Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ഇനി നെഞ്ചിടിപ്പിന്റെ നാളുകള്‍... ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കത്തിക്കാനിരുന്ന പ്രതിപക്ഷത്തിന് തിരിച്ചടിയായി സോളാര്‍ നായികയുടെ പരാതിയിന്‍മേലുള്ള സിബിഐ അന്വേഷണം; തെരഞ്ഞെടുപ്പ് അടുത്തതോടെ ആര് ആരെ വെട്ടുമെന്ന ചോദ്യം ബാക്കി

25 JANUARY 2021 10:06 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിനെതിരെ ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും അധികം ഉപയോഗിക്കാനിരുന്നതാണ് സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് നായിക സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി. അതേ സമയം തന്നെ പഴയ സോളാര്‍ നായികയുടെ പരാതിയിന്‍മേല്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കി സര്‍ക്കാര്‍ പ്രതിപക്ഷത്തേയും വലയ്ക്കുകയാണ്.

സ്പീക്കര്‍ ഒരു ബാഗ് തങ്ങള്‍ക്ക് കെമാറിയെന്ന സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവികളില്‍ ഒന്നിന്റെ ചുമതല വഹിക്കുന്ന പി. ശ്രീരാമകൃഷ്ണന് ഡോളര്‍ കടത്ത് കേസില്‍ കുരുക്കായത്. സ്പീക്കറുടെ സ്റ്റാഫിനേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തിരുന്നു.

 

 

പിന്നാലെ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ സ്പീക്കറേയും ചോദ്യം ചെയ്യാനിരിക്കുകയാണ്. അതേസമയമാണ് സോളാര്‍ കേസിലെ നായികയുടെ പരാതി സര്‍ക്കാര്‍ സിബിഐക്ക് വിടുന്നത്. ഇതോടെ കാര്യങ്ങള്‍ കലങ്ങി മറിയുകയാണ്.

സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകുന്ന ഘട്ടത്തില്‍ സോളാര്‍ കേസിനോട് അനുബന്ധിച്ചുള്ള പീഡനക്കേസ് സി.ബി.ഐക്കു വിടാനുള്ള ഇടതുസര്‍ക്കാരിന്റെ തീരുമാനം കോണ്‍ഗ്രസ് രാഷ്ട്രീയായുധമാക്കും. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആറ് കേസുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിടുന്നത് പരാജയ ഭീതികൊണ്ടാണെന്നു പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസിന് അവസരം ലഭിക്കും. പരാതിക്കാരിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ സി.ബി.ഐക്കുവിട്ട സര്‍ക്കാര്‍ അഞ്ചുവര്‍ഷവും നടപടിയെടുക്കാന്‍ കാത്തിരുന്നു.

 



ഒന്നരപതിറ്റാണ്ടുമുമ്പ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസ് സി.ബി.ഐക്കു വിട്ടതിനെ ഓര്‍മ്മിപ്പിക്കുന്ന നടപടിയാണ് ഇപ്പോഴത്തേത്. 2006ല്‍ ആയിരുന്നു അത്.

 



ഇത്തവണയും ലക്ഷ്യം ഉമ്മന്‍ചാണ്ടിതന്നെ. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് യുദ്ധത്തിന് ചുക്കാന്‍ പിടിക്കാന്‍ ഉമ്മന്‍ചാണ്ടി എത്തിയതോടെ കാര്യങ്ങള്‍ക്ക് വേഗംകൂടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങളില്‍ ശ്രദ്ധയൂന്നിയ സി.പി.എം. ഇപ്പോള്‍ ചുവടുമാറുകയാണ്. ഇപ്പോഴത്തെ സി.ബി.ഐ. അന്വേഷണനീക്കം അബദ്ധമാണെന്ന് സി.പി.എമ്മില്‍ തന്നെ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും സോളാര്‍ വിവാദം വീണ്ടും തെരഞ്ഞെടുപ്പ് വിഷയമാക്കി കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു പാര്‍ട്ടി.



അതേസമയം പരാതിക്കാരിയുടെ ലക്ഷ്യത്തെ കോണ്‍ഗ്രസും ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും എറണാകുളത്ത് ഹൈബി ഈഡനെതിരെയും പരാതിക്കാരി നാമനിര്‍ദേശപത്രിക നല്‍കിയിരുന്നു. രണ്ടിടത്തും പത്രികകള്‍ തള്ളിപ്പോയി. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അവര്‍ സുപ്രീംകോടതിയെയും സമീപിച്ചു. അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം പാഴാക്കുന്നുവെന്ന് വ്യക്തമാക്കിയ കോടതി പിഴയിടുകയും ചെയ്തു.

 



തുടര്‍ന്ന് നിശബ്ദത പാലിച്ച അവര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങാന്‍ ഒരുങ്ങുമ്പോള്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. ആ കത്താണ് ഇപ്പോള്‍ സിബിഐക്ക് വിട്ടത്. ക്രൈംബ്രാഞ്ച് ഏറ്റെടുക്കാന്‍ മടിച്ച സോളാര്‍ കേസില്‍ പ്രത്യേകിച്ച് ഒരു നീക്കവും നടത്താന്‍ ഇടതുസര്‍ക്കാരിന്റെ അവസാനഘട്ടത്തിലും കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേസില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയതും വിമര്‍ശന വിധേയമായിരുന്നു.

 

ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരേ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്‌പ്പെട്ടത് 2018ലയാണ്. ആ കേസ് ഇപ്പോഴാണ് സിബിഐക്ക് വിടുന്നത്. എന്തായാലും ഡോളര്‍ നായികയും സോളാര്‍ നായികയും ഈ തെരഞ്ഞെടുപ്പില്‍ നിറഞ്ഞുനില്‍ക്കുമെന്ന് ഉറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (11 minutes ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (31 minutes ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (36 minutes ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (1 hour ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (1 hour ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (2 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (3 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (3 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (3 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (4 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (4 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (4 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (4 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (4 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (4 hours ago)

Malayali Vartha Recommends