണ്ടെങ്കിലും കോവിഡ് 19 വാക്‌സിന്‍ നേരത്തെ സ്വീകരിച്ചിട്ടുണ്ടെങ്കിലും വാക്‌സിന്‍ എടുക്കുന്നതിനു മുന്‍പ് ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. ഗര്‍ഭിണിയാണെങ്കിലും ആകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും മുലയൂട്ടുന്ന അമ്മയാണെങ്കിലും ആ വിവരവും അറിയിക്കണം. 18 വയസിന് താഴെയുളളവര്‍ക്കും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കില്ല.
നേരത്തെ ഒരു ഡോസ് വാക്‌സിന്‍ ഉപയോഗിച്ചപ്പോള്‍ അലര്‍ജി ഉണ്ടായവരും മറ്റെന്തെങ്കിലും വാക്‌സിനോ മരുന്നോ അലര്‍ജിയുള്ളവരും കോവിഷീല്‍ഡ് ഉപയോഗിക്കാന്‍ പാടില്ല. രണ്ടാം ഡോസ് എടുത്തില്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും എത്രയും പെട്ടെന്ന് അവരുടെ നിര്‍ദേശ പ്രകാരം വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്യണം. വാക്‌സിനേഷന്‍ കാര്‍ഡ് സൂക്ഷിച്ചുവയ്ക്കുകയും വാക്‌സിന്‍ ലഭിച്ച വിവരം ഡിജിറ്റല്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. വാക്‌സിന്‍ സ്വീകരിക്കുന്ന എല്ലാവര്‍ക്കും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും ഒബ്‌സര്‍വേഷനിലിരിക്കണം. എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നതിനെക്കുറിച്ച് അവിടത്തെ ഉദ്യോഗസ്ഥന്‍ ബോധവത്കരണം നല്‍കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കും. ചെറുതും വലുതുമായ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ അപ്പോള്‍ തന്നെ സ്വീകരിക്കും. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ലഭ്യമാണ്.
പത്തിലൊരാള്‍ക്ക് കുത്തിവയ്പ്് എടുത്ത സ്ഥലത്ത് ആര്‍ദ്രത, വേദന, ചുവപ്പ്, ചൊറിച്ചില്‍, നീര്‍വീക്കം അല്ലെങ്കില്‍ ചതവ്, ക്ഷീണം അസുഖം ഉള്ളതുപോലുള്ള തോന്നല്‍ തുടങ്ങിയവയിലേതെങ്കിലും ലക്ഷണങ്ങളും 100 പേരില്‍ ഒരാള്‍ക്ക് തലവേദന, സന്ധിവേദന, ഛര്‍ദ്ദിക്കാന്‍ തോന്നുക, പനി, ജലദോഷം, ചുമ, തണുപ്പ്, മൂക്കൊലിപ്പ് തുടങ്ങിയവയിലേതെങ്കിലും ലക്ഷണങ്ങളും കാണാറുണ്ട്. തലകറക്കം, വിശപ്പിലായ്മ, വയറുവേദന, അമിത വിയര്‍പ്പ്, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ വളരെ വിരളമായി കണ്ടുവരുന്നു.
വാക്‌സിന്‍ എടുത്ത ശേഷം കടുത്ത അലര്‍ജി അനുഭവപ്പെടുകയാണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയോ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പോവുകയോ ചെയ്യണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക്  (48 minutes ago)

കേസിന്റെ മെറിറ്റ് അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി  (1 hour ago)

യുവാവ് മുങ്ങി മരിച്ചു...  (1 hour ago)

എഴുത്തുകാർക്ക് തങ്ങളുടെ സൃഷ്ടികൾ അംഗീകരിക്കപ്പെടുന്ന നല്ല കാലമാണിത്  (2 hours ago)

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ..അനുകൂലമായ ഒരു ദിനമാണിത്.  (2 hours ago)

കടുത്ത ജോലി സമ്മർദമുണ്ടെന്ന്‌ ആത്മഹത്യാക്കുറിപ്പെഴുതി വച്ച്‌ ട്രെയിനിന് മുന്നിൽ ചാടി ...  (2 hours ago)

സെൻസെക്‌സ് 84,600ന് മുകളിലാണ് വ്യാപാരം  (3 hours ago)

ഭീകര പ്രവർത്തനം വളർത്താൻ പാകിസ്ഥാന് ഇന്ത്യയിൽ സർവകലാശാലയോ? ഇടിച്ചുനിരത്താൻ മോദി ബുൾഡോസറുകൾ റെഡി  (3 hours ago)

ക്ഷേത്ര ദർശനത്തിന് ശേഷം അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ ...  (3 hours ago)

സൗദിയിൽ തീഗോളമായി ബസ് 42 പേർ വെന്ത് മരിച്ചു മരിച്ചവരിൽ 11 കുട്ടികൾ ഒരാൾ രക്ഷപ്പെട്ടു...!  (3 hours ago)

പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് നൈജീരിയ പുറത്ത്  (3 hours ago)

ദർശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ടനിര  (3 hours ago)

റാത്തറിനെ വളഞ്ഞ് കാശ്മീരി സ്ത്രീകൾ കുഞ്ഞുങ്ങളെ പെറ്റു പെരുക്കാൻ ഉകാസയുടെ മുന്നറിയിപ്പ് ഡയറിയിൽ തെളിവ്  (3 hours ago)

പന്ത്രണ്ട് വിളക്ക് ഉത്സവത്തിനു ഇന്ന് തുടക്കമായി  (3 hours ago)

ഉകാസയുടെ നെഞ്ചത്ത് റീത്ത് അൽ-ഫലാഹ് ഇടിച്ച് നിരത്തും OPERATION 'D-6' ATTACK ചുട്ടെരിച്ച് NIA കാലൻ ഡോ. ഷഹീന് മൂന്നാംമുറ..!  (4 hours ago)

Malayali Vartha Recommends