Widgets Magazine
22
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ഥാനക്കയറ്റവും ബിസിനസ്സ് വളർച്ചയും! തുലാം രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം!


കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം ഒഴുകി നടക്കുന്നതു കണ്ട മത്സ്യത്തൊഴിലാളികൾ പോലീസിനെ വിവരമറിയിച്ചു...സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത് , സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണോയെന്നു സംശയിക്കുന്നതായും തുമ്പ പോലീസ്


  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത....ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്


സംസ്ഥാനത്ത് മഴയെത്തി.. അടുത്ത അഞ്ച് ദിവസവും ഇടിമിന്നിലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്...


ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...

ഇനി നെഞ്ചിടിപ്പിന്റെ നാളുകള്‍... ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കത്തിക്കാനിരുന്ന പ്രതിപക്ഷത്തിന് തിരിച്ചടിയായി സോളാര്‍ നായികയുടെ പരാതിയിന്‍മേലുള്ള സിബിഐ അന്വേഷണം; തെരഞ്ഞെടുപ്പ് അടുത്തതോടെ ആര് ആരെ വെട്ടുമെന്ന ചോദ്യം ബാക്കി

25 JANUARY 2021 10:06 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിനെതിരെ ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും അധികം ഉപയോഗിക്കാനിരുന്നതാണ് സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് നായിക സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി. അതേ സമയം തന്നെ പഴയ സോളാര്‍ നായികയുടെ പരാതിയിന്‍മേല്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കി സര്‍ക്കാര്‍ പ്രതിപക്ഷത്തേയും വലയ്ക്കുകയാണ്.

സ്പീക്കര്‍ ഒരു ബാഗ് തങ്ങള്‍ക്ക് കെമാറിയെന്ന സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവികളില്‍ ഒന്നിന്റെ ചുമതല വഹിക്കുന്ന പി. ശ്രീരാമകൃഷ്ണന് ഡോളര്‍ കടത്ത് കേസില്‍ കുരുക്കായത്. സ്പീക്കറുടെ സ്റ്റാഫിനേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തിരുന്നു.

 

 

പിന്നാലെ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ സ്പീക്കറേയും ചോദ്യം ചെയ്യാനിരിക്കുകയാണ്. അതേസമയമാണ് സോളാര്‍ കേസിലെ നായികയുടെ പരാതി സര്‍ക്കാര്‍ സിബിഐക്ക് വിടുന്നത്. ഇതോടെ കാര്യങ്ങള്‍ കലങ്ങി മറിയുകയാണ്.

സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകുന്ന ഘട്ടത്തില്‍ സോളാര്‍ കേസിനോട് അനുബന്ധിച്ചുള്ള പീഡനക്കേസ് സി.ബി.ഐക്കു വിടാനുള്ള ഇടതുസര്‍ക്കാരിന്റെ തീരുമാനം കോണ്‍ഗ്രസ് രാഷ്ട്രീയായുധമാക്കും. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആറ് കേസുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിടുന്നത് പരാജയ ഭീതികൊണ്ടാണെന്നു പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസിന് അവസരം ലഭിക്കും. പരാതിക്കാരിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ സി.ബി.ഐക്കുവിട്ട സര്‍ക്കാര്‍ അഞ്ചുവര്‍ഷവും നടപടിയെടുക്കാന്‍ കാത്തിരുന്നു.

 



ഒന്നരപതിറ്റാണ്ടുമുമ്പ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസ് സി.ബി.ഐക്കു വിട്ടതിനെ ഓര്‍മ്മിപ്പിക്കുന്ന നടപടിയാണ് ഇപ്പോഴത്തേത്. 2006ല്‍ ആയിരുന്നു അത്.

 



ഇത്തവണയും ലക്ഷ്യം ഉമ്മന്‍ചാണ്ടിതന്നെ. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് യുദ്ധത്തിന് ചുക്കാന്‍ പിടിക്കാന്‍ ഉമ്മന്‍ചാണ്ടി എത്തിയതോടെ കാര്യങ്ങള്‍ക്ക് വേഗംകൂടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങളില്‍ ശ്രദ്ധയൂന്നിയ സി.പി.എം. ഇപ്പോള്‍ ചുവടുമാറുകയാണ്. ഇപ്പോഴത്തെ സി.ബി.ഐ. അന്വേഷണനീക്കം അബദ്ധമാണെന്ന് സി.പി.എമ്മില്‍ തന്നെ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും സോളാര്‍ വിവാദം വീണ്ടും തെരഞ്ഞെടുപ്പ് വിഷയമാക്കി കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു പാര്‍ട്ടി.



