Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

പുര കത്തുമ്പോള്‍ വാഴ വെട്ടി... റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശശി തരൂരടക്കം 8 പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു; സംഘര്‍ഷവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റുകള്‍ക്കെതിരായ പരാതിയിലാണ് പോലീസ് കേസെടുത്തത്

29 JANUARY 2021 09:46 AM IST
മലയാളി വാര്‍ത്ത

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിന്റെ അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ല. കര്‍ഷകരെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തി സര്‍ക്കാരും പോലീസും നിലപാട് കടുപ്പിക്കുകയും ചെയ്തു. അതിനിടെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എം.പിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷവുമായ ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റുകള്‍ക്കെതിരായ പരാതിയിലാണ് നോയിഡ പൊലീസ് കേസെടുത്തത്. രാജ്യദ്രോഹം ഉള്‍പ്പെടെ 11 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാദ്ധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്കും വിനോദ് കെ. ജോസിനെതിരെയും രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ട്.


സോഷ്യല്‍ മീഡിയ വഴിയും ഡിജിറ്റല്‍ ബ്രോഡ് കാസ്റ്റിലൂടെയും അക്രമത്തിന് പ്രേരണ നല്‍കിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. രജ്ദീപ് സര്‍ദേശായി, മൃണാല്‍ പാണ്ഡെ, വിനോദ് ജോസ്, സഫര്‍ ആഗ, പരേഷ് നാഥ്, അനന്ദ് നാഥ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി നാേയിഡ പോലീസ് സ്ഥിരീകരിച്ചു.

 


ഐപിസി 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം, സമാധാനം തകര്‍ത്തും പ്രകോപനം സൃഷ്ടിച്ചും അന്താരാഷ്ട്ര തലത്തില്‍ നാണക്കേട് ഉണ്ടാക്കിയതിന് സെഷന്‍ 504, ക്രിമിനല്‍ ഭീഷണി 506, ക്രിമിനല്‍ ഗൂഢാലോചന 120 ബി, പാെതുവായ ഉദ്ദേശ്യത്തോടെ ആളുകളെ സംഘം ചേരാന്‍ പ്രേരിപ്പിച്ചതിന് സെഷന്‍ 34, ഏതെങ്കിലും ഒരു മതക്കാരെയോ പ്രത്യേകവിഭാഗങ്ങളെയോ ലക്ഷ്യമിട്ട് അവരുടെ വികാരം വ്രണപ്പെടുത്താന്‍ നീക്കം നടത്തിയതിന് സെഷന്‍ 295 എ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമേ ഐ ടി നിയമം അനുസരിച്ചും നടപടി സ്വീകരിക്കും.

നോയിഡയിലെ സെക്ടര്‍ 20 പോലീസ് സ്‌റ്റേഷനിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശശി തരൂരിനും രാജ്ദീപ് സര്‍ദേശായിക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി. ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്കെതിരെ ലഭിച്ച പരാതിയിലാണ് നടപടി. കാരവന്‍ മാഗസിന്റെ വിനോദ് കെ ജോസിനും റിപ്പോര്‍ട്ടര്‍മാര്‍ക്കും എതിരെയും കേസെടുത്തിട്ടുണ്ട്. 153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

അതേസമയം റിപ്പബ്ലിക് ദിന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രക്ഷോഭകേന്ദ്രങ്ങളില്‍നിന്നു കര്‍ഷകരെ ബലംപ്രയോഗിച്ചു ഒഴിപ്പിക്കാന്‍ വ്യാഴാഴ്ച രാത്രി നടത്തിയ നീക്കത്തില്‍ നിന്ന് പൊലീസും കേന്ദ്രസേനയും പിന്‍മാറി. ഡല്‍ഹി - യുപി അതിര്‍ത്തിയിലുള്ള ഗാസിപ്പുരിലെ പ്രക്ഷോഭകേന്ദ്രം ഒഴിപ്പിക്കണമെന്നു ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. പൊലീസും ദ്രുതകര്‍മ സേനയും സ്ഥലത്തെത്തിയെങ്കിലും പിന്നോട്ടില്ലെന്നു കര്‍ഷക നേതാവ് രാകേഷ് ടികായത് പ്രഖ്യാപിച്ചു. ഡല്‍ഹി - ഹരിയാന അതിര്‍ത്തിയിലെ സിംഘു, തിക്രി എന്നിവിടങ്ങളില്‍നിന്നും ഡല്‍ഹിയിലേക്കുള്ള എല്ലാ വഴികളും അടച്ചു.

 



സംഘര്‍ഷങ്ങളുടെ പേരില്‍ കര്‍ഷക നേതാക്കള്‍ക്കെതിരെ ചുമത്തിയ 33 എഫ്‌ഐആറുകളില്‍ ചിലതില്‍ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) വരെയുണ്ട്. ജില്ല മജിസ്‌ട്രേട്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഗാസിപ്പുരിലെ പ്രക്ഷോഭകേന്ദ്രത്തിനു മുന്നില്‍ എത്തിയിരുന്നു. സമരവേദി ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം തുടങ്ങിയെന്ന വാര്‍ത്തയെത്തിയതോടെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് നിരവധി കര്‍ഷകര്‍ എത്തിയതോടെ സമരവേദി സജീവമായി.

സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം സുപ്രീം കോടതി നല്‍കിയിട്ടുണ്ടെന്നു ഗാസിപ്പുരില്‍ വന്‍ പൊലീസ് സേനയെ സാക്ഷിയാക്കി ടികായത് പറഞ്ഞു. എത്രയും വേഗം ഒഴിയണമെന്നു പൊലീസ് നിര്‍ദേശിച്ചപ്പോള്‍ ഗുണ്ടായിസം വേണ്ടെന്നായിരുന്നു കര്‍ഷകരുടെ മറുപടി. ഗാസിപ്പുരില്‍ വൈദ്യുതിയും ജലവിതരണവും മുടക്കിയതിനു പിന്നാലെയാണു പ്രദേശം ഒഴിപ്പിക്കാന്‍ ഉത്തരവിറക്കിയത്. ടികായതിന്റെ സുരക്ഷയ്ക്കായി കര്‍ഷകര്‍ വലയം തീര്‍ത്തു. ജലപീരങ്കിയും മറ്റു സന്നാഹങ്ങളെത്തിച്ച പൊലീസ് രാത്രി ഏഴോടെ സമരകേന്ദ്രം പൂര്‍ണമായി വളഞ്ഞു. രാത്രി വൈകി അയല്‍ഗ്രാമങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ എത്തി. എന്നാല്‍ രാവിലെയോടെ സിംഘു സാധാരണ നിലയിലായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (2 hours ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (2 hours ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (2 hours ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (3 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (3 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (5 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (5 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (5 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (6 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (6 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (6 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (6 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (6 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (6 hours ago)

Malayali Vartha Recommends