Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...


മന്ത്രിക്കുപോലും തുണയാകാത്ത സർക്കാർ ആശുപത്രികൾ; അഞ്ചര മണിക്കൂർ പരിശോധിച്ചിട്ടും ഉളുക്ക് കണ്ടുപിടിക്കാനായില്ല, ഒടുവിൽ പാതിരാത്രിയിൽ ഡിസ്ചാർജ് വാങ്ങി മടക്കം! ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


വൈകാരിക പ്രതിഷേധമെന്ന് വിശദീകരണം; വിവാദ മുദ്രാവാക്യത്തിൽ ചിന്ത ജെറോമിനെതിരെ എഫ്‌ഐആർ...

ഇനി നെഞ്ചിടിപ്പിന്റെ നാളുകള്‍... ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കത്തിക്കാനിരുന്ന പ്രതിപക്ഷത്തിന് തിരിച്ചടിയായി സോളാര്‍ നായികയുടെ പരാതിയിന്‍മേലുള്ള സിബിഐ അന്വേഷണം; തെരഞ്ഞെടുപ്പ് അടുത്തതോടെ ആര് ആരെ വെട്ടുമെന്ന ചോദ്യം ബാക്കി

25 JANUARY 2021 10:06 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിനെതിരെ ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും അധികം ഉപയോഗിക്കാനിരുന്നതാണ് സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് നായിക സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി. അതേ സമയം തന്നെ പഴയ സോളാര്‍ നായികയുടെ പരാതിയിന്‍മേല്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കി സര്‍ക്കാര്‍ പ്രതിപക്ഷത്തേയും വലയ്ക്കുകയാണ്.

സ്പീക്കര്‍ ഒരു ബാഗ് തങ്ങള്‍ക്ക് കെമാറിയെന്ന സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവികളില്‍ ഒന്നിന്റെ ചുമതല വഹിക്കുന്ന പി. ശ്രീരാമകൃഷ്ണന് ഡോളര്‍ കടത്ത് കേസില്‍ കുരുക്കായത്. സ്പീക്കറുടെ സ്റ്റാഫിനേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തിരുന്നു.

 

 

പിന്നാലെ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ സ്പീക്കറേയും ചോദ്യം ചെയ്യാനിരിക്കുകയാണ്. അതേസമയമാണ് സോളാര്‍ കേസിലെ നായികയുടെ പരാതി സര്‍ക്കാര്‍ സിബിഐക്ക് വിടുന്നത്. ഇതോടെ കാര്യങ്ങള്‍ കലങ്ങി മറിയുകയാണ്.

സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകുന്ന ഘട്ടത്തില്‍ സോളാര്‍ കേസിനോട് അനുബന്ധിച്ചുള്ള പീഡനക്കേസ് സി.ബി.ഐക്കു വിടാനുള്ള ഇടതുസര്‍ക്കാരിന്റെ തീരുമാനം കോണ്‍ഗ്രസ് രാഷ്ട്രീയായുധമാക്കും. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആറ് കേസുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിടുന്നത് പരാജയ ഭീതികൊണ്ടാണെന്നു പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസിന് അവസരം ലഭിക്കും. പരാതിക്കാരിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ സി.ബി.ഐക്കുവിട്ട സര്‍ക്കാര്‍ അഞ്ചുവര്‍ഷവും നടപടിയെടുക്കാന്‍ കാത്തിരുന്നു.

 



ഒന്നരപതിറ്റാണ്ടുമുമ്പ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസ് സി.ബി.ഐക്കു വിട്ടതിനെ ഓര്‍മ്മിപ്പിക്കുന്ന നടപടിയാണ് ഇപ്പോഴത്തേത്. 2006ല്‍ ആയിരുന്നു അത്.

 



ഇത്തവണയും ലക്ഷ്യം ഉമ്മന്‍ചാണ്ടിതന്നെ. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് യുദ്ധത്തിന് ചുക്കാന്‍ പിടിക്കാന്‍ ഉമ്മന്‍ചാണ്ടി എത്തിയതോടെ കാര്യങ്ങള്‍ക്ക് വേഗംകൂടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങളില്‍ ശ്രദ്ധയൂന്നിയ സി.പി.എം. ഇപ്പോള്‍ ചുവടുമാറുകയാണ്. ഇപ്പോഴത്തെ സി.ബി.ഐ. അന്വേഷണനീക്കം അബദ്ധമാണെന്ന് സി.പി.എമ്മില്‍ തന്നെ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും സോളാര്‍ വിവാദം വീണ്ടും തെരഞ്ഞെടുപ്പ് വിഷയമാക്കി കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു പാര്‍ട്ടി.



