Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

വിജയരാഘവന് പിണറായിയുടെ പണി: തോന്നിയ മട്ടില്‍ സംസാരിക്കരുത്..... സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനോട് സൂക്ഷിച്ച് മാത്രം സംസാരിക്കണമെന്ന് മുഖ്യമന്ത്രി, ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പാണക്കാട് ചെന്ന് ചര്‍ച്ച നടത്തിയതില്‍ വര്‍ഗ്ഗീയത ആരോപിച്ച വിജയാഘവനെ ശാസിച്ച് പിണറായി

29 JANUARY 2021 10:30 AM IST
മലയാളി വാര്‍ത്ത

സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനോട് സൂക്ഷിച്ച് മാത്രം സംസാരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പാണക്കാട് ചെന്ന് ചര്‍ച്ച നടത്തിയതില്‍ വര്‍ഗ്ഗീയത ആരോപിച്ച വിജയാഘവനെയാണ് പിണറായി ശാസിച്ചത്. ഒരു മുന്നണിയുടെ പ്രതിനിധികള്‍ മറ്റൊരു പാര്‍ട്ടിയിലെ നേതാക്കളെ കാണാന്‍ പോകുന്നതില്‍ എന്താണ് തെറ്റെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്.

ഒരു മുസ്ലീം ലീഗ് ചെറുപ്പക്കാരനെ സി പി എം പ്രവര്‍ത്തകര്‍ കൊല ചെയ്യുകയും ലീഗിനെ വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന് സി പി എം വിശേഷിപ്പിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസ് കോളടിച്ച അവസ്ഥയാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസിനെതിരെ ഹിന്ദു വോട്ടുകള്‍ സമാഹരിക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നതെങ്കിലും അവരുടെ കെണിയില്‍ വീഴേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും തീരുമാനം.



ഉമ്മന്‍ ചാണ്ടിയുടെ കടന്നുവരവോടെ കോണ്‍ഗ്രസിന്റെ കസ്റ്റഡിയിലായ ക്രൈസ്തവര്‍ക്ക് പിന്നാലെയാണ് മുസ്ലിങ്ങളും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്.

ലീഗ് മതാധിഷ്ഠിത പാര്‍ട്ടി തന്നെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞതിനെ കോണ്‍ഗ്രസ് തങ്ങളുടെ ഭാഗ്യമാണെന്ന് കരുതുന്നു. പണ്ടേ വിജയരാഘവന്റെ ചിത്രം ഫ്രെയിം ചെയ്ത് സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസ്സുകാര്‍.കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ രമ്യാ ഹരിദാസ് കുഞ്ഞാലികുട്ടിയെ കണ്ട് അനുഗ്രഹം വാങ്ങാനെത്തിയപ്പോള്‍ വിജയരാഘവന്‍ ഇതേമട്ടില്‍ പരിഹസിച്ചിരുന്നു. അത് രമ്യാ ഹരിദാസിന് സമ്മാനിച്ചത് അസൂയാര്‍ഹമായ വിജയമാണ്. ഇത്തവണയും അതാവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

 



ലീഗുമായി തമിഴ്‌നാട്ടില്‍ സി.പി.എമ്മിന് സഖ്യമില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. ഡി.എം.കെ.യുമായാണ് സഖ്യമുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയായി വിജയരാഘവന്‍ പറഞ്ഞു.

ലീഗ് മതാധിഷ്ഠിത പാര്‍ട്ടി തന്നെയാണ്. ഇപ്പോള്‍ കൂടുതല്‍ മതാധിഷ്ഠിത ചേരിയിലേക്ക് ലീഗ് ചേക്കേറി. തദ്ദേശ തിരഞ്ഞെടുപ്പില്‍ മതാധിഷ്ഠിതമായ രാഷ്ട്രീയ സഖ്യമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. ബി.ജെ.പിയുമായും കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തിയെന്നും വിജയരാഘവന്‍ ആരോപിച്ചു.



