Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി


അടുത്ത 3 മണിക്കൂറിൽ..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന്‍ അപകടം..പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി..


വാസുവിനെ അറസ്റ് ചെയ്യുമോ എന്നുള്ളത് കണ്ടറിയാം.. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും..മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും..അതിന് മുൻപ്..

ഇനി നെഞ്ചിടിപ്പിന്റെ നാളുകള്‍... ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കത്തിക്കാനിരുന്ന പ്രതിപക്ഷത്തിന് തിരിച്ചടിയായി സോളാര്‍ നായികയുടെ പരാതിയിന്‍മേലുള്ള സിബിഐ അന്വേഷണം; തെരഞ്ഞെടുപ്പ് അടുത്തതോടെ ആര് ആരെ വെട്ടുമെന്ന ചോദ്യം ബാക്കി

25 JANUARY 2021 10:06 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിനെതിരെ ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും അധികം ഉപയോഗിക്കാനിരുന്നതാണ് സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് നായിക സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി. അതേ സമയം തന്നെ പഴയ സോളാര്‍ നായികയുടെ പരാതിയിന്‍മേല്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കി സര്‍ക്കാര്‍ പ്രതിപക്ഷത്തേയും വലയ്ക്കുകയാണ്.

സ്പീക്കര്‍ ഒരു ബാഗ് തങ്ങള്‍ക്ക് കെമാറിയെന്ന സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവികളില്‍ ഒന്നിന്റെ ചുമതല വഹിക്കുന്ന പി. ശ്രീരാമകൃഷ്ണന് ഡോളര്‍ കടത്ത് കേസില്‍ കുരുക്കായത്. സ്പീക്കറുടെ സ്റ്റാഫിനേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തിരുന്നു.

 

 

പിന്നാലെ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ സ്പീക്കറേയും ചോദ്യം ചെയ്യാനിരിക്കുകയാണ്. അതേസമയമാണ് സോളാര്‍ കേസിലെ നായികയുടെ പരാതി സര്‍ക്കാര്‍ സിബിഐക്ക് വിടുന്നത്. ഇതോടെ കാര്യങ്ങള്‍ കലങ്ങി മറിയുകയാണ്.

സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകുന്ന ഘട്ടത്തില്‍ സോളാര്‍ കേസിനോട് അനുബന്ധിച്ചുള്ള പീഡനക്കേസ് സി.ബി.ഐക്കു വിടാനുള്ള ഇടതുസര്‍ക്കാരിന്റെ തീരുമാനം കോണ്‍ഗ്രസ് രാഷ്ട്രീയായുധമാക്കും. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആറ് കേസുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിടുന്നത് പരാജയ ഭീതികൊണ്ടാണെന്നു പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസിന് അവസരം ലഭിക്കും. പരാതിക്കാരിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ സി.ബി.ഐക്കുവിട്ട സര്‍ക്കാര്‍ അഞ്ചുവര്‍ഷവും നടപടിയെടുക്കാന്‍ കാത്തിരുന്നു.

 



ഒന്നരപതിറ്റാണ്ടുമുമ്പ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസ് സി.ബി.ഐക്കു വിട്ടതിനെ ഓര്‍മ്മിപ്പിക്കുന്ന നടപടിയാണ് ഇപ്പോഴത്തേത്. 2006ല്‍ ആയിരുന്നു അത്.

 



ഇത്തവണയും ലക്ഷ്യം ഉമ്മന്‍ചാണ്ടിതന്നെ. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് യുദ്ധത്തിന് ചുക്കാന്‍ പിടിക്കാന്‍ ഉമ്മന്‍ചാണ്ടി എത്തിയതോടെ കാര്യങ്ങള്‍ക്ക് വേഗംകൂടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങളില്‍ ശ്രദ്ധയൂന്നിയ സി.പി.എം. ഇപ്പോള്‍ ചുവടുമാറുകയാണ്. ഇപ്പോഴത്തെ സി.ബി.ഐ. അന്വേഷണനീക്കം അബദ്ധമാണെന്ന് സി.പി.എമ്മില്‍ തന്നെ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും സോളാര്‍ വിവാദം വീണ്ടും തെരഞ്ഞെടുപ്പ് വിഷയമാക്കി കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു പാര്‍ട്ടി.



