ഫോണിലൂടെ യുവതികളുമായി ബന്ധം സ്ഥാപിച്ച് പ്രണയം നടിച്ച ശേഷം ചെയ്യുന്നത് മറ്റൊന്ന്.. തിരൂരിൽ 8 വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ കേസിൽ നിർണായക വഴിത്തിരിവ്... പിടിയിലായതോടെ കാമുകന്റെ തനിനിറം അറിഞ്ഞ കാമുകി ഞെട്ടി; സംഭവം ഇങ്ങനെ....
ഒരാഴ്ച മുൻപ് കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ തിരൂര്‍ സ്വദേശിനിയായ യുവതിയെ പോലീസ് പിടികൂടി റിമാന്‍ഡ് ചെയ്തു. 27കാരിയായ യുവതിയെ കാണാതായതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് കുടുംബം പോലീസിനെ സമീപിച്ചത്.
പരാതി ലഭിച്ച പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം യുവതി ഒളിച്ചോടുകയായിരുന്നെന്നു കണ്ടെത്തി.
8 വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ചാണു തൃശൂര്‍ വാടാനപ്പള്ളി ശാന്തിനഗര്‍ അമ്ബലത്ത് വീട്ടില്‍ ഹാരിസിന്റെ കൂടെ യുവതി നാടുവിട്ടത്. തുടര്‍ന്ന് പോലീസ് ഇയാളുടെ വീട്ടിലും പോകാനിടയുള്ള സ്ഥലങ്ങളിലുമെല്ലാം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ആലുവ, ചേറ്റുവ എന്നിവിടങ്ങളിലെ ബന്ധുവീടുകളിലായിരുന്നു ഹാരിസ് ഇവരെ താമസിപ്പിച്ചിരുന്നതെന്നു പിന്നീടു പോലീസ് കണ്ടെത്തി. പിടികൂടി കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു. യുവതിക്ക് എതിരെ വഞ്ചനാകുറ്റത്തിനും ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
യുവതിയുടെ കാമുകന്‍ ഹാരിസും സഹോദരന്‍ റഫീഖും യുവനടിയെ തട്ടിപ്പിനിരയാക്കിയ സംഭവം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളാണ്. ഫോണിലൂടെ യുവതികളുമായി ബന്ധം സ്ഥാപിച്ച് പ്രണയം നടിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി.
ഭര്‍തൃസഹോദരന്റെ ഭാര്യയില്‍നിന്ന് 15 പവന്‍ സ്വര്‍ണ്ണം വാങ്ങിയാണു യുവതി ഇയാളുടെ കൂടെ നാടുവിട്ടത്. ഇവര്‍ക്കെതിരെ കയ്പമംഗലം, വാടാനപ്പള്ളി, മരട്, കാക്കനാട്, എറണാകുളം ടൗണ്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകളുണ്ട്. തിരൂര്‍ എസ്‌ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
https://www.facebook.com/Malayalivartha