അതേസമയം പരാതിക്കാരിയുടെ ലക്ഷ്യത്തെ കോണ്‍ഗ്രസും ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും എറണാകുളത്ത് ഹൈബി ഈഡനെതിരെയും പരാതിക്കാരി നാമനിര്‍ദേശപത്രിക നല്‍കിയിരുന്നു. രണ്ടിടത്തും പത്രികകള്‍ തള്ളിപ്പോയി. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അവര്‍ സുപ്രീംകോടതിയെയും സമീപിച്ചു. അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം പാഴാക്കുന്നുവെന്ന് വ്യക്തമാക്കിയ കോടതി പിഴയിടുകയും ചെയ്തു.

 



തുടര്‍ന്ന് നിശബ്ദത പാലിച്ച അവര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങാന്‍ ഒരുങ്ങുമ്പോള്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. ആ കത്താണ് ഇപ്പോള്‍ സിബിഐക്ക് വിട്ടത്. ക്രൈംബ്രാഞ്ച് ഏറ്റെടുക്കാന്‍ മടിച്ച സോളാര്‍ കേസില്‍ പ്രത്യേകിച്ച് ഒരു നീക്കവും നടത്താന്‍ ഇടതുസര്‍ക്കാരിന്റെ അവസാനഘട്ടത്തിലും കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേസില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയതും വിമര്‍ശന വിധേയമായിരുന്നു.

 

ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരേ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്‌പ്പെട്ടത് 2018ലയാണ്. ആ കേസ് ഇപ്പോഴാണ് സിബിഐക്ക് വിടുന്നത്. എന്തായാലും ഡോളര്‍ നായികയും സോളാര്‍ നായികയും ഈ തെരഞ്ഞെടുപ്പില്‍ നിറഞ്ഞുനില്‍ക്കുമെന്ന് ഉറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഭാഷേ.... പുലർച്ചെ 1 മണിക്ക് ആർപ്പ് വിളിയും ബഹളവും...! പൂച്ചയെ തൂക്കി...! കട്ടയ്ക്ക് ഇറങ്ങി നാട്ടുകാർ  (7 minutes ago)

നടി കെ.പി.എ.സി ലളിത ഓർമ്മയായിട്ട് ഇന്നേക്ക് നാല് വർഷം...  (10 minutes ago)

പിണറായിയുടെ ഗൺമാനെ മാറ്റി അപ്രതീക്ഷിത നീക്കം! തുടർഭരണം ആവിയായോ?  (38 minutes ago)

ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നിടത്ത്...  (46 minutes ago)

മോഷണവും ധനനഷ്ടവും സൂക്ഷിക്കുക! കന്നി രാശിക്കാർക്ക് ജാഗ്രതാ നിർദ്ദേശം  (58 minutes ago)

അപ്രതീക്ഷിത തൊഴിൽ നേട്ടം, സ്ഥാനമാനങ്ങൾ! മിഥുനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

കൊച്ചി നഗരത്തിൽ ഇന്ന് കർശനമായ ഗതാഗത നിയന്ത്രണം...  (1 hour ago)

ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും  (1 hour ago)

മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം ഇന്നും നാളെയുമായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും  (1 hour ago)

ചെറുമകന് ഒമ്പത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും  (2 hours ago)

കെ-​ടെ​റ്റി​ന്​ വി​ജ്ഞാ​പ​ന​മാ​യി...  (2 hours ago)

ന്യൂസിലൻഡും പാകിസ്താനും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നത് ഇരു ടീമുകൾക്കും തിരിച്ചടിയായി....  (3 hours ago)

കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കടലിൽ ഒഴുകി നടക്കുന്നതു...  (3 hours ago)

അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാർ  (3 hours ago)

Malayali Vartha Recommends