അതേസമയം പരാതിക്കാരിയുടെ ലക്ഷ്യത്തെ കോണ്‍ഗ്രസും ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും എറണാകുളത്ത് ഹൈബി ഈഡനെതിരെയും പരാതിക്കാരി നാമനിര്‍ദേശപത്രിക നല്‍കിയിരുന്നു. രണ്ടിടത്തും പത്രികകള്‍ തള്ളിപ്പോയി. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അവര്‍ സുപ്രീംകോടതിയെയും സമീപിച്ചു. അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം പാഴാക്കുന്നുവെന്ന് വ്യക്തമാക്കിയ കോടതി പിഴയിടുകയും ചെയ്തു.

 



തുടര്‍ന്ന് നിശബ്ദത പാലിച്ച അവര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങാന്‍ ഒരുങ്ങുമ്പോള്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. ആ കത്താണ് ഇപ്പോള്‍ സിബിഐക്ക് വിട്ടത്. ക്രൈംബ്രാഞ്ച് ഏറ്റെടുക്കാന്‍ മടിച്ച സോളാര്‍ കേസില്‍ പ്രത്യേകിച്ച് ഒരു നീക്കവും നടത്താന്‍ ഇടതുസര്‍ക്കാരിന്റെ അവസാനഘട്ടത്തിലും കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേസില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയതും വിമര്‍ശന വിധേയമായിരുന്നു.

 

ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരേ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്‌പ്പെട്ടത് 2018ലയാണ്. ആ കേസ് ഇപ്പോഴാണ് സിബിഐക്ക് വിടുന്നത്. എന്തായാലും ഡോളര്‍ നായികയും സോളാര്‍ നായികയും ഈ തെരഞ്ഞെടുപ്പില്‍ നിറഞ്ഞുനില്‍ക്കുമെന്ന് ഉറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉജ്ജ്വലബാല്യം പുരസ്‌കാരം 2024 പ്രഖ്യാപിച്ചു  (1 hour ago)

ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്..  (1 hour ago)

ദേവസ്വംബോർഡിന് തീയിട്ട് കോടതി..! എല്ലാത്തിനെയും തൂക്ക്...വാസുവിന്റെ അറസ്റ്റ് ഉടൻ ഹൈക്കോടതി കുടഞ്ഞെറിഞ്ഞു  (1 hour ago)

ആദ്യമത്സരത്തില്‍ പാകിസ്ഥാന് വിജയം  (1 hour ago)

ദേവസ്വം ബോർഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം....  (1 hour ago)

ചിറ്റപ്പനെ കോടതി കയറ്റാൻ ശോഭാ സുരേന്ദ്രൻ...! 'ക്ഷ' വരയിപ്പിക്കും...! ഇപിയുടെ നെഞ്ചത് ഉടൻ ഷോൾ  (1 hour ago)

ഒടുവിൽ കുടുങ്ങി.... പിഞ്ചു കുഞ്ഞിന്റെ മരണം ,മാതാവ് അറസ്റ്റിൽ.  (1 hour ago)

നഷ്ടമായത് യുവാവിന്റെ ജീവൻ.... ഒരാൾക്ക് പരുക്ക്  (2 hours ago)

..വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസമാണ്  (2 hours ago)

ട്രാക്കിൽ രക്തത്തിൽ കുളിച്ച് ശ്രീക്കുട്ടി..! മെമു’ ലോക്കോപൈലറ്റിന്റെ കണ്മുന്നിൽ,ചീറി കുതിച്ച് ട്രെയിൻ  (2 hours ago)

വാസു ഗജഫ്രോഡ് തല S A T തുരന്നു സത്യം ദേ പുറത്തേക്ക് 12 ദിവസത്തിൽ എല്ലാം..! റാന്നി കോടതിയിൽ വമ്പൻ ട്വിസ്റ്റ്‌  (2 hours ago)

‘സെറ്റ് ജനുവരി 2026’ന് ഇപ്പോൾ അപേക്ഷിക്കാം.  (2 hours ago)

റയലിനെ തോൽപ്പിച്ച് ലിവർപൂൾ  (3 hours ago)

മലിനമായ നഗരങ്ങളുടെ പട്ടികയിൽ രാജ്യതലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്ത്...  (3 hours ago)

സി പി ഐക്ക് പണി കൊടുക്കാൻ ശിവൻ കുട്ടി  (3 hours ago)

Malayali Vartha Recommends