ജോലി തട്ടിപ്പ് കേസ്; മുൻകൂർ ജാമ്യം തേടി സരിത നായർ, കെറ്റിഡിസി ,ബിവറേജസ്‌കോർപറേഷൻ എന്നവ ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിനൽകാമെന്ന് വാഗ്ദാനം നൽകി 16 ലക്ഷം രൂപ തട്ടിയെടുത്തതെന്നായിരുന്നു പരാതി
കെറ്റിഡിസി ,ബിവറേജസ്‌കോർപറേഷൻ എന്നവ ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിനൽകാമെന്ന് വാഗ്ദാനം നൽകി 16 ലക്ഷം രൂപ തട്ടിയെടുത്തതെന്നായിരുന്നു പരാതി. ഇത്തരത്തിൽ ഇരുപതോളം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വ്യാജരേഖയുണ്ടാക്കി കോടതിയെ കബളിപ്പിച്ചിട്ടുണ്ടെന്നും പ്രൊസിക്യൂഷന്‍ വ്യക്തമാക്കി.
തട്ടിപ്പിലൂടെ ലഭിച്ച പണം സരിതയുടെ തിരുനെൽവേലിയിലുള്ള മഹേന്ദ്ര ഗിരി ബാങ്കിലാണ് നിക്ഷേപിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൂടാതെ ബെവ്കോയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ജോലിതട്ടിപ്പുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് പരാതിക്കാരൻ രംഗത്ത് വന്നിട്ടുണ്ട് . ബെവ്കോ ഉദ്യോഗസ്ഥയായ മീനാകുമാരിക്ക് കൊടുക്കാനെന്ന പേരില്‍ പണം വാങ്ങിയെന്നാണ് പരാതിക്കാരനായ അരുണിന്റെ മൊഴി. പിന്നീട് മീനകുമാരിയെ വിളിച്ചപ്പോൾ ഇതിനെകുറിച്ച് അറിയില്ലെന്നായിരുന്നു അവരുടെ മറുപടിയെന്നും അരുൺ മൊഴിയിൽ പറഞ്ഞു.ഇത് അരുൺ സരിതയെ അറിയിച്ചു.അതിനു ശേഷം മീനാകുമാരി വിളിച്ച് താൻ പറഞ്ഞ കാര്യം എന്തിനാണ് മറ്റുള്ളവരോട് പറഞ്ഞതെന്നു ചോദിച്ചതായും അരുണ്‍ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. .
https://www.facebook.com/Malayalivartha