കോണ്‍ഗ്രസ് ആദ്യം സ്വയം ചികിത്സിക്കണം. എല്ലാ വര്‍ഗീയതയ്ക്കും മതാധിഷ്ഠിത രാഷ്ട്രീയ ചേരിക്കുമൊപ്പം നിന്ന് അവസരവാദ രാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്താന്‍ എളുപ്പവഴി അന്വേഷിക്കുന്ന അവസ്ഥയില്‍നിന്ന് പിന്‍മാറേണ്ടത് കോണ്‍ഗ്രസാണെന്നും ആദ്ദേഹം വിമര്‍ശിച്ചു.

മതനിരപേക്ഷ മൂല്യങ്ങളില്‍നിന്ന് കോണ്‍ഗ്രസ് അകന്നുപോകുമ്പോള്‍ അവരെ വിമര്‍ശിക്കുക തന്നെ ചെയ്യും. നാടിന് വേണ്ടിയുള്ള നിലപാടാണ് ഇടതുപക്ഷത്തിന്റേതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടുപോയി മുസ്ലിംലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചത് മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കാനാണെന്ന് കഴിഞ്ഞ ദിവസം വിജയരാഘവന്‍ പറഞ്ഞു. ഇതിനുപിന്നാലെ വിജയരാഘവന്‍ വായ തുറന്നാല്‍ വര്‍ഗീയതയാണെന്നും തമിഴ്‌നാട്ടില്‍ ഒരേ മുന്നണിയില്‍ മത്സരിക്കുന്ന സിപിഎം കേരളത്തില്‍ മാത്രം ലീഗിനെ മതമൗലികവാദിയാക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി പി എം നേതാക്കള്‍ ലീഗിനെ പരസ്യമായി തള്ളാന്‍ തയ്യാറല്ല. അതുകൊണ്ടാണ് വിജയരാഘവനെ തിരുത്തിയത്.



പാണ്ടിക്കാട് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീറിനെ കുത്തിക്കൊന്ന കേസിലെ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത് സിപി എമ്മിന് കൂടുതല്‍ വിനയായി. ഒറവമ്പ്രം കിഴക്കുമ്പറമ്പില്‍ നിസാം, കിഴക്കുമ്പറമ്പില്‍ ബാപ്പു, കിഴക്കും പറമ്പില്‍ മജീദ് എന്ന ബാഷ,ഒറവമ്പുറം ഐലക്കര യാസര്‍ എന്ന കുഞ്ഞാണി എന്നിവരാണ് അറസ്റ്റിലായത്.


ഇന്നലെ രാത്രി 11 മണിയോടെയാണ് പാണ്ടിക്കാട് ഒറവമ്പലത്ത് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തിനിടയില്‍ സമീറിനും ബന്ധു ഹംസക്കും കുത്തേറ്റു. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിച്ചിച്ച സമീര്‍ പുലര്‍ച്ചെ മൂന്നു മണിയോടെ മരിച്ചു. തദ്ദേശഭരണ തെരെഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് യു.ഡി.എഫ് -എല്‍.ഡി.എഫ് സംഘര്‍ഷം നിലനിന്നിരുന്നു. ഈ വിരോധമാണ് കൊലക്കു പിന്നിലെന്ന് സമീറിന്റെ ബന്ധുക്കള്‍ പറഞ്ഞു. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് യുഡിഎഫ് നേതാക്കളും ആരോപിച്ചു.


എന്നാല്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമെന്നും രാഷ്ട്രീയ കൊലപാതമാക്കാനുള്ള നീക്കം അപലപനീയമാണെന്നും സിപിഎം ജില്ലാ നേതൃത്വം പറഞ്ഞു. ഏതായാലും ഒരു പ്രബല സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ അപകടം സി പി എം അനുഭവിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (2 hours ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (2 hours ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (2 hours ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (3 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (3 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (5 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (5 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (5 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (6 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (6 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (6 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (6 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (6 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (6 hours ago)

Malayali Vartha Recommends