അബ്ദുള്ളക്കുട്ടിയല്ല ഏത് കുട്ടി ആയാലും ശരി, തെറ്റ് ആര് ചെയ്താലും തെറ്റാണ്; സോളാർ കേസിൽ പ്രതികരണവുമായി ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണൻ

തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും സോളാർ കേസ് പൊങ്ങി വരുന്ന സാഹചര്യമാണ്. എന്നാൽ കോൺഗ്രസിനെ കാലത്ത് ആഞ്ഞടിച്ച സോളാർകേസ് വർഷങ്ങൾക്കിപ്പുറം വീണ്ടും ഉയർന്നു വരുമ്പോൾ ഒരു രാഷ്ട്രീയ കോളിളക്കത്തിന് കളം ഒരുങ്ങുകയാണ്. എന്നാൽ കോൺഗ്രസിൽ ആയിരുന്നപ്പോൾ അബ്ദുള്ളകുട്ടിയും സോളാർ കേസിൽ ആരോപണങ്ങൾ നേരിട്ടിരുന്നു. പക്ഷേ ഇപ്പോൾ ബിജെപിയിൽ ആണ് അബ്ദുള്ളക്കുട്ടി. ആ സാഹചര്യത്തിൽ സോളാർ കേസ് ഉയർന്നുവരുമ്പോൾ ആരോപണങ്ങളെ എങ്ങനെ അബ്ദുള്ളക്കുട്ടി നേരിടും എന്നത് ചോദ്യചിഹ്നമാണ്. എന്നാൽ ഇപ്പോൾ ഇതാ ബി ഗോപാലകൃഷ്ണൻ പ്രതികരണം അബ്ദുള്ളക്കുട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ് ' അബ്ദുള്ളക്കുട്ടിയല്ല ഏത് കുട്ടി ആയാലും ശരി, തെറ്റ് ആര് ചെയ്താലും തെറ്റാണ്'എന്നാണ് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണൻപ്രസ്താവന ബിജെപിക്കകത്ത് ചർച്ചകൾക്ക് വഴി മാറിയിരിക്കുകയാണ്.സോളാർ പീഡനക്കേസുകൾ സി.ബി.ഐ.ക്ക് വിട്ട സർക്കാർ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്ന നിടയിലായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
സി.ബി.ഐ.ക്ക് വിട്ട കേസുകളിൽ ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ കേസുമുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു ബി. ഗോപാലകൃഷ്ണൻ മറുപടി പറഞ്ഞത്. '' ആരായാലും എന്താണ്. അബ്ദുള്ളക്കുട്ടി അല്ല ഏത് കുട്ടി ആയാലും ശരി, തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്. അബ്ദുള്ളക്കുട്ടി ഒക്കെ അവിടെനിൽക്കട്ടെ. അതൊരു വിഷയമുള്ള കാര്യമല്ല'- അദ്ദേഹം പറഞ്ഞു. കേസ് സി.ബി.ഐ.ക്ക് വിട്ട സാഹചര്യത്തിൽ അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ പദവിയിൽനിന്ന് മാറ്റിനിർത്തുമോ എന്ന ചോദ്യത്തിന് അത് ബി.ജെ.പി. ദേശീയ നേതൃത്വം ചിന്തിക്കേണ്ട കാര്യമാണെന്നും ബി. ഗോപാലകൃഷ്ണൻ വ്യക്തമാക്കി. '' അബ്ദുള്ളക്കുട്ടിയെ മാറ്റിനിർത്തണമോ എന്നത് ദേശീയ നേതൃത്വം ചിന്തിക്കേണ്ട കാര്യമാണ്. ദേശീയ നേതൃത്വമാണ് അദ്ദേഹത്തിന് പദവി നൽകിയത്. അതിനാൽ അക്കാര്യത്തിൽ ദേശീയ നേതൃത്വം ഉചിതമായ തീരുമാനമെടുക്കും''- അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫും യു.ഡി.എഫും ഒരേനാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും ഒരേ തൂവൽ പക്ഷികളാണെന്നും ഇതിലൂടെ വ്യക്തമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടെ മറ്റൊരു അഴിമതി ആരോപണംവെച്ച് സ്വന്തം അഴിമതി മറക്കാൻ ശ്രമിക്കുകയാണ്. സോളാർ കേസ് സി.ബി.ഐ.യെ ഏൽപ്പിക്കുമ്പോൾ കേന്ദ്ര ഏജൻസികൾ നല്ലതാകുന്നത് എങ്ങനെയാണ്. ഇതുവരെ ഇടതുപക്ഷം കേന്ദ്ര ഏജൻസികളെ മോശമായി പറഞ്ഞു. എന്നാൽ ഇപ്പോൾ കേന്ദ്രഏജൻസികൾ നല്ലതാണെന്ന് മനസിലായതുകൊണ്ടാണല്ലോ കേസ് സി.ബി.ഐ.ക്ക് കൈമാറിയതെന്നും ബി. ഗോപാലകൃഷ്ണൻ ചോദിച്ചു.
https://www.facebook.com/Malayalivartha
