അതേസമയം പരാതിക്കാരിയുടെ ലക്ഷ്യത്തെ കോണ്‍ഗ്രസും ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും എറണാകുളത്ത് ഹൈബി ഈഡനെതിരെയും പരാതിക്കാരി നാമനിര്‍ദേശപത്രിക നല്‍കിയിരുന്നു. രണ്ടിടത്തും പത്രികകള്‍ തള്ളിപ്പോയി. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അവര്‍ സുപ്രീംകോടതിയെയും സമീപിച്ചു. അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം പാഴാക്കുന്നുവെന്ന് വ്യക്തമാക്കിയ കോടതി പിഴയിടുകയും ചെയ്തു.

 



തുടര്‍ന്ന് നിശബ്ദത പാലിച്ച അവര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങാന്‍ ഒരുങ്ങുമ്പോള്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. ആ കത്താണ് ഇപ്പോള്‍ സിബിഐക്ക് വിട്ടത്. ക്രൈംബ്രാഞ്ച് ഏറ്റെടുക്കാന്‍ മടിച്ച സോളാര്‍ കേസില്‍ പ്രത്യേകിച്ച് ഒരു നീക്കവും നടത്താന്‍ ഇടതുസര്‍ക്കാരിന്റെ അവസാനഘട്ടത്തിലും കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേസില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയതും വിമര്‍ശന വിധേയമായിരുന്നു.

 

ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരേ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്‌പ്പെട്ടത് 2018ലയാണ്. ആ കേസ് ഇപ്പോഴാണ് സിബിഐക്ക് വിടുന്നത്. എന്തായാലും ഡോളര്‍ നായികയും സോളാര്‍ നായികയും ഈ തെരഞ്ഞെടുപ്പില്‍ നിറഞ്ഞുനില്‍ക്കുമെന്ന് ഉറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹചിത്രങ്ങള്‍ പങ്കുവച്ച് വിജയ് ദേവരകൊണ്ട; ഒപ്പം ഒരു കുറിപ്പും  (4 hours ago)

വിജയ് ദേവരകൊണ്ട രശ്മിക വിവാഹത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍  (4 hours ago)

മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തില്‍  (5 hours ago)

പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നുനല്‍കണമെന്ന് പാളയം ഇമാം  (5 hours ago)

സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ പത്താം ക്ലാസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു  (5 hours ago)

അഭിനേതാവ് ചെയ്യുന്നതുപോലെ എഐയ്ക്ക് ചെയ്യാന്‍ സാധിക്കില്ല; എഐയെ കുറിച്ച് ജയസൂര്യ പറയുന്നത്  (5 hours ago)

കഞ്ചാവ് കൈവശം വച്ചകേസില്‍ നടന്‍ ടിനി ടോമിന്റെ മകനുള്‍പ്പെടെ 3 പേര്‍ പിടിയില്‍  (6 hours ago)

എല്‍ഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് എം.എ.ബേബി  (7 hours ago)

പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മകനു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും  (7 hours ago)

അതിജീവിതമാരുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി ശ്രീലേഖ  (7 hours ago)

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാകുന്നില്ല; സമരം കൂടുതൽ ശക്തമാക്കാൻ കെ.ജി.എം.സി.ടി.എ  (10 hours ago)

എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെ; ക്യാമറയുടെയും മാധ്യമങ്ങളുടെയും മുന്നില്‍ നടന്ന സംഭവത്തില്‍ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് ശരിയല്ല; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്ക  (10 hours ago)

ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ സമീപിച്ചു; ആനക്കൊമ്പ് കത്തിക്കുന്നതിൽ വിപണന സാധ്യത പരിശോധിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ  (10 hours ago)

മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത 'സിം ബൈൻഡിങ്' സംവിധാനം ഉടൻ പ്രാബല്യത്തിൽ; പുതിയ ചട്ടം നടപ്പിലാക്കാൻ കാലാവധി നീട്ടിനൽകില്ലെന്ന്  (11 hours ago)

തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ബിജെപി; തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയൻ നാളികേരം ഉടച്ച് താമര ചിഹ്നം വരച്ച് ചുമര് എഴുതി  (11 hours ago)

Malayali Vartha Recommends