കോൺഗ്രസ്സ് ഉണരുന്നു .... സോളാറിൽ തകരുന്ന ഈയാംപാറ്റകളല്ല കോൺഗ്രസ്സ് ഡോ ഷമാ വരട്ടെ .. കെ കെ രമയെ പിന്തുണക്കാൻ ധൈര്യമുണ്ടോ ?

കോൺഗ്രസ്സ് നന്നാകാൻ തീർച്ചപ്പെടുത്തിയിരിക്കുന്നു. നല്ലതു തന്നെ.ഗ്രൂപ്പുകൾ വീതം വെച്ചുള്ള സീറ്റുവിഭജനം ഇല്ല. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിത്വം വേണ്ട എന്നും ചെന്നിത്തല നായർ പറഞ്ഞിരിക്കുന്നു. ഇതെല്ലാം ഒരു ശുഭസൂചനയായി കാണാം.
ഇങ്ങനെ പോയാൽ അടുത്ത തിരഞ്ഞെടുപ്പോടുകൂടി കോൺഗ്രസ്സിൻ്റെ മേൽവിലാസം ഇല്ലാതാകുമെന്ന് അവർക്ക് മസ്സിലായി. ഏ കെ ജി സെൻ്ററിൻ്റെ പടിവാതിൽക്കൽ വരെ എത്തിയ കെ.വി.തോമസിനെ അമ്മച്ചി സോണിയാ തിരിച്ചുവിളിച്ചു.
സ്ഥാനമാനങ്ങൾ നൽകാം എന്നുള്ള വിളിയിൽ ഏ കെ ജി സെൻ്ററിൻ്റെ പടിക്കൽ നിന്ന് വണ്ടി കയറി ഇന്ദിരാഭവനിലെത്തി. ആർത്തിപൂണ്ട കടൽ കിഴവന്മാരെ തിരിച്ചുവിളിച്ച് വീണ്ടും മണ്ഡലത്തിൽ ഇറക്കരുത്. അത് പ്രസ്ഥാനത്തിനു തന്നെ അപകടകരമാണ്.
ഡൽഹിയിൽ പോയി കോൺഗ്രസ്സിനെ നന്നാക്കി കൊണ്ടിരിക്കുന്ന പി.സി.ചാക്കോയെപ്പോലുള്ളവരും ഇറങ്ങി വരും' അവരെ സൂക്ഷിക്കുക " യുവനിരയ്ക്ക് മുൻതൂക്കം നൽകാനായി - അവരെ കണ്ടെത്തുന്ന ജോലി ശശി തരൂരിന് ആണല്ലോ. അങ്ങനെയുള്ളവർക്ക് പ്രാധാന്യം നൽകുക - ഇപ്പോൾ എഐസിസി മാധ്യമ വക്താവ് ഡോ-ഷമാ മുഹമ്മദ് യു ഡി എഫ് സ്ഥാനാർത്ഥിയാവാൻ സാധ്യത എന്ന് ഒരു വാർത്ത വന്നിട്ടുണ്ട്. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ താണ സ്വദേശിയായ ഡോ. ഷമ മൂന്ന് വർഷമായി എഐസിസി മാധ്യമ വക്താവാണ്. പുണെയിൽ ഡോക്ടറായ അവർ പുണെയിലും കണ്ണൂരിലും സാമൂഹിക പ്രവർത്തന രംഗത്തും ഉണ്ട്.
സ്ത്രീകൾക്കും യുവജനങ്ങൾക്കും ഇത്തവണ പ്രാധാന്യം നൽകണമെന്നാണല്ലോ എ ഐ സി സി നിർദ്ദേശം. അങ്ങനെയാകുമ്പോൾ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഒരു സ്ത്രീ പ്രാതിനിധ്യം ആകുമല്ലോ.ഷമാ മാധ്യമ വക്താവാണ്. ഡോക്ടറാണ്. സി പി എമ്മിൻ്റെ സ്ഥാനാർത്ഥിയോട് കിടപിടിക്കാൻ തക്ക യോഗ്യതയുണ്ട്. ജയ സാധ്യതയുള്ള സീറ്റ് എന്ന ഒന്ന് അവർ പറഞ്ഞിട്ടില്ല. യു ഡി എഫ് ഘടകകക്ഷികൾക്ക് വിട്ടുകൊടുത്ത രണ്ടു മണ്ഡലങ്ങളിൽ ഒന്നായ 'തളിപ്പറമ്പിൽ മത്സരിക്കാമെന്നാണ് അവർ പറയുന്നത്
ഇത്തരത്തിൽ ഒരു സ്ഥാനാർത്ഥി തയ്യാറാകുമ്പോൾ കോൺഗ്രസ്സ് അവിടെ നന്നായി വർക്ക് ചെയ്ത് എതിരാളിയിൽ ഭയം ജനിപ്പിക്കണം' എൽ ഡി എഫ് ന് ഉറച്ച മണ്ണാണ് തളിപ്പറമ്പ്- അത് കൊണ്ട് കോൺഗ്രസ്സുകാർ പലപ്പോഴും പ്രവർത്തനം വേണ്ട രീതിയിൽ നടത്തില്ല.ആന്തൂർ നഗരസഭ നിൽക്കുന്ന മണ്ഡലമാണ് തളിപ്പറമ്പ് 'ഈ സർക്കാരിന് ആന്തൂർ നഗരസഭയിലൂടെ പ്രതിഛായ നഷ്ടപ്പെട്ട ഇടം കൂടിയാണ്. പ്രവാസിയായ സാജൻ്റെ ആത്മഹത്യ തന്നെ യു ഡി എഫി ന് നിരത്താവുന്നതാണ്.. ഇവിടെയാണ് ഇനികോൺഗ്രസ്സിൻ്റെ കഴിവ് കാണേണ്ടത്. അല്ലെങ്കിൽ സോഷ്യലിസത്തിനും കമ്യൂണിസത്തിനും ഇടയിൽ നിൽക്കുന്ന കൂത്തുപറമ്പിൽ ഷ മാ മത്സരിക്കട്ടെ. പിണറായി സർക്കാരിൻ്റെ പേരും പെരുമയും ഉയർത്തിയ കെ.കെ.ശൈലജയുടെ മണ്ഡലമാണല്ലോ കൂത്തുപറമ്പ്- ശൈലജ മട്ടന്നൂരിലേക്ക് പോയാൽ അതും ഒരു അനുകൂല ഘടകമാക്കി മാറ്റുക _ ഡോ.ഷമയെതന്നെ രംഗത്തേക്ക് ഇറക്കുക
വടകര നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇറക്കരുത്.മറിച്ച് ആർ എം പി യുടെ കെ.കെ.രമയെ പിന്തുണയ്ക്കുക- രമ എന്തായാലും യു ഡി എഫ് സ്ഥാനാർത്ഥി ആകില്ല.കെ.കെ രമ 2016-ലെ തെരഞ്ഞെടുപ്പിൽ ഇരുപതിനായിരത്തിലധികം വോട്ടാണ് നേടിയത്. യഥാർത്ഥ കമ്യൂണിസ്റ്റുകാരനെ കൊന്നു തള്ളിയ കപട കമ്യൂണിസ്റ്റുകൾ ഇനി അധികാരത്തിൽ വരുന്നത് തടയാനാണ് രമയും ആഗ്രഹിക്കുന്നത്.
യു ഡി എഫിൻ്റെ അധികാരം രമ ആഗ്രഹിക്കുന്നു. അത് കൊണ്ട് സ്ഥാനമോഹികളായ കോൺഗ്രസ്സ് കാരെ വടകര മണ്ഡലത്തിൽ നിന്ന് മാറ്റി നിർത്തുക'ധീരമായ നിലപാടുകൾ എടുക്കുക. ആദ്യം അധികാരം കൊയ്യുക. കമ്യൂണിസ്റ്റുകൾക്കൊപ്പം സോഷ്യലിസ്റ്റുകൾക്കും വളക്കൂറുള്ള കടത്തനാടൻ മണ്ണിൽചേകവൻമാരുടെ പോരാട്ട വീര്യവും വാശിയും ഏറും. വിപ്ലവ മണ്ണിലെ മത്സരത്തിനു നിറം പകരുക സോഷ്യലിസ്റ്റ് പാർട്ടികളുടെ പേരാണ്. ഒഞ്ചിയം രക്തസാക്ഷികളുടെ ഓർമ നിലനിൽക്കുന്ന മണ്ണിൽ സി പി എമ്മിനും ആർ എം പിക്കും ആ പോരാട്ടം വൈകാരികവും അഭിമാന പ്രശ്നവുമാണ്.
ആദ്യകാലങ്ങളിൽ കമ്യുണിസ്റ്റുകളാണ് വടകരയിൽ ജയിച്ചതെങ്കിൽ പിന്നീട് മണ്ഡലം സോഷ്യലിസ്റ്റ് ചേരിയോട് ചേർന്നു നിന്നു. അതിന് നിങ്ങൾക്ക് മാറ്റം കുറിക്കാം കോൺഗ്രസുകാരെ, രമയെ പിന്തുണയക്കു .രമ നിയമസഭയിൽ എത്തിയാൽ അത് സി പി എമ്മിന് ഏൽക്കുന്നവൻ പ്രഹരമായിരിക്കും. അത്തരത്തിൽ ഒരു പ്രഹരം ഏല്പിക്കാൻ' കോൺഗ്രസുകാർക്ക് ധൈര്യമുണ്ടോ?
L"
https://www.facebook.com/Malayalivartha


























